8 June 2014 at 20:03
ദൂരെ... വസന്തം വിട്ടകന്ന് ഇലകൾ കൊഴിഞ്ഞ ചില്ലകളിൽ ഒരു വശം മിഴിനീർ തുള്ളികൾ കൊണ്ടും മറുവശം സന്തോഷ മണികൾ കൊണ്ടും കോർത്ത് കെട്ടിയ കയിറിൽ ഓർമ്മകൾ ഊഞ്ഞാല ഒരുക്കിയിട്ടുണ്ട്. കാലത്തിൻെറ കൈകൾ എന്നെ അതിൽ ഊഞ്ഞാല ആട്ടുകയാണ്. ഒരോ ആന്തോലനത്തിലും സിരകളിലേക്ക് ഒരു വശത്ത് നിന്നും സുഖവും മറുവശത്തു നിന്നും ദുഃഖവും അരിച്ചുകയറുന്നുണ്ട്. ഹൃദയമാണ് സംഗമ ഭൂമി സുഖ ദുഃഖ സമ്മിശ്രമായ അനുഭൂതികൾ കൊണ്ട് മെയ്യും മനസ്സും നിറയുകയാണ്. ഹൃദയ ധമനികളുടെ മിടിപ്പ് ഒരു വശം അപതാളം കൊട്ടി മുറിവേൽപ്പിക്കുബോൾ,മറുവശം പഴമയുടെ കുളിർ കൊണ്ട തെന്നലായ് തൻെറ ഭാഗം ആനന്ദ ഗേഹമാക്കുകയാണ്. രണ്ടു വശങ്ങൾ തമ്മിലുള്ള വൈധർമ്മ്യം ആണ് എന്നിലെ നന്മ തിന്മകളുടെ ആകെ തുക. കാലം എനിക്കു വരുത്തിയ നിശ്ചേഷ്ടതാ ഭാവത്തിന് ദുഃഖത്തിൻെറ വശത്തിനുള്ള പങ്ക് എത്രത്തോളമാണോ അത്രത്തോളം തന്നെയാണ് അവൻ എനിക്ക് നൽകിയ അഖണ്ഡസച്ചിദാനന്ദസ്വരൂപി ഭാവത്തിനുമുള്ള പങ്ക്. ഒരു വശം, സുഖത്തിൻ വശം അവൻ നിരഞ്ജനനാണ്. എൻെറ ചിന്തകൾക്ക് സാധകബാധകങ്ങൾ ആയതും അതേ രണ്ടു വശങ്ങൾ തന്നെ. ആ വശങ്ങളുടെ പ്രഭാവത്തിൻ അധിക്യത്താൽ ചിന്താശതക്ഷുഭിതനായ് ഞാൻ മാറിയട്ടുണ്ട്. അവയെന്നിൽ നിറച്ച വിവിധങ്ങളായ വികാരസ്തോമങ്ങളിൽ പെട്ട് നിർജീവമായതും, ആനന്ദമണിഞ്ഞതുമായ രാപ്പകലുകൾ ഒരു പാടുണ്ടായിട്ടുണ്ട് ജീവിതത്തിൽ. അതിൽ കൂടുതലും അഴലും അമർഷവും ഭേരിപ്രണാദം ഇട ചേർത്തിരുന്ന നിമിഷങ്ങളായിരുന്നു ഓർമ്മകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. എല്ലാം പേറിയുള്ള ഹൃദയത്തിൻെറയും ശരീരത്തിൻെറയും കാരാധിവാസത്തിന് കാലം ഈ ആന്തോലനത്തിന് ഒടുവിൽ സൗഖ്യസാരാർഹ സ്ഥാനം നൽകി ആധരിക്കട്ടെ...!
.........അഭിലാഷ്......
.........അഭിലാഷ്......
No comments:
Post a Comment