Sunday, June 22, 2014

ഒരു കൊച്ചു യാത്ര.

അരുണന് എന്നോട് അലിവ് തോന്നിയതാണോ എന്തോ, ആള് തലക്ക് മുകളിൽ നിന്ന് പാതി പടിഞ്ഞൊട്ട് നീങ്ങി നിന്നു. നാരായണേട്ടൻ ഒരുക്കുന്ന ഉച്ച ഊണിൽ ആളെ മയക്കുന്ന എന്തോ ഒരു മാസ്മരികതയുണ്ട്. ആ കരവിരുത് പരിസരം മറന്ന് കടമുറിക്കുള്ളിൽ എന്നെ അഞ്ചുവിരലുകളും നക്കി രുചിക്കാൻ എന്നും നിർബദ്ധിക്കും മനസ്സിൻെറ ആ ഒരു ചാഞ്ചല്യത്തെ എന്നാൽ പിടിച്ചു നിർത്താൻ കഴിയുകയുമില്ല. ആത് എൻെറ ശീലമൊന്നുമല്ല കേട്ടോ. ശീലമല്ലന്നോ? പിന്നെ എന്താ അങ്ങനെ..എന്ന ചോദ്യമല്ലേ നിങ്ങൾ ഇപ്പോൾ മനസ്സിൽ പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത്, അദ്ദേഹത്തിൻെറ അവിയലിനും സാബാറിനും മാങ്ങാക്കറിക്കും എന്തോ ഒരു മാസ്മരികതയുണ്ട്. കൊല്ലമെത്ര കഴിഞ്ഞിട്ടും മായാത്ത മാസ്മരികത, അമ്മയുടെ കയ്യിൽ നിന്നും ഞാൻ കഴിച്ച ഊണിനേക്കാൾ ഭംഗിയായ് അദ്ദേഹം ഊണ് പാകം ചെയ്യും, ശരിക്കും അതൊരു കലതന്നെയാണ് അങ്ങിനെയൊന്നും സ്വായത്വമാകാത്ത ഒരു ജന്മ സിദ്ധി. അദ്ദേഹത്തിന് ദൈവം അമരത്വം നൽകട്ടെ,എനിക്ക് വർഷങ്ങളിനിയും സ്വയം മറന്ന് ഒന്നുണ്ണാൻ, അതു തന്ന നിർവൃതിയിൽ ദിവസത്തിൻെറ പാതി ശയ്യക്ക് ഭംഗിയാകാൻ. പറഞ്ഞ് കാടുകയറി ഞാൻ, ഞാൻ ഇങ്ങനെയാ എന്തെങ്കിലും തുടങ്ങിയ പിന്നെ നെന്മാറ വെടിക്കട്ടുപോലാ തുരു തുരാ വന്നു ഇങ്ങനെ വന്നുകൊണ്ടെ ഇരിക്കും. ചിലപ്പോൾ നിങ്ങളിൽ ചിലരും ഇതിനകം പലകുറി പറഞ്ഞു കാണും, എൻെറ വീട്ടു നാട്ടു കൂട്ടം പറയുബോലെ.. ഈശ്വരാ ഇതിനൊര് അവസാനമില്ലേ... ഒരർത്ഥത്തിൽ നിങ്ങളെ ശരിക്കും ഞാൻ പഠിപ്പിക്കുകയല്ലേ സമാധാനത്തിൻെറ നെല്ലിപ്പലക പൂർവികർ കണ്ടത് എങ്ങനെയാണെന്ന്. പക്ഷേ സത്യമായും ആ കാലത്ത് ഞാൻ ഉണ്ടയിരുന്നില്ല കേട്ടോ.. മനസ്സിലായില്ലേ ? അവർ കണ്ട നെല്ലിപ്പലകകൾ ഒന്നും കാണിച്ചു കൊടുത്തത് ഞാനല്ലാന്ന്. ഓ നമുക്ക് അടുത്ത ഭ്രാന്തിലേക്ക് പോകാം...! 


അങ്ങനെ നാരായണേട്ടൻെറ സമൃദ്ധമായ ഉച്ചയൂണ് കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ വണ്ടി വരുന്നതും നോക്കി ബസ് സ്റ്റോപ്പിൽ നിപ്പായി ഞാൻ. ഈ പട്ടിക്കാട്ടിൽ ആകെ ടൗണിൽ പേയി വരാൻ വണ്ടി വന്നാ വന്നു എന്ന അവസ്ത്ഥ ആണെന്നാണ് പറഞ്ഞു കേട്ടത്. ഞാൻ മനസ്സിൽ പറഞ്ഞു - എടാ അഖിലേ ശത്രുക്കളോട് പോലും ഈ ചതി ചെയ്യരുത് . അഖിൽ, അവൻ എൻെറ കൂട്ടുകാരനാണ് അവൻെറ പിറന്നാൾ കൂടാൻ പോയതാണ്. വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഇന്നേക്ക് രണ്ടു ദിവസായി ഇന്ന് മടങ്ങിയില്ലങ്കിൽ മൊബൈലേറി ഇങ്ങു വരും... വേറെന്നുമല്ല, അമ്മയുടെ ശകാര വർഷം തന്നെ. എൻെറ കൈയ്യിൽ ബാലൻസ് ഇല്ലാത്തതിനാൽ അങ്ങ് വിളിച്ച് അത് ഇരന്ന് മേടിക്കേണ്ടി വരില്ല.

നേരം അങ്ങനെ യാത്രയാകുകയാണ് യാത്രയാകേണ്ട ഞാനോ, ഇനിയും വരും എന്ന് ഉറപ്പില്ലാത്ത വണ്ടിയും കാത്ത്... മര്യാദക്ക് അവൻ കൂടെ വരാമെന്ന് പറഞ്ഞതാണ്. അല്ലേലും ഈ മലയാളിക്ക് ലാളിത്യം കാണിച്ച് വരാനുള്ള നല്ലത് തല്ലിക്കളയുന്ന സൂക്കേട് ഉള്ളതാണ്. ഇനി നോക്കി നിന്നിട്ട് കാര്യമില്ല, വണ്ടി ഇല്ലന്ന് തോന്നുന്നു. അരെയെങ്കിലും കണ്ടായിരുന്നു എങ്കിൽ കാര്യം തിരക്കാമായിരുന്നു. ഇല്ലത്തു നിന്ന് ഇറങ്ങുവോം ചെയ്തു അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന പോലായി എൻെറ സ്ത്ഥിതി.

നേരം സന്ദ്യയോട് അടുത്തു, ദൂരെ നിന്ന് കണ്ണുകളിൽ തീഗോളം ഒളിപ്പിച്ച ഒറ്റക്കണ്ണുള്ള ഒരു ഭീഗര രൂപം എൻെറ അടുത്തേക്ക് വരുന്നുണ്ട്. ആടി ഉലഞ്ഞ് ണിം ണിം ശബ്ദവുമായി അവൻ അടുത്തേക്ക് വരികയാണ്. കുറച്ച് അടുത്ത് ആകാറായപ്പോഴാണ് ഞാൻ അതു മനസിലാക്കിയത്,ഒരു കുഞ്ഞു കാളവണ്ടിയായിരുന്നു അത്. ഉള്ളിൽ സ്വരുക്കൂട്ടിയ മനക്കരുത്തിൻെറ കപട മുഖം ഞാൻ പൊളിച്ചെറിഞ്ഞു മനസ്സ് അതിൽ തെല്ലാന്ന് സന്തോഷിച്ച വിവരം ഒരു ചുടു നെടുവീർപ്പായ് അവൻ പുറത്തു കാട്ടി. തോളിൽ ഒരു ഒറ്റമുണ്ടും, മുഷിഞ്ഞ കൈലുമുണ്ടും ധരിച്ച്, ജരാ നരകൾ ബാധിച്ച് അങ്ങിങ്ങ് എല്ലുകൾ പൊങ്ങി ഞെരബു പിടച്ച ഒരു വയോ വൃദ്ധനാണ് അതിന് വഴിതെളിക്കുന്നത്. അയാളുടെ ചുണ്ടിൽ തണുപ്പിനെ തടയുന്ന നാടിൻെറ സ്വത്തുമുണ്ട്, ഒരു കാലത്ത് അവൻ, കാജാബീഡി പാവപ്പെട്ടവരുടെ 555 ആയിരുന്നു ഇന്ന് കഥ മാറിയല്ലോ. എൻെറ ഉള്ളിൽ പണ്ടു കേട്ട ഒരു തമാശ ഓടിയെത്തി, ആ പാവത്തെ കണ്ടപ്പോൾ തോന്നിയതാണ് - ട കാളെ #^#[$@$%! -.. അത് എങ്ങനെയാണ് എഴുതുക, ഈശ്വര വെള്ളം കുടിച്ചതു തന്നെ.

കൗശലക്കാരനായ ഒരു കുറുക്കൻെറ വേഷം ആ വെയിറ്റിങ്ങ് ഷെഡ്ഡിൻെറ മുൻപിൽ വച്ച് ഞാൻ കെട്ടിയാടി. ഒരു വിധം വണ്ടിയിൽ ഒരിടം പിടിച്ചു. അല്ലേലും അന്തസായി വലിഞ്ഞ് കേറുന്നതിൽ എനിക്ക് ഒരു പ്രത്യേക കഴിവുണ്ടന്ന് കൂട്ടുകാർ പറയാറുണ്ട്. ടൗണിലേക്ക് തഴപ്പായുമായ് പോകുന്ന കാളവണ്ടിയാണ്, അത് എത്തുബോൾ നാട്ടിലേക്ക് വണ്ടി വല്ലതും ഉണ്ടെങ്കിൽ നാളെ പുലർച്ചക്ക് വീട് ചേർന്ന് അമ്മയുടെ വായിലുള്ള വഴക്കിന് ചെവിക്കെണ്ണം കൊടുക്കാം. കാളവണ്ടിയും,തഴപ്പാകളും, കാർന്നേരും, ണിം ണിം ശബ്ദവും, കാർന്നോർ തെളിച്ച അരിക്കിലാബിലെ മിന്നാമിന്നി വെട്ടവുമായി വയലുകളെ കീറിമുറിച്ച് ഞങ്ങൾ ആടി ഉലഞ്ഞ് യാത്രയായി. ബോറടിമാറ്റാൻ ഞാൻ ശബ്ദം കുറച്ച് ഒരു പാട്ടു വച്ചു. കാർന്നോർക്ക് അതത്ര പിടിച്ചില്ല എന്ന് തോന്നിയതിനാൽ പാട്ട ഞാനങ്ങ് നിർത്തി. ന്യൂ ജനറേഷനോട് അങ്ങർക്ക് തീരെ താത്പര്യം ഇല്ലന്ന് തോന്നി. നേരത്തെ പറഞ്ഞ നെൻമാറ വെടിക്കട്ട് തീ കൊളുത്താൻ ഒരു തിരി കിട്ടാതെ ഞാൻ വിഷമിച്ചു. കാർന്നോർ ആണേൽ ഒന്നും മിണ്ടുന്നുമില്ല. ഇങ്ങേരെ ബീഡിയിലേക്കാണോ പെറ്റിട്ടത് എന്നു വരെ എനിക്ക് തോന്നിപ്പോയി.അങ്ങേരുടെ ചുണ്ടിൽ നിന്ന് ആ ബീഡിക്കുറ്റി ഒന്ന് മാറിയട്ടു വേണമല്ലോ വല്ലതും ചോദിക്കാൻ.

കുറച്ച് ദൂരം അങ്ങനെ ഒന്നും മിണ്ടാതെ കടന്നു പോയി. അഖിൽ കുടിക്കാൻ എടുത്തു വച്ച ചുവന്ന കളറുള്ള വെള്ളം(മറ്റേ വെള്ളമല്ല വെറുതെ ചിന്തിച്ച് കൂട്ടണ്ട) , ദാഹശമനി കുപ്പി തുറന്ന് ഞാൻ അകത്താക്കി. ഈശ്വരാ... ബീഡി ചുണ്ടൻ ആദ്യമായ് മൗനവൃതം വെടിഞ്ഞു. ഒന്നെന്നര മണിക്കുർ ഒപ്പം യാത്ര ചെയ്തിട്ട് അയാൾക്ക് ഇപ്പോഴൊണല്ലോ ദൈവമേ ഒന്ന് മിണ്ടാൻ മനസ്സു വന്നത്. നെന്മാറക്കുള്ള തിരി ആരോ കത്തിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. പക്ഷേ അങ്ങർ ചോദിച്ചത് വെള്ളമാണ് കുടിച്ചു കഴിയുബോൾ ആ തിരി വെള്ളം വീണു തന്നെ കെടുമോ എന്ന ഭയവും തല്ലില്ലാതില്ല. ഹെഡ് സെറ്റ് എടുക്കാത്തതിനെ ഞാൻ ആദ്യമായ് ശപിച്ചു, ഇല്ലായിരുന്നെങ്കിൽ അങ്ങേർക്ക് പ്രശ്നമുണ്ടാക്കാതെ സുഖമായ് യാത്ര ചെയ്യാമായിരുന്നു.

ഞാൻ ആദ്യം വിചാരിച്ചിരുന്നത് ആൾ ഒരു പരുക്കനാണെന്നാണ്. പക്ഷേ അയാൾ എൻെറ കയ്യിൽ നിന്നും വാങ്ങിക്കുടിച്ച അഞ്ച് കവിൾ വെള്ളത്തിൽ ഞങ്ങൾക്കുള്ളിലെ സൗഹൃദം ആരംഭിച്ചു. പഴഞ്ചനാണെന്ന് കരുതിയ എന്നെ ഇളിഭ്‌യനാക്കി കൊണ്ട് അയാൾ വണ്ടിയുടെ ഇടത് വശത്ത് സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും ഒരു പാക്കറ്റ് ലൈറ്റ്സ് എടുത്ത് എൻെറ നേർക്ക് നീട്ടി ,ചോദിച്ചു വലിക്കുന്നുണ്ടോ ?. ശീലമില്ലന്ന മറുപിടിയിൽ ഞാൻ വാക്കുകൾ ഒതുക്കി, കാജക്ക് സുലാൻ പറഞ്ഞ് ഒന്നയാൾ കത്തിച്ച് പുകച്ചു. ഇനിയും എത്ര ദൂരം ടൗണിലേക്ക് ഉണ്ടെന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ ഒരു മണിക്കൂറിൽ താഴയെ യാത്ര ഉള്ളൂ എന്നു മറുപിടി പറഞ്ഞു. ഞങ്ങൾ തമ്മിൽ വീട്ടു നാട്ടു വിശേഷങ്ങൾ പങ്കു വച്ച് യാത്ര തുടർന്നു. ണിം ണിം നാദവും കുറച്ചു പ്രകാശവും പിന്നിട്ട വഴികളിൽ ഉപേക്ഷിച്ച് വണ്ടി യാത്ര തുടർന്നു.

അയാൾക്ക് ആകാശത്തിന് കീഴെയുള്ള എന്തിനെ പറ്റിയും വലിയ അറിവുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. ആൾ ഒരു പ്രകൃതി സ്നേഹിയാണ്. ലളിതമായ് മാത്രം ജീവിതം നയിക്കുന്ന ഒരു പാവം മനുഷ്യൻ. അയാൾ പതിയെയാണ് സംസാരിച്ചു തുടങ്ങിയത്. എന്നെ ഒാവർടേക്ക് ചെയ്ത് നെന്മാറക്ക് പുള്ളി തിരികൊളുത്തി, ഭാര്യ മരിച്ചതിന് ശേഷം ഞാൻ ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ എൻെറ പറബിൽ പോകും അവിടെ തഴപ്പാ നിർമ്മിക്കുന്ന ഒരു യൂണിറ്റുണ്ട്. അവൾ ഉണ്ടായിരുന്ന കാലത്ത് അവിടത്തെ പാവപ്പെട്ടവർക്ക് ശരിയാക്കി കൊടുത്ത ജോലിയാണ്. ആഴ്ചയിൽ ഒരു ദിവസം പറബ് നോക്കാൻ ഞങ്ങൾ ഒരുമിച്ച് പോകും, സൊറ പറഞ്ഞ് ഇതിലിങ്ങനെ കുലുങ്ങി ആടിപ്പോകുന്നത് അവൾക്ക് വലിയ ഇഷ്ടമാണ്. മടങ്ങി വരുബോൾ അവർ നെയ്ത തഴപ്പാ കൊണ്ടു പോയ് ചന്തയിൽ കൊടുക്കും. മുൻപ് കൊണ്ടു പോയതിൻെറ കാശ് അവരെ ഏല്പിക്കും. അവൾ പോയിട്ടും ഞാൻ ഇങ്ങനെ പോകുന്നത് അവർക്ക് സഹായമൊയതുകൊണ്ട് മാത്രമല്ല അവളുടെ ആത്മാവ് ഈ വണ്ടിക്കു ചുറ്റും എനിക്ക് അരികിലും ഉണ്ട് എന്ന ഒരു തോന്നൽ..! അത്രമാത്രം പറഞ്ഞ് അയാൽ വാക്കുകൾ ഇടറിയ സ്രരത്തിൽ മൗനത്തിന് കീഴടങ്ങി.!

എന്നിൽ നിറഞ്ഞ വികാരം ഭയം ആയിരുന്നില്ല. വീണ്ടും ഒരു നൂറ് ചോദ്യങ്ങൾ ചോദിക്കാൻ മനം പറഞ്ഞപ്പോഴും അയാളുടെ മുഖ ഭാവം എന്നെ വല്ലാതെ തളർത്തി. ഇത്ര മധുരമായി ഒരാളും സ്വന്തം ഭാര്യയേ സ്നേഹിച്ചട്ടുണ്ടാകില്ല. ഉള്ളിൽ അയാളെപ്പറ്റി തുടക്കത്തിൽ തോന്നിയ കാര്യങ്ങളോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പു തോന്നി. ദീർഘ നേരത്തെ മൗന സഞ്ചാരത്തിന് ശേഷം വണ്ടി ടൗണിലെത്തി ഞാൻ കയറാനുള്ള വണ്ടി എത്തുന്നവരെ മൗനിയായ് അയാൾ എനിക്ക് കൂട്ടു നിന്നു. അയാളും കാളവണ്ടിയും കൺവെട്ടത്തു നിന്നും മായും വരെ ഞാൻ അങ്ങനെ നോക്കി നിന്നു. ആ മഹാനായ മനുഷ്യനെ..! അയാൾക്കൊപ്പമുള്ള ആദ്യ നിമിഷങ്ങൾ മൗനമായിരുന്നു, അന്ത്യ നിമിഷങ്ങളും. ഇടക്കെപ്പോഴേൊ കുറേ നല്ല നിമിഷങ്ങൾ... സുഖമുള്ള ഒരു കൊച്ചു സുന്ദര യാത്ര.

...........അഭിലാഷ്..........

No comments:

Post a Comment