Thursday, July 31, 2014

മണല്‍ക്കള്ളന്‍റെ വിഭ്രാന്തി


20 July 2014 at 08:03



അടുക്കും തോറും അകന്നു പോകയായിരുന്നു ഞാന്‍. നീര്‍ക്കുമിളകളില്‍ നിന്നും, പുഴയുടെ കൈതൊട്ട കാറ്റിന്‍റെ കൈകളില്‍ നിന്നും. കാറിന്‍റ കലികണ്ട്, കോളിന്‍റെ സുഖമറിഞ്ഞ്, മഞ്ഞിന്‍റെ കുളിരറിഞ്ഞുറങ്ങിയ മണല്‍ത്തിട്ടകളില്‍ നിന്നും. തീക്ഷണമായ വേനലിന്‍റെ മാറ്റുരച്ചു നോക്കിപ്പെട്ടത് പൊള്ളിയ കായല്‍ കരയിലെ മണലിന്‍റെ മാറില്‍ മുഖമമര്‍ത്തിയുറങ്ങിയ വെള്ളാരം കല്ലിന്‍റെ നെഞ്ചത്തിലാണ്. യാതനകളുടെ തേരിലേറിയെത്തിയ വെണ്‍മയുടെ രാജകുമൊരനെ വരവേറ്റത് വേനലിന്നതിപന്‍റെ വേറിട്ട രൂപമാണ്. തീഗോളമായ് അവന്‍ ചാരത്തുനിന്ന് തന്‍റെ വെണ്‍മകളയാന്‍ സ്രമിച്ചു പരാജയപ്പെടുബോഴും കൂടുതല്‍ ശേഭയുള്ളതായ് മാറി വെള്ളാരം കല്ലിനുടല്‍. പുഴയുടെ പൊന്‍‍ പട്ടു പുടവക്കടിയില്‍ അവള്‍ വെണ്ണാരം കല്ലിന്‍റെ വെണ്‍മ മറച്ചു യാത്രയായി. വെയിലിന്‍റെ രശ്മികള്‍ ഊളയിട്ടിറങ്ങി പുഴയുടെ മാറിലേക്ക്, തിരയുന്നുണ്ടവന്‍ അടിത്തട്ടില്‍ എവിടയോ മണ്‍മറഞ്ഞ വെണ്ണക്കല്ലിന്‍ വീരപുത്രനെ. 


അടുക്കും തോറും അകന്നു പോകയാണ് ഞാന്‍ പുഴമറച്ച വെണ്‍മയില്‍ നിന്നും, മനമറച്ച തിന്‍മയിലേക്ക്. ചുഴികള്‍ക്കെണ്ണം കൂട്ടാന്‍, ചിലവിന്ന് കൈകള്‍ നിറക്കാന്‍, പുഴയുടെ മാറിലെ സ്വര്‍ണ്ണത്തരികളെ അവളറിയാതെ അടര്‍ത്തിയെടുത്തു ഞാന്‍. വരിയായ് നിരത്തിയ വാഹനവ്യൂഹത്തിന് വായിലേക്ക് ഇരുബുകൈകളാല്‍ കോരി നിറച്ചു ഞാന്‍, അവളുടെ മാറുപറിച്ചെടുത്തൊരാ കണങ്ങളെ. നാടും നഗരവും വേഗം കൊണ്ടു കീഴടക്കി മലമടക്കിനിടയിലൂടെ... സമതല ഭൂവിലൂടെ കാതങ്ങള്‍ താണ്ടിക്കൊണ്ടെത്തിച്ച് മണിമാളികയും പണിതുയര്‍ത്തി. ഒരു രാജനായ് ഉറങ്ങാന്‍ കിടന്നപ്പോള്‍ കാതിലാരോ ശംഖു ചേര്‍ക്കുന്ന ശബ്ദം. പുഴയുടെ രോദനം! വിധിയുടെ താണ്ഡവം.! 

അരുവിയുടെ നാഥമൊഴുകും നടുമുറ്റത്തിനായില്ല, കുയിലുപോല്‍ പാട്ടുതിര്‍ക്കും കോളാബിക്കുമായില്ല, ഞൊടിച്ചാല്‍ തിരികെടുത്തും വൈദ്യുത യന്ത്രങ്ങള്‍ക്കുമായില്ല, മനസ്സമാധാനത്തിന്‍റെ മാത്ര നല്‍കാന്‍. അരിപ്പ വായിലാക്കാതെ ബാക്കിവച്ച പുഴയുടെ സ്വര്‍ണ്ണമണികള്‍ നടുമുറ്റത്തു ചതഞ്ഞരയുന്ന രോദനം ചെവിയില്‍ തീക്കോലിട്ടു കുത്തും പുലരിയായ് അവതരിച്ചു. ചൂലിന്‍റെ തഴുകലാല്‍ തെന്നിമാറുന്ന തരികള്‍ക്കിടയില്‍ പഴയ വെള്ളാരം കല്ലിന് അരുണന്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ചുടുകട്ടയാക്കി മാറ്റി പാദങ്ങളെ കുത്തിതുളക്കാന്‍ പുഴയുടെ നെഞ്ചത്തിന്‍റെ ശാപവാക്കുകള്‍ പേറിയ കുഞ്ഞു മണല്‍ത്തരികളും ഇടയിലലയുന്നുണ്ടാകാം. അടുക്കും തോറും അകന്നു പോകയാണ് ഞാന്‍ വിധിയുടെ മൂര്‍ച്ചകൂട്ടും പുഴയുടെ കത്തിക്കു മുത്തമാകാന്‍. 

ചാന്തിട്ടു തേച്ചു ഞാന്‍ മൂടിയെന്നാലും ഉള്ളിലിരുന്നവന്‍ വെള്ളം വലിച്ചു കയറ്റുന്നു. ജലമണികളോട് തന്‍റ അനുഭവമോതി ദൂതുവിട്ടവനെന്‍റെ പാപത്തിന്‍റ പങ്കു പറയുന്നു, എന്‍റെ പാപത്തിനാക്കം കൂട്ടാന്‍. വിധിയുടെ കണ്ണ് എത്തി നോക്കാതിരിക്കാന്‍, എറിയനില്‍ നിന്നും കോഴിക്കുഞ്ഞിനുടല്‍ നിറം പകര്‍ന്നു മറച്ച പോല്‍ നിറം പകര്‍ന്നിട്ടും, കാലം ആ നിറത്തിടയിലും ചികഞ്ഞു.. എന്‍റെ കള്ളത്തിന്‍ തൊണ്ടി മുതല്‍ എത്തിപ്പിടിക്കാന്‍. കാലാധിപന്‍റെ മുന്‍പില്‍ മാപ്പിനര്‍ഹനല്ലെന്നറിഞ്ഞു, ഇനി ശിക്ഷയുടെ കാത്തിരിപ്പാണ്. അടക്കും തോറും അകന്നു പോകയാണ് ഞാന്‍ വിധിയുടെ നേര്‍ത്ത പഴുതുകളില്‍ നിന്നും. 

കഠിനമായ ശിക്ഷകളുടെ അളവ് വറ്റിവരണ്ട പുഴയുടെ മാഞ്ഞു പോയ മണല്‍ത്തരികള്‍ തന്‍ അളിവിനനുപാതമാണ്. തിട്ട കാണാതെ പോയ നനവിന്‍റെ നിര്‍വൃതിക്കനുസൃതമാണ്. പച്ചകാണാതെ പോയ അടിത്തട്ടിന്‍റെ ആവേശത്തിനളവുകോലാണ്. അരുണന്‍റെ കിരണങ്ങള്‍, പോയ് മറഞ്ഞ വെള്ളാരം കല്ലിനെ തിരഞ്ഞ ദിനരാത്രങ്ങള്‍ക്ക് സമാനമാണ്, മരണത്തിന് സമാനമാണ്! അകന്നു പോകയാണ് ഞാന്‍ രക്ഷയെന്ന ദ്വീപില്‍ നിന്നും ശിക്ഷയെന്ന കൂട്ടിലേക്ക്...! 

.....അഭിലാഷ്.....

സുഹൃത്തുക്കള്‍

ഉടലെടുക്കും മുന്‍പ് കടലെടുത്തു വരികള്‍ കണക്കെ സൗഹൃദം. വാക്കുകള്‍ തന്‍ ആനന്ദധാര വീണുടഞ്ഞ മണ്‍പാത്രം കണക്കെ വികൃതമായ് എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. കാലത്തിനുണക്കാന്‍ കഴിയാത്ത മുറിവുകള്‍ ഭൂമിയിലില്ലെന്ന സത്യം പിടിച്ചു നിര്‍ത്തുന്ന മര്‍ത്യ ജീവനിലൊരംശം ഞാനും. മുഖപുസ്തകങ്ങളുടെ താളുകളില്‍ നിറഞ്ഞാടാന്‍ കാപട്യത്തിന്‍റെ ചായങ്ങള്‍ കൈയ്യില്‍ കരുതാന്‍ മറന്ന ജീവിത നാടകത്തിലെ പ്രതിഭ മങ്ങിയ നടന്‍. ഗ്രീക്ക് ദുരന്ത നാടക സ്രഷ്ടാവ് അക്വലിസിന്‍ വിരല്‍ തുബിനാല്‍ എഴുതുകയാണ് ഇന്ന് ഞാനെന്‍റെ ജീവിതം. 

ഇവിടെ മനസ്സുകളില്‍ നേര്‍ത്ത കള്ളങ്ങളിന്‍ പൊടിപടലങ്ങളുണ്ട്, കാപട്യത്തിന്‍ നിഷ്ക്രിയ ധൂമപാനികള്‍. ഓരോ ശ്വാസ തന്മാത്രകളിലും അവിശ്വാസത്തിന്‍റെ ഇരുള്‍ കണങ്ങളുണ്ട്. കീറിമുറിച്ചൊരു പരിശോദന അസാദ്യം. പുറം മൂടിയുടെ സുന്ദരതകൊണ്ട് ഉള്ളിലെ നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ തെല്ലൊന്നു മാറി ചിന്തിക്കാന്‍ കഴിയാതെ പോയവര്‍. സമയം കളയാന്‍ മാത്രം സുഹൃത്തെന്ന നാമധേയം നേടി കൈവിരല്‍ ചേര്‍ത്തു കൂടെ നിന്നവര്‍. എങ്കിലും ഉള്ളില്‍ നന്മയുടെ നിറകുടമുള്ളവരും ഭൂമിയില്‍ ബാക്കിയുണ്ട്, പിരിഞ്ഞവരിലും ഇനിയും കൊഴിയാതെ കൂട്ടിനുള്ളവരിലും. 

സൗഹൃദ സബത്തില്‍ നിന്നും ഞാന്‍ ആര്‍ജ്ജിച്ച ഇത്തിരിയോളം പോന്ന പദസബത്ത് മറിഞ്ഞ താളുകളിൽ നിന്നും മനസ്സില്‍ പതിഞ്ഞ വരികൾ നല്‍കിയതുമായ് ചേര്‍ന്നു തീര്‍ത്ത വിരല്‍ തുബിലെ വര്‍ണ്ണം മാത്രമാണ് സമയം കളയാനല്ലാതെ കൂട്ടിരുന്ന യഥാര്‍തഥ കൂട്ടുകാരന്‍. അവന് നല്‍കാന്‍ ഈ ജീവിതത്തിലെ ഇടവേളകള്‍ ഞാന്‍ മാറ്റി വയ്ക്കുകയാണ്. ഒരു കൂട്ടം നല്ല പുസ്തങ്ങളും മഷിത്തണ്ടും വിരലിലെ ജാല വിധ്യയും മാത്രമാണിന്നെന്‍റെ കൂട്ടുകാര്‍, തിരിച്ചറിയാന്‍ ഞാന്‍ വൈകിയ കൂട്ടുകാര്‍. രാപ്പകലിന്‍റെ വ്യത്യാസങ്ങള്‍ മറന്ന് എനിക്ക് കൂട്ടിരുന്നവര്‍ എനിക്കു ചുറ്റിനും ഉള്ള നിത്യ ഹരിതയായ നന്മ മരങ്ങള്‍. അവരുടെ വിരല്‍ തുബില്‍ തൂങ്ങിയാടി അവരില്‍ നല്ലൊരു അച്ചനമ്മമാരുടെ ലാളന നുകര്‍ന്ന് നടക്കണം, ഒരേട്ടന്‍റ മേല്‍നേട്ടമുള്ള അനുജനായ് , ചേച്ചിയുടെ സ്നേഹ സ്പര്‍ശം നുകര്‍ന്ന്,അനുജത്തിയുടെ ചിണുങ്ങലുകള്‍ക്ക് കാതോര്‍ത്ത്, കാമുകിയുടെ കൈതലോടലിലെ സുഖമറിഞ്ഞ്, ഇരുളിലും ഇരവിലും കൂട്ടിനുള്ള സുഹൃത്തിന്‍റെ തോളുതൂങ്ങുവാനും അവര്‍ എനിക്കുമാത്രമായ് കൂടെയുണ്ട്. എന്‍റെ നല്ല സുഹൃത്തുക്കള്‍. തിരിച്ചറിവ് തിരിച്ചു തന്ന കൂട്ടുകാര്‍ക്ക് ബാക്കി ജീവിതം മാറ്റിവക്കാം.! 

......അഭിലാഷ്.......‍

മരണം


ഉരുളാന്‍ മറന്നൊരീ കാലത്തിന്‍ കൈകളില്‍ 
ചുരുളാന്‍ മറന്നു കിടപ്പതെന്‍ പൂവുടല്‍
പണിയാം ഉത്തരപ്പലകതന്‍ മാറിലൊരു
വളയമെന്‍ അരയിലെ കസവിന്‍റെ ഞൊറികളാല്‍
വീണുഞെരിയാം തൂങ്ങിയാടിച്ചലിച്ചിട്ട്
മറവിയില്‍ മറയും ശ്വാസരേണുക്കളെ
വിറയാര്‍ന്ന കൈകളാല്‍ നെഞ്ചോടു ചേര്‍ത്തിടാം
സമയം അളക്കുമാ ചില്ലിട്ട കൂട്ടിലെ
ആന്ദോലനത്തിനനുരൂപനായ് മാറിടാം

ഉലയില്‍ പുഴുങ്ങുമെന്നുടലിനെ ബദ്ധുക്കള-
തിന്‍ ‍മുന്‍പൊരുമാത്ര തൂശന്‍റെ തുബില്‍ക്കി-
ടത്തിയട്ടൊരുനുള്ളു പൂവെടുത്തതു-
മൂന്നുഴിഞ്ഞിട്ട് മിഴിനീര്‍കണം ചേര്‍ത്ത-
തിനേ പുതപ്പാക്കിയെന്‍ ഉടലില്‍ വച്ചി-
ട്ടെടുക്കുമെന്‍ ചേതനയറ്റൊരുടലാ
തെക്കേപ്പറബിലേക്കൊരു കുഞ്ഞു -
പുകയുന്ന കട്ടിലില്‍ കിടത്തിയിട്ടൂ -
തിയുരുക്കുമെന്‍ ഓര്‍മ്മകള്‍ ദൂരേ-
ക്കകലും വരെ കൂട്ടിരിക്കുമൊരുനാള്‍
കറുക നാബുകോര്‍ത്തവിരലിന്‍റെ 
തുബിനാല്‍ ചോറൂട്ടിയോര്‍മ്മതന്‍
ഇലച്ചാര്‍ത്തിലൊരു നുള്ളു തീര്‍ത്ഥം
തളിച്ചട്ടതിനാല്‍ വീണ്ടും മറവിതന്‍
ചുടലയില്‍ വച്ചെന്നെയെരിക്കും 
വീണ്ടുമൊരുനാള്‍ വരും ദിനമോര്‍ത്തിരിക്കും 
ഒരു മാത്രകൂടിയാ കൊടിയ പാതകത്തി
നണയുന്ന സുദിനത്തിലിനിയും
കൈകൊട്ടലിന്‍ താളവും പേറിയാ 
ബലിയെന്ന പേരുള്ള ചോറിനായ് 
ക്ഷണനം നടത്തുമെന്നപരനാം 
ഇരുളിന്‍റെ നിറമുള്ള തോഴനെ
അവനായ് കൊടുക്കുന്ന രണ്ടിറ്റു വറ്റതില്‍
എനിക്കായ് കരുതിയ സ്നേഹത്തിന്‍ 
മണികളില്ലതിലെന്‍ കണ്ണു നീര്‍ 

തുള്ളികള്‍ പേറുന്ന മനസ്സിലൊന്നെങ്കി-
ലുമുണ്ടെങ്കിലെന്‍ ജീവന്‍ ധന്യമായ് 
തീര്‍ന്നിടും ചെന്നു ഞാന്‍ ചേര്‍ന്നിടും
പരലോക പര്‍വ്വത്തിലുടലോടെയല്ലങ്കി-
ലുടലില്ലാ രൂപമായ് പുകപോലെ 
മഴപോലെ കാറ്റിന്‍റ കൈപോലെ... 

നിറമില്ലാ മണമില്ലാ പൂവിന്‍റയഴകോടെ.!

......അഭിലാഷ്.......

നീരാവി


ന്നിലെ ആഗ്രഹങ്ങളേപ്പോലെ തന്നെയായിരുന്നു അവന്‍റെ ഉയരങ്ങള്‍ തേടിമറയുന്ന രൂപവും. തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചാല്‍ തടയില്‍ മിഴിനീര്‍ കണങ്ങള്‍ പൊഴിച്ചിട്ട് എങ്ങോ പോയ് മറയുന്ന നിഷ്കളങ്ക ഹൃദയത്തിനുടമ. ജലദോഷമെന്‍റെ ഘ്രാണനാളങ്ങളില്‍ മഴയുടെ മാരിക്കാറായ് തെന്നിപ്പറന്ന രാവിന്‍റെ ആദ്യപാദങ്ങളില്‍, യൂക്കാലിപ്റ്റസ് മരത്തിന്‍റെ തളിരിലകള്‍ പൊട്ടിച്ചിട്ട കുടത്തിനുള്ളിലേക്ക് പുതപ്പ്കൊണ്ട് മൂടി ഇരുളൊരുക്കി കണ്ണടച്ചവനെ തിരഞ്ഞിട്ടുണ്ട് ഞാന്‍...! 



ആശ്വാസമണികള്‍ പോലെ എന്‍റെ നെറ്റിയില്‍ അവന്‍ ചുടുമുത്തങ്ങളുടെ മുത്തുമണികള്‍ തേച്ച് ഒപ്പം ജലദോഷത്തിന്‍റെ മാരിക്കാറും എടുത്ത് കണ്ണിമകള്‍ക്കടിയിലെ ഇരുളില്‍ മറയും. കണ്ണുകള്‍ ചിലപ്പോള്‍ നിറയിക്കാറുണ്ടവന്‍, പക്ഷേ അവനോടൊള്ള എന്‍റെ ഇഷ്ടത്തിന് ഇന്നും അളവിലൊരു കുറവില്ല. മടിയുടെ കുടക്കീഴിലേക്ക് ശീല പൊക്കി എത്തിനോക്കുന്ന ചായക്കപ്പിന്‍റെ മുകളിലായ് വന്നെന്ന എന്നും എത്തി നോക്കാറുള്ള സുന്ദര രൂപന്‍. അതിവേഗമുള്ള അവന്‍റെ ദിക്കറിയാത്ത യാത്ര എന്തിനെവിടേക്ക് എന്നിതുവരെ പറഞ്ഞു തന്നതില്ല ഞാന്‍. മൗനമായ് എന്നോട് കളിപറയുന്നുണ്ടാകണം ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവന്‍ ആകാശ ഗോപുരങ്ങളിലേക്ക് പുകമറയായ് മാഞ്ഞു പോകുബോള്‍ നെഞ്ചമറിയാതെ വിങ്ങും. അടിക്കടി എന്‍റെ മുന്നില്‍ അവനെത്തി നോക്കും, അവന്‍റെ ഉടലിന് തീച്ചൂളയുട് ശക്തിയുണ്ട്. ഉടലൊന്നു തൊട്ടാല്‍ പൊള്ളുന്ന ചൂടുണ്ട് അവന്. എന്നില്‍ നിന്ന് ജലദോഷത്തിന്‍റെ കരാള ഹസ്തം അവനില്‍ മാറാരോഗമായ് മാറിയിരിക്കുമോ ? ചോദ്യങ്ങള്‍ക്ക് അന്നുമിന്നുഇന്നും അവന് മൗനമാണ് മറുപടി. എന്‍റെ സുഖമില്ലായ്മകളെ അവനവനിലേക്ക് ആവാഹിച്ച് യാത്രയാകും അവന്‍റെ നെഞ്ചിലെ വിട്ടുമാറാത്ത ചൂടിന്‍റെ കഥപറയാതെ. അവനെ വല്ലാതെ ഇഷ്ടമാണെനിക്ക്. ഒരു പക്ഷേ എന്നെക്കാളേറെ.!

........അഭിലാഷ്.......

Sunday, July 6, 2014

വസന്തം.

റോഡിൻെറ വലതു വശത്ത് നീർച്ചാൽ രണ്ടായ് മുറിച്ച് പടവുകളിലേക്ക് വഴിതെളിക്കുന്ന കോൺക്രീറ്റ് പാലം. കടലാസ് പൂവുകൾ പൂത്ത് തളിർത്ത കവാട വാതിൽ കടന്ന് പടവുകൾ പിന്നിട്ട് നടുമുറ്റം ചെല്ലുബോൾ ശ്രീധരൻെറ ആരാമത്തിൻെറ ഹൃദയ ഭാഗം പൂകാം. പടവുകൾക്ക് രണ്ടു വശത്തിനും അപ്പുറം ഭംഗിയായ് വെട്ടിയൊതുക്കിയ ഇലച്ചെടികൾ. പൂത്താലം കൈയ്യിലേന്തിയ അഥിതി സത്ക്കാരത്തിൻെറ പ്രകൃതിതൻ ആർദ്ര ഭാവമാണവർ. പൂമണം പേറിയെത്തുന്ന കാറ്റ് അവിടെ നിന്നും ദൂരേക്ക് പറന്നകലാറില്ല എന്ന് തോന്നിപ്പോകും. ഇന്ദ്രിയം മയക്കുന്ന ആസ്വാധനത്തിൻെറ വിളനിലമാണ് ശ്രീധരൻെറ ആരാമം. മക്കളില്ലാത്ത ശ്രീധരന് വിടരുന്ന പൂവുകൾ സ്വന്തം മക്കളാണ്, ഓരോ ഇലകളും പൂക്കളും അടർന്നു വീഴുബോഴും ആ ഹൃദയം തേങ്ങിയത് ആരാമം അറിഞ്ഞിരുന്നു. മൗനമഴ പൊഴിച്ച് ശ്രീധരൻെറ നൊബരങ്ങളിൽ അവർ തേങ്ങിയാരുന്നിരിക്കണം. ഇലകളുടെ  ഒരു ചെറിയ വാട്ടം പോലും അയാൾ വളരെ പെട്ടന്ന് തിരിച്ചറിയും. അത്രകണ്ട് പൂന്തോട്ടത്തോട് ഇഴുകി ജീവിതം നയിക്കുന്ന ആളാണ് ശ്രീധരൻ. ഭാര്യ ശാരധയുടെ മരണശേഷം വിവാഹം പോലുള്ള ഒരു ശുഭ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറില്ല. തൻെറ പൂന്തോട്ടം വിട്ട് പോകാൻ അനുവതിക്കാത്തതാണ് കാരണം. അയാളുടെ ജീവിതത്തിൻെറ ഏറിയ പങ്കും പൂന്തോട്ടത്തിന് സ്വന്തം.

ശ്രീധരൻെറ വീട്ടു വളപ്പിൽ നിന്ന് വസന്തം വിട്ടൊഴിയാറില്ല. പരസഹായം അത്യാവശ്യത്തിന് ഉള്ളയാളാണെങ്കിലും പൂക്കളുടെ കാര്യത്തിൽ ശ്രീധരൻ ആളൊരു പരുക്കനാണ്. കൊച്ചു കുട്ടികൾക്കും കൊച്ചു കുട്ടികളുള്ള അച്ഛനമ്മമാർക്കും ശ്രീധരനോട് വെറുപ്പാണ്. പൂവ് അറക്കാൻ ശ്രമം നടത്തിയെന്ന കുറ്റത്തിന്  കുട്ടികളെ പ്രായ വ്യത്യാസം നോക്കാതെ തുടയിലെ തൊലിയുരിക്കുന്ന ദുഷ്ടൻ, കണ്ണിൽ  ചേരയില്ലാത്തവൻ എന്നെല്ലാമാണ് നാട്ടുകാർ ശ്രീധരന് നൽകുന്ന വിശേഷണം. പൂവുകൾ കണ്ടാസ്വധിക്കാൻ മാത്രമുള്ളത്, ചെടിയൊടൊത്തു നിൽക്കുബോഴാണ് പൂക്കൾക്ക് ഭംഗി എന്ന തത്വത്തിൽ ഉറച്ചു നിൽക്കുന്നവൻ. ശ്രീധരനെ അടുത്തറിയുന്നവർക്കറിയാം ആ മനസ്സിൻെറ വലുപ്പം. ഒരു കുഞ്ഞു പൂവ് പോൽ നിർമ്മലമാണ് ആ മനസ്സ്.
തെച്ചിയും അരളിയും ചെബകവും പനിനീർ പൂക്കളുമെന്നു വേണ്ട എണ്ണിയാൽ ഒടുങ്ങാത്ത പൂക്കളാൽ സമൃദ്ധമാണ് ശ്രീധരൻെറ പൂന്തോട്ടം. സ്കൂൾ കൂട്ടികളുടെ മൂക്ക് കുത്തി തുളച്ച് അവരിൽ ആഗ്രഹത്തിൻെറ ഇത്തിൽ കൊടികൾ മുളപൊട്ടിക്കുന്ന തൊടിയിലെ വെള്ളയും മഞ്ഞയും ചെബകം. അതിലേക്ക്  ഒരു മൊട്ടിനായ് കൊതിയുടെ മിഴിമുനയെറിയുന്ന കരിമഷിയിട്ട കുഞ്ഞി കണ്ണുകൾ. പൂവിൻ ചുണ്ടിലെ മധുകണം നുകർന്ന് ശിശിരത്തിലേക്കുള്ള ഭക്ഷണ  ശേഖരത്തിലേക്ക് കണക്കെടുപ്പ് നടത്തുന്ന തേനീച്ചകൾ. അവിടെ ഋതുവിന് ഒരൊറ്റ ഭാവമേ ഉള്ളൂ വസന്തമെന്ന ഭാവം.

പൂക്കളും ഇലകളും വിരഞ്ഞും  കൊഴിഞ്ഞും പോയ് മറഞ്ഞു ശ്രീധരൻെറ മനസ്സിൽ ബാക്കിവച്ച വേദനകൾ പോലെ. അങ്ങനെയിരിക്കെ അയലത്തെ ഒഴിഞ്ഞു കിടന്ന വീട്ടിലേക്ക് പുതിയ താമസക്കാരെത്തി. വേലിക്കെട്ട് തീർത്ത മറക്കപ്പുറത്ത് നിന്ന് രണ്ടു കുഞ്ഞിക്കണ്ണുകൾ തനിക്കു നേരെ മിഴിയെറിയുന്നത് ശ്രീധരൻെറ കണ്ണുകൾ ആദ്യമായ് ശ്രദ്ധിച്ചു തുടങ്ങി. ലാളനയുടെ നാമമോതി ശ്രീധരൻെറ പറബിലെ പൂക്കൾ ചൂണ്ടി കാണിച്ച് അവന് ചോറുകൊടുക്കുന്ന അമ്മയുടെ വായിൽ നിന്നും അടർന്നു വീണ കുഞ്ഞുണ്ണി എന്ന വിളിപ്പേര് ശ്രീധരൻെറ കാതുകൾ മൗനമായ് ശ്രദ്ധിച്ചിരുന്നു. ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് പതിയെ പതിയെ ശ്രീധരൻെറ മനസ്സ് അവനോട് കൂടുതൽ അടുത്തു വന്നിരിക്കുന്നു. മതിൽ മറക്കപ്പുറത്ത് ഒരു സ്നേഹം ആദ്യമായ് ശ്രീധരൻ തൊട്ടറിഞ്ഞു.

ഒരാൾക്കുമായ് തുറക്കാത്ത ശ്രീധരൻെറ ആരാമത്തിലൂടെ കുഞ്ഞുണ്ണിയുടെ ഉറക്കാത്ത ചുവടുകൾ പിച്ചവച്ചുനടന്നു. പൂവുകൾ ഇറുക്കാതെ അതിൻെറ ഭംഗിയെ തഴുകി തലോടാൻ ശ്രീധരൻെറ  കരവിരുത് അവനെ പടിപ്പിച്ചിരുന്നില്ല. എന്നിരുന്നാലും അറിയാതെയെങ്കിലും അവനറുത്ത പൂമൊട്ടുകളോ തളിരിലകളേയോ ഓർത്ത് ശ്രീധരൻെറ മനം തേങ്ങിയില്ല. പൂമൊട്ടുകളിലും തളിരിലകളിലും അവൻെറ കുഞ്ഞി കൈകൾ തഴുകി ഓടി നടന്നു. താനും ശാരധയും സ്വപ്നം കണ്ട കുഞ്ഞു മകനായ് തൻെറ ആരാമത്തിലെ പൂച്ചെടികളായ് കുഞ്ഞുണ്ണിയെ അവൻ നെഞ്ചോട് ചേർത്ത് താലോലിച്ചു.

കാലം അതിവേഗം കടന്നു പോയ്. കുഞ്ഞുണ്ണി വളർന്നു. അവനൊപ്പം ശ്രീധരൻെറ പൂന്തോട്ടവും. പൂക്കളെയും ചെടികളെയുമെല്ലാം ശ്രീധരനെക്കാൾ ഭംഗിയായ് നോക്കുവാൻ തുടങ്ങി കുഞ്ഞുണ്ണി. ദിനങ്ങളങ്ങനെ എണ്ണമില്ലാതെ കടന്നു പോയി കഞ്ഞുണ്ണിയുടെ അച്ഛന് സപ്ലേ ഓഫീസറായ് പ്രമോഷനായി. കാലിക്കട്ടിലേക്കാണ് അടുത്ത പറച്ചു നടൽ. നേരത്തേ കിട്ടേണ്ടതായിരുന്നു തലവര നല്ലതായതുകൊണ്ട് അല്പം  വൈകിയെന്നുമാത്രം. കുഞ്ഞുണ്ണിക്ക് അവിടെ സ്കൂളിൽ അഡ്മിഷനും ശരിയാക്കിയാണ് വരവ്. യാത്ര പുറപ്പെടാനുള്ള തെയ്യാറെടുപ്പുകൾ ഒരറ്റത്തു നിന്ന് തുടങ്ങിയട്ടുണ്ട് വീട്ടുകാർ, പാക്കിങ്ങെല്ലാം ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു. കുഞ്ഞുണ്ണിയുടെ പിഞ്ചുമനസ്സ് സ്ത്ഥലം മാറി പോകയാണെന്ന വാർത്തയറിഞ്ഞ് കരഞ്ഞ് കരഞ്ഞ് തളർന്നുറങ്ങി. കുഞ്ഞുണ്ണിയുടെ കഞ്ഞി കൈകൾ തണുത്ത് വിറച്ചിരുന്നു. ശ്രീധരൻെറയും പൂന്തോട്ടത്തിൻെറയും വിയോഗം തീർക്കാൻ പോകുന്ന ദുഃഖം അവനിൽ അല്പം നേരത്തെ തന്നെ പെയ്തിറങ്ങിയിരിക്കുന്നു.

കുഞ്ഞുണ്ണി യാത്രയാകുകയായ് എന്ന വാർത്ത അയൽവക്കത്തെ വാല്യക്കാരിയുടെ വായിൽ നിന്നും ശ്രീധരൻ കേട്ടറിഞ്ഞിരിക്കുന്നു. തനിക്ക് വിഷമമാകുമെന്ന്  അറിയാവുന്നതു കൊണ്ടുതന്നെയാകണം കുഞ്ഞുണ്ണിയുടെ അമ്മയും അതു തന്നിൽ നിന്ന് മറച്ചു. ശ്രീധരന് ഉൾക്കൊള്ളാവുന്നതിൽ അപ്പുറമായിരുന്നു ആ വാർത്ത. തൻെറ നെഞ്ചിൽ ചാഞ്ഞ് ഏങ്ങലടിച്ചു കരയുന്ന കുഞ്ഞുണ്ണിയുടെ ചുമലിൽ തട്ടി ആശ്വസിപ്പിക്കുബോളും ശ്രീധരൻ കണ്ണു നിറയാതെ മനസ്സ് പതറാതെ പിടിച്ചു നിന്നു. അങ്ങനെ ആ ദിവസമായി, കറുത്ത ചില്ലിട്ട അംബാസിഡർ കാറിൻെറ ബാക്കിലൂടെ തന്നെ നോക്കിയ കുഞ്ഞുണ്ണിയുടെ നനവൊട്ടിയ കണ്ണിണകൾ മൈൽ കുറ്റികൾ പിന്നിട്ട് ദൂരേക്ക് യാത്രയാകുന്നത് തകർന്ന മനസ്സിനാൽ നോക്കി പടവുകളിൽ തളർന്നിരുന്നു.

കുഞ്ഞുണ്ണി പോയ് മറഞ്ഞു, വസന്തത്തിനുമേൽ വസന്തം വിരിച്ചാണ് അവൻ തൻെറ പൂന്തോട്ടത്തിലേക്ക് കടന്നു വന്നത്, അതേ വസന്തം തിരിച്ചെടുത്ത് പറയാതെ എത്തിയ അഥിതി പോൽ ദൂരേക്ക് പോയ് മറയുകയും ചെയ്തു. കുഞ്ഞുണ്ണിയുടെ ഓർമ്മകൾ ഉറങ്ങിയ  പൂന്തോട്ടം ഒരു ഭാരമായ് മാറിയിരിക്കുന്നു ശ്രീധരിനിന്ന്. കാലത്തിൻെറ രൂപം ശ്രീധരൻെറ വീട്ടു മുറ്റത്ത് കാടുകയറിയ പൂന്തോട്ടമായ് മാറിയിരിക്കുന്നു. ഒരിക്കൽ പടവുകളുടെ വശങ്ങൾക്ക് അഴകു പകർന്ന് നിന്ന വെട്ടിയൊതുക്കിയ ഇലച്ചെടികൾ ഇന്ന് ആകാര ഭംഗി നഷ്ടപ്പെട്ട് വഴിപോക്കരുടെ മങ്ങിയ ചിരികളിൽ തല തൊഴ്ത്തി നിൽക്കുകയാണ്. ഇടയിൽ മണം പേറി നിന്ന കുഞ്ഞൻ പൂവുകൾ ഇലകൾക്ക് ഇടയിലെങ്ങോ തല മറച്ചിരിക്കുന്നു. ഒരിക്കൽ തൊടിയിൽ മണം പൊഴിച്ചു നിന്ന ചെബകമരവും ഇലകൾ പൊഴിച്ച് മൗനമായ് കുഞ്ഞുണ്ണിയുടെ വിയോഗത്തെയും ശ്രീധരൻെറ വേദനയെയും തൻെറ വേദനയെന്ന പോൽ നിന്നു. വസന്തം വിട്ടകന്ന ശ്രീധരൻെറ പൂന്തേട്ടത്തിൽ നിന്നും വണ്ടുകളും തേനീച്ചകളും പോയ് മറഞ്ഞു. ഒരിക്കൽ സ്വർഗ്ഗമായിരുന്ന അവിടം ഇന്ന് കാടുകയറി ഭംഗി നഷ്ടപ്പട്ട് കിടപ്പാണ്. ശ്രീധരൻ ആ ആരാമത്തിൽ വീണുടഞ്ഞ പൂവിലെ അവസാന ഇതളും.

നിമിഷങ്ങൾ മാസങ്ങളായ് മാസങ്ങൾ വർഷങ്ങളായ് ശ്രീധരനിൽ അവ ജരാ നരകളുടെ ചായക്കൂട്ടുകൾ കോറിയിട്ട് യാത്രയായി. കുഞ്ഞുണ്ണിയുടെ ഓർമ്മകൾ തകർത്ത പൂന്തോട്ടത്തിൽ ശ്രീധരൻെറ കൈകൾ വസന്തം വിരിച്ചെത്തുന്നത് കാതോർത്ത് മുകുളങ്ങൾ വീണ്ടും തണ്ടിൽ നിന്നും അടർത്തിയെടുത്ത് ഇലകൾ കാത്തിരിന്നു. നാളുകൾ പിന്നീടും മുന്നോട്ട് പോയി, കാടു കയറിയ പൂന്തോട്ടത്തിൻെറ നടുവിൽ പനിനീർ ചെടിയുടെ തളിരിലക്കു പിന്നിൽ ഒരു പൂമൊട്ട് ഉയർന്നു വന്നിരിക്കുന്നു. കുഞ്ഞുണ്ണിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞ പനിനീർ പുഷ്പത്തിൻെറ ഒരു കുരുന്നു മൊട്ട്. ശ്രീധരൻെറ കണ്ണുകളിൽ അവൻ നിറഞ്ഞു നിന്നു. തന്നിൽ കാലം ബാക്കി വച്ച ഊർജ്ജം ഇതിനായ് തന്നെയെന്ന സത്യം അയാൾ മനസ്സിലാക്കിയിരിക്കണം. തുരുബിച്ച കുഞ്ഞൻ കൈത്തൂബക്ക് അതിൻെറ ഇടകിളച്ച് ഒരു കുഞ്ഞൻ കോലിനാൽ അവൻെറ മൃദുലമായ തണ്ട് വാഴ നാരിട്ട് മൃദുവായ് പിടിച്ചു കെട്ടി വിറ നടനമാടിയ കൈകളാൽ വെള്ളവും ഒഴിച്ചു. ശ്രീധരൻെറ മനസ്സിലും വീട്ടുമുറ്റത്തും പോയ് മറഞ്ഞ വസന്തത്തിൻ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വിട്ടകന്ന വസന്തം പടിയിലെവിടയോ വന്നെത്തിയട്ടുണ്ട്. അയലത്തെ വീട്ടിൽ പുതിയ വാടകക്കാരും.

.........അഭിലാഷ്.......

Wednesday, July 2, 2014

മരണം

മരണത്തിൻെറ താഴ്വരയിൽ രാവിൻ വർണ്ണം പേറി റോസ് പുഷ്പങ്ങൾ വിരിഞ്ഞിട്ടുണ്ട്.  കുന്തിരിക്കപ്പുക കലർന്ന കാറ്റിന്  മരണത്തിൻെറ കറുത്ത പുഷ്പങ്ങൾ പകർന്ന മണമാണ്.  ചുടലയുടെ അകത്തളങ്ങളിൽ കനൽ കണ്ണുകൾ ആർക്കൊക്കയോ വേണ്ടി കൊതിയോടെ കൊത്തിരിപ്പുണ്ട്. ഉടഞ്ഞു വീണ ജീവൻെറ ചില്ലുകളിൽ ഒളിഞ്ഞും പതിങ്ങിയും  മരണമണികൾ ചിലബാട്ടത്തിന് നൂലിഴകൾ തേടുകയാണ്.  നിണമണം പേറിയ അരുണ രശ്മികളാണ് ഈ താഴ്വരയുടെ ഭംഗി.  കനൽക്കണ്ണിൽ കറുത്ത പുടവ ചുറ്റിയ ചിറകുകൾ ഇവിടെ മുറവിളി കൂട്ടി പാറി പറക്കുന്നുണ്ട്. ചുടു ചോരയോടെ അടർത്തിയെടുത്ത ചങ്കിൻെറ നിറമൊഴുകി വീണ വള്ളിപ്പടർപ്പുകൾ താഴ്വര വാഴുന്ന മരണത്തിൻെറ കരാള ഹസ്തങ്ങളാണ്. തളം കെട്ടിയ ചോരയിൽ ആത്മാഹൂതിയുടെ വിറങ്ങലിച്ച് ചൂടു വറ്റിയ എല്ലിൻ മുട്ടികൾ, തലയോട്ടിയിൽ നിണം നിറച്ച് പണിതെടുത്ത കോട്ട വാതിൽ അതിൽ വറ്റാതെ പൊഴിയുന്ന ചുടു ചോരയുടെ അക്ഷയ ഖനി. എങ്ങും അടങ്ങാതെ, പാതിയിൽ പൊലിഞ്ഞ് പോയ ആഗ്രഹങ്ങളുടെ നിലക്കാത്ത രോധനം.  ആവി പൊങ്ങുച്ച് അഥർവ്വ മന്ദ്രങ്ങൾ മാറ്റുരച്ച് യൗവ്വനം തിരിച്ചെടുക്കാൻ ഘോമകുണ്ഡത്തിന് എള്ളും, നെയ്യും പകർന്നു നൽകുന്ന ദുരാത്മാക്കൾ. ചടുലതാളങ്ങളാൽ ഭൂമിയുടെ നിറം മാച്ചിരുട്ടിക്കുന്ന കറുപ്പിൻെറ പോരാളികൾ. ചെങ്കുത്തായ താഴ്വരയിൽ ജീവൻെറ പുതു തുടുപ്പിനായ് കാതോർത്തിരിക്കുന്ന രക്ത ദാഹികളായ വാവൽ പറ്റം. പുകമറകൾക്ക് ഇടയിൽ നിന്ന് ഉയർന്ന് പൊങ്ങുന്ന തീ പൊരികൾ , അതിൽ ഒളിക്കുന്നുണ്ട് മരണം... ദുർമ്മരണങ്ങളുടെ വള്ളിപ്പടർപ്പുകൾ, കബദ്ധങ്ങൾ  വരിയായ് നീളുന്ന ശവപ്പറബ്. വാടിക്കരിഞ്ഞ പുഷ്പങ്ങൾക്കടുത്ത്  അത് നൽകിയവർ അണയുന്നതിനുള്ള കാത്തിരിപ്പ്... ചുടു ചൂരയുടെ നിറവും ഗന്ധവും അഴകായ ദൃംഷ്ടകൾക്ക് തീച്ചുള കാവലായുണ്ട്, കാറ്റിലാടുന്ന കൈകളും പറന്നകലാൻ രൂപമില്ലാ കാലുകളും .. അരൂപായായ മരണം... താഴ്വരയുടെ ഭിത്തിയാൽ മരണമണി മീഴങ്ങുന്നുണ്ട് കിങ്കരൻമാർ ഇന്നത്തെ അത്താഴത്തിനുള്ള നാമങ്ങൾ കറുത്തിരുണ്ട ചോരകളാൽ ആലേഘനം ചെയ്യുന്നുണ്ട്.  മരണം... ദുർമരണം... ഏതിൻെറ രൂപമാണ് തനിക്ക് ചെരുക? അവൻ ചേല ചുറ്റുന്നുണ്ട്. തുടിപ്പകറ്റി വലിച്ചിഴച്ച് ചുടലയുടെ മാറിലൂടെ, അവൻെറ ലോകത്തിലേക്ക് പുതു ജീവനെ കൊണ്ടം പോകാൻ... ഒന്ന് തിരിഞ്ഞ് നോക്കൂ... അവൻറ കരങ്ങൾ കഴുത്തിന് പിന്നിൽ തന്നുണ്ട് താഴ്വരയിലെ ഭിത്തിയിൽ പേരും...!

.......അഭിലാഷ്  .....

എൻെറ ഗ്രാമം

ഗ്രാമ ദേവതയുടെ മാറിലൂടെ ശാന്തമായ് ഒഴുകുന്ന പുഴയുടെ കൈവഴി. കൽപ്പ വൃക്ഷങ്ങൾ ഇടതൂർന്ന മണൽ തിട്ടയുടെ പാവാട ഞൊറികളിൽ വേലിയേറ്റത്തിൻ കൈകൾ നീർപ്പോളയും പായലും ചന്തമായ് തുന്നി പിടിപ്പിച്ചിരിക്കുന്നു. രാക്കോഴിയുടെ കൂവലിന് ഗ്രാമം കാതോർക്കുന്നുണ്ട്. പൂർണ്ണ ചന്ദ്രക്കല വെള്ള വിരിച്ച വയൽ വരബുകൾ കീറിമുറിച്ച്, ആഞ്ഞിലി തലപ്പുകളിൽ  കൊറ്റികൾ ചേക്കേറുന്ന ഹൃദയ സ്പർശിയായ കാഴ്ച ഗ്രാമ ദേവതയുടെ അനുഗ്രഹമാണ്. മായുന്ന സൂര്യൻ പൊഴിച്ചിട്ട ചെമപ്പിൻെറ ചേല ചുറ്റി രാവിനെ വരവേല്ക്കുന്ന  ചക്രവാളം ഒരു അപ്സരസ്സിനെ പോൽ സുന്ദരിയാണ്. ചേറുമണമുള്ള വയൽ വരബിലെ കാറ്റിൽ ചിങ്ങത്തിൽ നട്ട വിത്തിനെ ചൊല്ലിയുള്ള പ്രതീക്ഷകളും, വിളവെടുപ്പിനുള്ള കാത്തിരിപ്പിൻെറയും പോയ് മറഞ്ഞതും വന്നണയാനുള്ളതുമായ സുന്ദര സ്വപ്നങ്ങളുടെ കഥകളും തെന്നിപ്പറക്കുന്നുണ്ട്. തണ്ടൊടിഞ്ഞ നെൽമണികൾ പെറുക്കി പറക്കുന്ന പറവകൾ സായാഹ്നത്തിൻെറ സൗന്ദര്യ ഭാവമാണ്. ഗ്രാമദേവതക്ക് ചാർത്താൻ താമരവള്ളികൾ തണ്ടിൽ പ്രാർത്ഥന നെയ്ത്, ശുദ്ധരിൽ ശുദ്ധയായ് ജലത്തിൽ ശയിക്കുന്നുമുണ്ട്. ദേവതയുടെ മാറിൽ വീണ് മഴമണികൾ ഉടയാറില്ലിവിടെ... വൃക്ഷത്തലപ്പുകൾ തളിരിലകളാൽ ലാളിച്ച്, പൂവിതൾ മണം നൽകി, തലോടി ഉറക്കി മണ്ണിലേക്ക് അവനെ വരവേൽക്കുകയാണ് അവനെ.  ഇവിടെയെന്നും വസന്തമാണ്. ഇഷ്ട വസന്തങ്ങളുടെ തോരാമഴ...!  ആ മഴ നനയാൻ ഇവിടത്തെ പുൽ നാബുകളിൽ വീണുറങ്ങാൻ ജന്മങ്ങൾ ഇനിയും ലഭിക്കട്ടെ. എൻെറ ഗ്രാമം ഇങ്ങനെ നില നിൽക്കട്ടെ...!!!

ശുഭദിനം

........അഭിലാഷ് ......

പുണ്യം

ഇനിയൊരു പുലരി നിറമുള്ളതാക്കാൻ
ഇനിയുള്ള നാളുകൾ ഓർമ്മയിൽ കാണാൻ
മലരുകൾ വീണൊരാ പാതകൾ താണ്ടിയാ-
മതിലകം ചേരണം ബാല്യത്തിലെത്തണം

പതിവുകൾ മാറ്റിയെൻ പുലരികൾ വാഴണം
പതിവിലും ഭംഗിയായ് രാവൊന്നുറങ്ങണം
നിറമുള്ള ചിന്തയാൽ ഹൃദയത്തിനുള്ളകം
നീർമണി നൈർമല്യമാക്കേണം..
നീർ മണി നൈർമല്യമാക്കേണം...

ചിരിയൊന്നെടുക്കണം ചുണ്ടിൽ വിരിക്കണം
ചിരകാല ബദ്ധങ്ങൾ ഊട്ടിയുറക്കണം
ഹൃദയത്തിൻ ഭാഷയിൽ മൃദു വാർത്ത മൊഴിയണം
അകലത്തായ് മാഞ്ഞതെല്ലാം തോളോട് ചേർക്കണം.
ചേർന്നൊന്നു നിൽക്കണം, തോളോട് ചായണം

ബാല്യമേ നീയൊത്തു ബാക്കി നടക്കണം...
ജീവത പാതകൾ പിന്നിട്ട് നീങ്ങണം...
ആർദ്രമാം ചിന്തയാൽ മുന്നോട്ട് നീങ്ങണം...
കാണാതിരുന്നൊരാ നൻമതൻ നീർമണി
കൈക്കുബിളിൽ കോരി ചുണ്ടാൽ നുണയണം
ചെയ്തൊരാ പാപങ്ങളെല്ലാം മറക്കണം...

അമ്മതൻ കൈകൾക്ക് താങ്ങായി മാറണം
അച്ഛൻെറ തോളിൽ സ്നേഹമായ് തൂങ്ങണം...
ഏട്ടൻെറ വാക്കിലെ നൻമകൾ കാണണം
കൂട്ടിൻെറ നൻമ കരങ്ങൾ പിടിക്കണം...
പിന്നെയും പോകണം ഭൂമിയിൽ ചേരണം, എൻ
കുഞ്ഞിൻെറ കൈയ്യിലെ ചുള്ളികൾ താങ്ങണം....
തെക്കിനി കോലയിൽ കൈകൊട്ടു കാതാേർത്ത്
ഉമ്മറ ചില്ലയിൽ ചിറകായ് മാറണം...
ജന്മത്തിലിത്തിരി പുണ്യം ചുമക്കണം
എൻെറ.... ജന്മത്തിലിത്തിരി പുണ്യം ചുമക്കണം...!

.........അഭിലാഷ് ......