Friday, December 12, 2014

മരണം



നിഴലായി നിദ്രയില്‍ ഞാനെത്തിടാം
ശയനത്തില്‍ സ്വപ്നമായ് ഓര്‍മ്മയായ്
അതിവേഗമീരാവു പകലാക്കുവാന്‍
നെറുകില്‍ തലോടിക്കൂട്ടിരിക്കാം....

ദുഃഖങ്ങളൊക്കെയും ചൂഴ്ന്നെടുത്ത്
നിന്‍ ചുണ്ടില്‍ പുലരിയില്‍ ചിരിവരക്കാം...
മായാത്തമോഹങ്ങള്‍ സാദ്ധ്യമാക്കാന്‍
നിന്നിലിന്ദ്രിയം ധനുസ്സാക്കിഞാന്‍ ലയിക്കാം

പൂനിലാ പൊഴിയുന്ന യാമങ്ങളില്‍
പാതിരാപ്പൂവിന്‍റെ ഗന്ധവും ഞാന്‍
ആകാശവീഥിയില്‍ ഞാനുമുണ്ട്
നീയൊത്തുയാമത്തില്‍ നാടുകാണാന്‍

ഏകയല്ലേകയല്ലെന്നുമുണ്ട് നിന്‍-
ചാരത്തു കൊഞ്ചുന്ന കിളികളായ്...
പുലരിയിലുമിരവിലും രാവിന്‍റെ നെറുകിലും
കിളികളയായ് കവിതയായ് ഞാനുമുണ്ട്

പ്രാണന്‍ പറയുന്ന നേരമായ്
ചുണ്ടിലൊരുനീരിന്‍റെ ധാരനല്‍ക്...
തുളസീതീര്‍ത്ഥത്തിലൊരുതുള്ളിമധുരവും
പ്രണയവും ചേര്‍ത്തൊന്നു ചേര്‍ന്നിരിക്ക്

ഒടുവിലെന്‍ ചുണ്ടിലൊരു ചുബനം
അരുകിലായ് നിന്നൊരുതേങ്ങലും
അതുമാത്രമൊന്നെനിക്കേക നീ
നിത്യ സത്യമായ് എന്നുടല്‍ മൂടുവാന്‍...

ഒരുതേങ്ങലിന്നൊരുപിന്‍വിളി എന്നെ-
ഇവിടെ തളച്ചിടും നിന്‍ പിന്‍വിളി....
മൗനപാത്രങ്ങളാല്‍ മറയാതെകാക്കുക
എന്‍ ജീവന്‍കവര്‍ന്നവന്‍ പോകയായി

ഇനിയില്ല നിമിഷങ്ങള്‍ ഞാനേകനാകയാണീ -
വിധിതീര്‍ത്ത പാഥയില്‍ ഒറ്റക്കു നീങ്ങുവാന്‍
ഒരുചുബനത്താലെന്നെവരിയുക
അരികിലായവനെത്തി പ്രാണന്‍ പറച്ചിടാന്‍

.......അഭിലാഷ്......

No comments:

Post a Comment