റോഡിൻെറ വലതു വശത്ത് നീർച്ചാൽ രണ്ടായ് മുറിച്ച് പടവുകളിലേക്ക് വഴിതെളിക്കുന്ന കോൺക്രീറ്റ് പാലം. കടലാസ് പൂവുകൾ പൂത്ത് തളിർത്ത കവാട വാതിൽ കടന്ന് പടവുകൾ പിന്നിട്ട് നടുമുറ്റം ചെല്ലുബോൾ ശ്രീധരൻെറ ആരാമത്തിൻെറ ഹൃദയ ഭാഗം പൂകാം. പടവുകൾക്ക് രണ്ടു വശത്തിനും അപ്പുറം ഭംഗിയായ് വെട്ടിയൊതുക്കിയ ഇലച്ചെടികൾ. പൂത്താലം കൈയ്യിലേന്തിയ അഥിതി സത്ക്കാരത്തിൻെറ പ്രകൃതിതൻ ആർദ്ര ഭാവമാണവർ. പൂമണം പേറിയെത്തുന്ന കാറ്റ് അവിടെ നിന്നും ദൂരേക്ക് പറന്നകലാറില്ല എന്ന് തോന്നിപ്പോകും. ഇന്ദ്രിയം മയക്കുന്ന ആസ്വാധനത്തിൻെറ വിളനിലമാണ് ശ്രീധരൻെറ ആരാമം. മക്കളില്ലാത്ത ശ്രീധരന് വിടരുന്ന പൂവുകൾ സ്വന്തം മക്കളാണ്, ഓരോ ഇലകളും പൂക്കളും അടർന്നു വീഴുബോഴും ആ ഹൃദയം തേങ്ങിയത് ആരാമം അറിഞ്ഞിരുന്നു. മൗനമഴ പൊഴിച്ച് ശ്രീധരൻെറ നൊബരങ്ങളിൽ അവർ തേങ്ങിയാരുന്നിരിക്കണം. ഇലകളുടെ ഒരു ചെറിയ വാട്ടം പോലും അയാൾ വളരെ പെട്ടന്ന് തിരിച്ചറിയും. അത്രകണ്ട് പൂന്തോട്ടത്തോട് ഇഴുകി ജീവിതം നയിക്കുന്ന ആളാണ് ശ്രീധരൻ. ഭാര്യ ശാരധയുടെ മരണശേഷം വിവാഹം പോലുള്ള ഒരു ശുഭ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറില്ല. തൻെറ പൂന്തോട്ടം വിട്ട് പോകാൻ അനുവതിക്കാത്തതാണ് കാരണം. അയാളുടെ ജീവിതത്തിൻെറ ഏറിയ പങ്കും പൂന്തോട്ടത്തിന് സ്വന്തം.
ശ്രീധരൻെറ വീട്ടു വളപ്പിൽ നിന്ന് വസന്തം വിട്ടൊഴിയാറില്ല. പരസഹായം അത്യാവശ്യത്തിന് ഉള്ളയാളാണെങ്കിലും പൂക്കളുടെ കാര്യത്തിൽ ശ്രീധരൻ ആളൊരു പരുക്കനാണ്. കൊച്ചു കുട്ടികൾക്കും കൊച്ചു കുട്ടികളുള്ള അച്ഛനമ്മമാർക്കും ശ്രീധരനോട് വെറുപ്പാണ്. പൂവ് അറക്കാൻ ശ്രമം നടത്തിയെന്ന കുറ്റത്തിന് കുട്ടികളെ പ്രായ വ്യത്യാസം നോക്കാതെ തുടയിലെ തൊലിയുരിക്കുന്ന ദുഷ്ടൻ, കണ്ണിൽ ചേരയില്ലാത്തവൻ എന്നെല്ലാമാണ് നാട്ടുകാർ ശ്രീധരന് നൽകുന്ന വിശേഷണം. പൂവുകൾ കണ്ടാസ്വധിക്കാൻ മാത്രമുള്ളത്, ചെടിയൊടൊത്തു നിൽക്കുബോഴാണ് പൂക്കൾക്ക് ഭംഗി എന്ന തത്വത്തിൽ ഉറച്ചു നിൽക്കുന്നവൻ. ശ്രീധരനെ അടുത്തറിയുന്നവർക്കറിയാം ആ മനസ്സിൻെറ വലുപ്പം. ഒരു കുഞ്ഞു പൂവ് പോൽ നിർമ്മലമാണ് ആ മനസ്സ്.
തെച്ചിയും അരളിയും ചെബകവും പനിനീർ പൂക്കളുമെന്നു വേണ്ട എണ്ണിയാൽ ഒടുങ്ങാത്ത പൂക്കളാൽ സമൃദ്ധമാണ് ശ്രീധരൻെറ പൂന്തോട്ടം. സ്കൂൾ കൂട്ടികളുടെ മൂക്ക് കുത്തി തുളച്ച് അവരിൽ ആഗ്രഹത്തിൻെറ ഇത്തിൽ കൊടികൾ മുളപൊട്ടിക്കുന്ന തൊടിയിലെ വെള്ളയും മഞ്ഞയും ചെബകം. അതിലേക്ക് ഒരു മൊട്ടിനായ് കൊതിയുടെ മിഴിമുനയെറിയുന്ന കരിമഷിയിട്ട കുഞ്ഞി കണ്ണുകൾ. പൂവിൻ ചുണ്ടിലെ മധുകണം നുകർന്ന് ശിശിരത്തിലേക്കുള്ള ഭക്ഷണ ശേഖരത്തിലേക്ക് കണക്കെടുപ്പ് നടത്തുന്ന തേനീച്ചകൾ. അവിടെ ഋതുവിന് ഒരൊറ്റ ഭാവമേ ഉള്ളൂ വസന്തമെന്ന ഭാവം.
പൂക്കളും ഇലകളും വിരഞ്ഞും കൊഴിഞ്ഞും പോയ് മറഞ്ഞു ശ്രീധരൻെറ മനസ്സിൽ ബാക്കിവച്ച വേദനകൾ പോലെ. അങ്ങനെയിരിക്കെ അയലത്തെ ഒഴിഞ്ഞു കിടന്ന വീട്ടിലേക്ക് പുതിയ താമസക്കാരെത്തി. വേലിക്കെട്ട് തീർത്ത മറക്കപ്പുറത്ത് നിന്ന് രണ്ടു കുഞ്ഞിക്കണ്ണുകൾ തനിക്കു നേരെ മിഴിയെറിയുന്നത് ശ്രീധരൻെറ കണ്ണുകൾ ആദ്യമായ് ശ്രദ്ധിച്ചു തുടങ്ങി. ലാളനയുടെ നാമമോതി ശ്രീധരൻെറ പറബിലെ പൂക്കൾ ചൂണ്ടി കാണിച്ച് അവന് ചോറുകൊടുക്കുന്ന അമ്മയുടെ വായിൽ നിന്നും അടർന്നു വീണ കുഞ്ഞുണ്ണി എന്ന വിളിപ്പേര് ശ്രീധരൻെറ കാതുകൾ മൗനമായ് ശ്രദ്ധിച്ചിരുന്നു. ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് പതിയെ പതിയെ ശ്രീധരൻെറ മനസ്സ് അവനോട് കൂടുതൽ അടുത്തു വന്നിരിക്കുന്നു. മതിൽ മറക്കപ്പുറത്ത് ഒരു സ്നേഹം ആദ്യമായ് ശ്രീധരൻ തൊട്ടറിഞ്ഞു.
ഒരാൾക്കുമായ് തുറക്കാത്ത ശ്രീധരൻെറ ആരാമത്തിലൂടെ കുഞ്ഞുണ്ണിയുടെ ഉറക്കാത്ത ചുവടുകൾ പിച്ചവച്ചുനടന്നു. പൂവുകൾ ഇറുക്കാതെ അതിൻെറ ഭംഗിയെ തഴുകി തലോടാൻ ശ്രീധരൻെറ കരവിരുത് അവനെ പടിപ്പിച്ചിരുന്നില്ല. എന്നിരുന്നാലും അറിയാതെയെങ്കിലും അവനറുത്ത പൂമൊട്ടുകളോ തളിരിലകളേയോ ഓർത്ത് ശ്രീധരൻെറ മനം തേങ്ങിയില്ല. പൂമൊട്ടുകളിലും തളിരിലകളിലും അവൻെറ കുഞ്ഞി കൈകൾ തഴുകി ഓടി നടന്നു. താനും ശാരധയും സ്വപ്നം കണ്ട കുഞ്ഞു മകനായ് തൻെറ ആരാമത്തിലെ പൂച്ചെടികളായ് കുഞ്ഞുണ്ണിയെ അവൻ നെഞ്ചോട് ചേർത്ത് താലോലിച്ചു.
കാലം അതിവേഗം കടന്നു പോയ്. കുഞ്ഞുണ്ണി വളർന്നു. അവനൊപ്പം ശ്രീധരൻെറ പൂന്തോട്ടവും. പൂക്കളെയും ചെടികളെയുമെല്ലാം ശ്രീധരനെക്കാൾ ഭംഗിയായ് നോക്കുവാൻ തുടങ്ങി കുഞ്ഞുണ്ണി. ദിനങ്ങളങ്ങനെ എണ്ണമില്ലാതെ കടന്നു പോയി കഞ്ഞുണ്ണിയുടെ അച്ഛന് സപ്ലേ ഓഫീസറായ് പ്രമോഷനായി. കാലിക്കട്ടിലേക്കാണ് അടുത്ത പറച്ചു നടൽ. നേരത്തേ കിട്ടേണ്ടതായിരുന്നു തലവര നല്ലതായതുകൊണ്ട് അല്പം വൈകിയെന്നുമാത്രം. കുഞ്ഞുണ്ണിക്ക് അവിടെ സ്കൂളിൽ അഡ്മിഷനും ശരിയാക്കിയാണ് വരവ്. യാത്ര പുറപ്പെടാനുള്ള തെയ്യാറെടുപ്പുകൾ ഒരറ്റത്തു നിന്ന് തുടങ്ങിയട്ടുണ്ട് വീട്ടുകാർ, പാക്കിങ്ങെല്ലാം ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു. കുഞ്ഞുണ്ണിയുടെ പിഞ്ചുമനസ്സ് സ്ത്ഥലം മാറി പോകയാണെന്ന വാർത്തയറിഞ്ഞ് കരഞ്ഞ് കരഞ്ഞ് തളർന്നുറങ്ങി. കുഞ്ഞുണ്ണിയുടെ കഞ്ഞി കൈകൾ തണുത്ത് വിറച്ചിരുന്നു. ശ്രീധരൻെറയും പൂന്തോട്ടത്തിൻെറയും വിയോഗം തീർക്കാൻ പോകുന്ന ദുഃഖം അവനിൽ അല്പം നേരത്തെ തന്നെ പെയ്തിറങ്ങിയിരിക്കുന്നു.
കുഞ്ഞുണ്ണി യാത്രയാകുകയായ് എന്ന വാർത്ത അയൽവക്കത്തെ വാല്യക്കാരിയുടെ വായിൽ നിന്നും ശ്രീധരൻ കേട്ടറിഞ്ഞിരിക്കുന്നു. തനിക്ക് വിഷമമാകുമെന്ന് അറിയാവുന്നതു കൊണ്ടുതന്നെയാകണം കുഞ്ഞുണ്ണിയുടെ അമ്മയും അതു തന്നിൽ നിന്ന് മറച്ചു. ശ്രീധരന് ഉൾക്കൊള്ളാവുന്നതിൽ അപ്പുറമായിരുന്നു ആ വാർത്ത. തൻെറ നെഞ്ചിൽ ചാഞ്ഞ് ഏങ്ങലടിച്ചു കരയുന്ന കുഞ്ഞുണ്ണിയുടെ ചുമലിൽ തട്ടി ആശ്വസിപ്പിക്കുബോളും ശ്രീധരൻ കണ്ണു നിറയാതെ മനസ്സ് പതറാതെ പിടിച്ചു നിന്നു. അങ്ങനെ ആ ദിവസമായി, കറുത്ത ചില്ലിട്ട അംബാസിഡർ കാറിൻെറ ബാക്കിലൂടെ തന്നെ നോക്കിയ കുഞ്ഞുണ്ണിയുടെ നനവൊട്ടിയ കണ്ണിണകൾ മൈൽ കുറ്റികൾ പിന്നിട്ട് ദൂരേക്ക് യാത്രയാകുന്നത് തകർന്ന മനസ്സിനാൽ നോക്കി പടവുകളിൽ തളർന്നിരുന്നു.
കുഞ്ഞുണ്ണി പോയ് മറഞ്ഞു, വസന്തത്തിനുമേൽ വസന്തം വിരിച്ചാണ് അവൻ തൻെറ പൂന്തോട്ടത്തിലേക്ക് കടന്നു വന്നത്, അതേ വസന്തം തിരിച്ചെടുത്ത് പറയാതെ എത്തിയ അഥിതി പോൽ ദൂരേക്ക് പോയ് മറയുകയും ചെയ്തു. കുഞ്ഞുണ്ണിയുടെ ഓർമ്മകൾ ഉറങ്ങിയ പൂന്തോട്ടം ഒരു ഭാരമായ് മാറിയിരിക്കുന്നു ശ്രീധരിനിന്ന്. കാലത്തിൻെറ രൂപം ശ്രീധരൻെറ വീട്ടു മുറ്റത്ത് കാടുകയറിയ പൂന്തോട്ടമായ് മാറിയിരിക്കുന്നു. ഒരിക്കൽ പടവുകളുടെ വശങ്ങൾക്ക് അഴകു പകർന്ന് നിന്ന വെട്ടിയൊതുക്കിയ ഇലച്ചെടികൾ ഇന്ന് ആകാര ഭംഗി നഷ്ടപ്പെട്ട് വഴിപോക്കരുടെ മങ്ങിയ ചിരികളിൽ തല തൊഴ്ത്തി നിൽക്കുകയാണ്. ഇടയിൽ മണം പേറി നിന്ന കുഞ്ഞൻ പൂവുകൾ ഇലകൾക്ക് ഇടയിലെങ്ങോ തല മറച്ചിരിക്കുന്നു. ഒരിക്കൽ തൊടിയിൽ മണം പൊഴിച്ചു നിന്ന ചെബകമരവും ഇലകൾ പൊഴിച്ച് മൗനമായ് കുഞ്ഞുണ്ണിയുടെ വിയോഗത്തെയും ശ്രീധരൻെറ വേദനയെയും തൻെറ വേദനയെന്ന പോൽ നിന്നു. വസന്തം വിട്ടകന്ന ശ്രീധരൻെറ പൂന്തേട്ടത്തിൽ നിന്നും വണ്ടുകളും തേനീച്ചകളും പോയ് മറഞ്ഞു. ഒരിക്കൽ സ്വർഗ്ഗമായിരുന്ന അവിടം ഇന്ന് കാടുകയറി ഭംഗി നഷ്ടപ്പട്ട് കിടപ്പാണ്. ശ്രീധരൻ ആ ആരാമത്തിൽ വീണുടഞ്ഞ പൂവിലെ അവസാന ഇതളും.
നിമിഷങ്ങൾ മാസങ്ങളായ് മാസങ്ങൾ വർഷങ്ങളായ് ശ്രീധരനിൽ അവ ജരാ നരകളുടെ ചായക്കൂട്ടുകൾ കോറിയിട്ട് യാത്രയായി. കുഞ്ഞുണ്ണിയുടെ ഓർമ്മകൾ തകർത്ത പൂന്തോട്ടത്തിൽ ശ്രീധരൻെറ കൈകൾ വസന്തം വിരിച്ചെത്തുന്നത് കാതോർത്ത് മുകുളങ്ങൾ വീണ്ടും തണ്ടിൽ നിന്നും അടർത്തിയെടുത്ത് ഇലകൾ കാത്തിരിന്നു. നാളുകൾ പിന്നീടും മുന്നോട്ട് പോയി, കാടു കയറിയ പൂന്തോട്ടത്തിൻെറ നടുവിൽ പനിനീർ ചെടിയുടെ തളിരിലക്കു പിന്നിൽ ഒരു പൂമൊട്ട് ഉയർന്നു വന്നിരിക്കുന്നു. കുഞ്ഞുണ്ണിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞ പനിനീർ പുഷ്പത്തിൻെറ ഒരു കുരുന്നു മൊട്ട്. ശ്രീധരൻെറ കണ്ണുകളിൽ അവൻ നിറഞ്ഞു നിന്നു. തന്നിൽ കാലം ബാക്കി വച്ച ഊർജ്ജം ഇതിനായ് തന്നെയെന്ന സത്യം അയാൾ മനസ്സിലാക്കിയിരിക്കണം. തുരുബിച്ച കുഞ്ഞൻ കൈത്തൂബക്ക് അതിൻെറ ഇടകിളച്ച് ഒരു കുഞ്ഞൻ കോലിനാൽ അവൻെറ മൃദുലമായ തണ്ട് വാഴ നാരിട്ട് മൃദുവായ് പിടിച്ചു കെട്ടി വിറ നടനമാടിയ കൈകളാൽ വെള്ളവും ഒഴിച്ചു. ശ്രീധരൻെറ മനസ്സിലും വീട്ടുമുറ്റത്തും പോയ് മറഞ്ഞ വസന്തത്തിൻ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വിട്ടകന്ന വസന്തം പടിയിലെവിടയോ വന്നെത്തിയട്ടുണ്ട്. അയലത്തെ വീട്ടിൽ പുതിയ വാടകക്കാരും.
.........അഭിലാഷ്.......
ശ്രീധരൻെറ വീട്ടു വളപ്പിൽ നിന്ന് വസന്തം വിട്ടൊഴിയാറില്ല. പരസഹായം അത്യാവശ്യത്തിന് ഉള്ളയാളാണെങ്കിലും പൂക്കളുടെ കാര്യത്തിൽ ശ്രീധരൻ ആളൊരു പരുക്കനാണ്. കൊച്ചു കുട്ടികൾക്കും കൊച്ചു കുട്ടികളുള്ള അച്ഛനമ്മമാർക്കും ശ്രീധരനോട് വെറുപ്പാണ്. പൂവ് അറക്കാൻ ശ്രമം നടത്തിയെന്ന കുറ്റത്തിന് കുട്ടികളെ പ്രായ വ്യത്യാസം നോക്കാതെ തുടയിലെ തൊലിയുരിക്കുന്ന ദുഷ്ടൻ, കണ്ണിൽ ചേരയില്ലാത്തവൻ എന്നെല്ലാമാണ് നാട്ടുകാർ ശ്രീധരന് നൽകുന്ന വിശേഷണം. പൂവുകൾ കണ്ടാസ്വധിക്കാൻ മാത്രമുള്ളത്, ചെടിയൊടൊത്തു നിൽക്കുബോഴാണ് പൂക്കൾക്ക് ഭംഗി എന്ന തത്വത്തിൽ ഉറച്ചു നിൽക്കുന്നവൻ. ശ്രീധരനെ അടുത്തറിയുന്നവർക്കറിയാം ആ മനസ്സിൻെറ വലുപ്പം. ഒരു കുഞ്ഞു പൂവ് പോൽ നിർമ്മലമാണ് ആ മനസ്സ്.
തെച്ചിയും അരളിയും ചെബകവും പനിനീർ പൂക്കളുമെന്നു വേണ്ട എണ്ണിയാൽ ഒടുങ്ങാത്ത പൂക്കളാൽ സമൃദ്ധമാണ് ശ്രീധരൻെറ പൂന്തോട്ടം. സ്കൂൾ കൂട്ടികളുടെ മൂക്ക് കുത്തി തുളച്ച് അവരിൽ ആഗ്രഹത്തിൻെറ ഇത്തിൽ കൊടികൾ മുളപൊട്ടിക്കുന്ന തൊടിയിലെ വെള്ളയും മഞ്ഞയും ചെബകം. അതിലേക്ക് ഒരു മൊട്ടിനായ് കൊതിയുടെ മിഴിമുനയെറിയുന്ന കരിമഷിയിട്ട കുഞ്ഞി കണ്ണുകൾ. പൂവിൻ ചുണ്ടിലെ മധുകണം നുകർന്ന് ശിശിരത്തിലേക്കുള്ള ഭക്ഷണ ശേഖരത്തിലേക്ക് കണക്കെടുപ്പ് നടത്തുന്ന തേനീച്ചകൾ. അവിടെ ഋതുവിന് ഒരൊറ്റ ഭാവമേ ഉള്ളൂ വസന്തമെന്ന ഭാവം.
പൂക്കളും ഇലകളും വിരഞ്ഞും കൊഴിഞ്ഞും പോയ് മറഞ്ഞു ശ്രീധരൻെറ മനസ്സിൽ ബാക്കിവച്ച വേദനകൾ പോലെ. അങ്ങനെയിരിക്കെ അയലത്തെ ഒഴിഞ്ഞു കിടന്ന വീട്ടിലേക്ക് പുതിയ താമസക്കാരെത്തി. വേലിക്കെട്ട് തീർത്ത മറക്കപ്പുറത്ത് നിന്ന് രണ്ടു കുഞ്ഞിക്കണ്ണുകൾ തനിക്കു നേരെ മിഴിയെറിയുന്നത് ശ്രീധരൻെറ കണ്ണുകൾ ആദ്യമായ് ശ്രദ്ധിച്ചു തുടങ്ങി. ലാളനയുടെ നാമമോതി ശ്രീധരൻെറ പറബിലെ പൂക്കൾ ചൂണ്ടി കാണിച്ച് അവന് ചോറുകൊടുക്കുന്ന അമ്മയുടെ വായിൽ നിന്നും അടർന്നു വീണ കുഞ്ഞുണ്ണി എന്ന വിളിപ്പേര് ശ്രീധരൻെറ കാതുകൾ മൗനമായ് ശ്രദ്ധിച്ചിരുന്നു. ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് പതിയെ പതിയെ ശ്രീധരൻെറ മനസ്സ് അവനോട് കൂടുതൽ അടുത്തു വന്നിരിക്കുന്നു. മതിൽ മറക്കപ്പുറത്ത് ഒരു സ്നേഹം ആദ്യമായ് ശ്രീധരൻ തൊട്ടറിഞ്ഞു.
ഒരാൾക്കുമായ് തുറക്കാത്ത ശ്രീധരൻെറ ആരാമത്തിലൂടെ കുഞ്ഞുണ്ണിയുടെ ഉറക്കാത്ത ചുവടുകൾ പിച്ചവച്ചുനടന്നു. പൂവുകൾ ഇറുക്കാതെ അതിൻെറ ഭംഗിയെ തഴുകി തലോടാൻ ശ്രീധരൻെറ കരവിരുത് അവനെ പടിപ്പിച്ചിരുന്നില്ല. എന്നിരുന്നാലും അറിയാതെയെങ്കിലും അവനറുത്ത പൂമൊട്ടുകളോ തളിരിലകളേയോ ഓർത്ത് ശ്രീധരൻെറ മനം തേങ്ങിയില്ല. പൂമൊട്ടുകളിലും തളിരിലകളിലും അവൻെറ കുഞ്ഞി കൈകൾ തഴുകി ഓടി നടന്നു. താനും ശാരധയും സ്വപ്നം കണ്ട കുഞ്ഞു മകനായ് തൻെറ ആരാമത്തിലെ പൂച്ചെടികളായ് കുഞ്ഞുണ്ണിയെ അവൻ നെഞ്ചോട് ചേർത്ത് താലോലിച്ചു.
കാലം അതിവേഗം കടന്നു പോയ്. കുഞ്ഞുണ്ണി വളർന്നു. അവനൊപ്പം ശ്രീധരൻെറ പൂന്തോട്ടവും. പൂക്കളെയും ചെടികളെയുമെല്ലാം ശ്രീധരനെക്കാൾ ഭംഗിയായ് നോക്കുവാൻ തുടങ്ങി കുഞ്ഞുണ്ണി. ദിനങ്ങളങ്ങനെ എണ്ണമില്ലാതെ കടന്നു പോയി കഞ്ഞുണ്ണിയുടെ അച്ഛന് സപ്ലേ ഓഫീസറായ് പ്രമോഷനായി. കാലിക്കട്ടിലേക്കാണ് അടുത്ത പറച്ചു നടൽ. നേരത്തേ കിട്ടേണ്ടതായിരുന്നു തലവര നല്ലതായതുകൊണ്ട് അല്പം വൈകിയെന്നുമാത്രം. കുഞ്ഞുണ്ണിക്ക് അവിടെ സ്കൂളിൽ അഡ്മിഷനും ശരിയാക്കിയാണ് വരവ്. യാത്ര പുറപ്പെടാനുള്ള തെയ്യാറെടുപ്പുകൾ ഒരറ്റത്തു നിന്ന് തുടങ്ങിയട്ടുണ്ട് വീട്ടുകാർ, പാക്കിങ്ങെല്ലാം ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു. കുഞ്ഞുണ്ണിയുടെ പിഞ്ചുമനസ്സ് സ്ത്ഥലം മാറി പോകയാണെന്ന വാർത്തയറിഞ്ഞ് കരഞ്ഞ് കരഞ്ഞ് തളർന്നുറങ്ങി. കുഞ്ഞുണ്ണിയുടെ കഞ്ഞി കൈകൾ തണുത്ത് വിറച്ചിരുന്നു. ശ്രീധരൻെറയും പൂന്തോട്ടത്തിൻെറയും വിയോഗം തീർക്കാൻ പോകുന്ന ദുഃഖം അവനിൽ അല്പം നേരത്തെ തന്നെ പെയ്തിറങ്ങിയിരിക്കുന്നു.
കുഞ്ഞുണ്ണി യാത്രയാകുകയായ് എന്ന വാർത്ത അയൽവക്കത്തെ വാല്യക്കാരിയുടെ വായിൽ നിന്നും ശ്രീധരൻ കേട്ടറിഞ്ഞിരിക്കുന്നു. തനിക്ക് വിഷമമാകുമെന്ന് അറിയാവുന്നതു കൊണ്ടുതന്നെയാകണം കുഞ്ഞുണ്ണിയുടെ അമ്മയും അതു തന്നിൽ നിന്ന് മറച്ചു. ശ്രീധരന് ഉൾക്കൊള്ളാവുന്നതിൽ അപ്പുറമായിരുന്നു ആ വാർത്ത. തൻെറ നെഞ്ചിൽ ചാഞ്ഞ് ഏങ്ങലടിച്ചു കരയുന്ന കുഞ്ഞുണ്ണിയുടെ ചുമലിൽ തട്ടി ആശ്വസിപ്പിക്കുബോളും ശ്രീധരൻ കണ്ണു നിറയാതെ മനസ്സ് പതറാതെ പിടിച്ചു നിന്നു. അങ്ങനെ ആ ദിവസമായി, കറുത്ത ചില്ലിട്ട അംബാസിഡർ കാറിൻെറ ബാക്കിലൂടെ തന്നെ നോക്കിയ കുഞ്ഞുണ്ണിയുടെ നനവൊട്ടിയ കണ്ണിണകൾ മൈൽ കുറ്റികൾ പിന്നിട്ട് ദൂരേക്ക് യാത്രയാകുന്നത് തകർന്ന മനസ്സിനാൽ നോക്കി പടവുകളിൽ തളർന്നിരുന്നു.
കുഞ്ഞുണ്ണി പോയ് മറഞ്ഞു, വസന്തത്തിനുമേൽ വസന്തം വിരിച്ചാണ് അവൻ തൻെറ പൂന്തോട്ടത്തിലേക്ക് കടന്നു വന്നത്, അതേ വസന്തം തിരിച്ചെടുത്ത് പറയാതെ എത്തിയ അഥിതി പോൽ ദൂരേക്ക് പോയ് മറയുകയും ചെയ്തു. കുഞ്ഞുണ്ണിയുടെ ഓർമ്മകൾ ഉറങ്ങിയ പൂന്തോട്ടം ഒരു ഭാരമായ് മാറിയിരിക്കുന്നു ശ്രീധരിനിന്ന്. കാലത്തിൻെറ രൂപം ശ്രീധരൻെറ വീട്ടു മുറ്റത്ത് കാടുകയറിയ പൂന്തോട്ടമായ് മാറിയിരിക്കുന്നു. ഒരിക്കൽ പടവുകളുടെ വശങ്ങൾക്ക് അഴകു പകർന്ന് നിന്ന വെട്ടിയൊതുക്കിയ ഇലച്ചെടികൾ ഇന്ന് ആകാര ഭംഗി നഷ്ടപ്പെട്ട് വഴിപോക്കരുടെ മങ്ങിയ ചിരികളിൽ തല തൊഴ്ത്തി നിൽക്കുകയാണ്. ഇടയിൽ മണം പേറി നിന്ന കുഞ്ഞൻ പൂവുകൾ ഇലകൾക്ക് ഇടയിലെങ്ങോ തല മറച്ചിരിക്കുന്നു. ഒരിക്കൽ തൊടിയിൽ മണം പൊഴിച്ചു നിന്ന ചെബകമരവും ഇലകൾ പൊഴിച്ച് മൗനമായ് കുഞ്ഞുണ്ണിയുടെ വിയോഗത്തെയും ശ്രീധരൻെറ വേദനയെയും തൻെറ വേദനയെന്ന പോൽ നിന്നു. വസന്തം വിട്ടകന്ന ശ്രീധരൻെറ പൂന്തേട്ടത്തിൽ നിന്നും വണ്ടുകളും തേനീച്ചകളും പോയ് മറഞ്ഞു. ഒരിക്കൽ സ്വർഗ്ഗമായിരുന്ന അവിടം ഇന്ന് കാടുകയറി ഭംഗി നഷ്ടപ്പട്ട് കിടപ്പാണ്. ശ്രീധരൻ ആ ആരാമത്തിൽ വീണുടഞ്ഞ പൂവിലെ അവസാന ഇതളും.
നിമിഷങ്ങൾ മാസങ്ങളായ് മാസങ്ങൾ വർഷങ്ങളായ് ശ്രീധരനിൽ അവ ജരാ നരകളുടെ ചായക്കൂട്ടുകൾ കോറിയിട്ട് യാത്രയായി. കുഞ്ഞുണ്ണിയുടെ ഓർമ്മകൾ തകർത്ത പൂന്തോട്ടത്തിൽ ശ്രീധരൻെറ കൈകൾ വസന്തം വിരിച്ചെത്തുന്നത് കാതോർത്ത് മുകുളങ്ങൾ വീണ്ടും തണ്ടിൽ നിന്നും അടർത്തിയെടുത്ത് ഇലകൾ കാത്തിരിന്നു. നാളുകൾ പിന്നീടും മുന്നോട്ട് പോയി, കാടു കയറിയ പൂന്തോട്ടത്തിൻെറ നടുവിൽ പനിനീർ ചെടിയുടെ തളിരിലക്കു പിന്നിൽ ഒരു പൂമൊട്ട് ഉയർന്നു വന്നിരിക്കുന്നു. കുഞ്ഞുണ്ണിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞ പനിനീർ പുഷ്പത്തിൻെറ ഒരു കുരുന്നു മൊട്ട്. ശ്രീധരൻെറ കണ്ണുകളിൽ അവൻ നിറഞ്ഞു നിന്നു. തന്നിൽ കാലം ബാക്കി വച്ച ഊർജ്ജം ഇതിനായ് തന്നെയെന്ന സത്യം അയാൾ മനസ്സിലാക്കിയിരിക്കണം. തുരുബിച്ച കുഞ്ഞൻ കൈത്തൂബക്ക് അതിൻെറ ഇടകിളച്ച് ഒരു കുഞ്ഞൻ കോലിനാൽ അവൻെറ മൃദുലമായ തണ്ട് വാഴ നാരിട്ട് മൃദുവായ് പിടിച്ചു കെട്ടി വിറ നടനമാടിയ കൈകളാൽ വെള്ളവും ഒഴിച്ചു. ശ്രീധരൻെറ മനസ്സിലും വീട്ടുമുറ്റത്തും പോയ് മറഞ്ഞ വസന്തത്തിൻ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വിട്ടകന്ന വസന്തം പടിയിലെവിടയോ വന്നെത്തിയട്ടുണ്ട്. അയലത്തെ വീട്ടിൽ പുതിയ വാടകക്കാരും.
.........അഭിലാഷ്.......
No comments:
Post a Comment