Monday, April 13, 2015

മനുഷ്യനായ്




അമ്പാട്ടി കൈ തൊഴാന്‍ പോയ നാളുകളില്‍ ഹിന്ദുവായ് തന്നെ ഇനിയും ജനിച്ചാല്‍ മതിയെന്നായി തോന്നലുകള്‍. കുരുത്തോല പെരുന്നാളിന് കുന്തിരിക്ക പുക മണത്ത് വരി വരിയായ് അള്‍ത്താരയിലൂടെ നടന്നു നീങ്ങുന്ന കളിക്കൂട്ടുകാരെ കണ്ടപ്പോള്‍ ഈശോയുടെ കുഞ്ഞായ് ജനിക്കാന്‍ മോഹമായി... ! പിന്നീട് അറിവ് ഒരിത്തിരികൂടി മുന്നോട്ടായപ്പോള്‍ കുട്ടി പര്‍ദ്ദയിട്ട് ഓത്തു പള്ളിയിലേക്ക് നടന്നകലുന്ന കൂട്ടുകാരികളെ കണ്ടപ്പോള്‍ ഇസ്ലാമായി ജനിക്കാന്‍ വല്ലാത്ത മോഹമായി. കാലം എങ്ങും നിന്നില്ലല്ലോ.. കുട്ടി നിക്കര്‍ പാന്‍സിലേക്കും ജീന്‍സിലേക്കും ഒക്കെ വഴിമാറിയപ്പോള്‍ ചിന്തക്ക് പക്വത പൂര്‍ണ്ണരൂപമായതിനുമപ്പുറം സഞ്ചരിച്ചപ്പോള്‍ മൗലീകാവകാശങ്ങളിലൊന്ന് തിരിച്ചറിയാനുള്ള കടലാസ് കഷ്ണമായ് കൈയ്യിലെത്തിയപ്പോള്‍ എല്ലാ തോന്നലുകള്‍ക്കും അറുതിയായി. ഒരു മതത്തിന്‍റെയും ചട്ടക്കൂടില്ലാതെ മനുഷ്യനായ് ഒരു ജന്മമാണ് ഞാനിന്നാഗ്രഹിക്കുന്നത്. അങ്ങനൊരു ലോകമാണ് ഞാന്‍ സ്വപ്നം കാണുന്നത്. അതു സാദ്ധ്യമല്ലങ്കില്‍... ബൈബിളും ഖുര്‍- ആനും ഗീതയും ഒരുമിച്ചു തുന്നിക്കെട്ടിയ ഗ്രന്ദക്കെട്ടായി കൈ ചേരുന്ന നാളിനെയാണ് ഞാന്‍ കണികാണാന്‍ ആഗ്രഹിക്കുന്നത്....!!!
.........അഭിലാഷ്.......