Wednesday, July 2, 2014

മരണം

മരണത്തിൻെറ താഴ്വരയിൽ രാവിൻ വർണ്ണം പേറി റോസ് പുഷ്പങ്ങൾ വിരിഞ്ഞിട്ടുണ്ട്.  കുന്തിരിക്കപ്പുക കലർന്ന കാറ്റിന്  മരണത്തിൻെറ കറുത്ത പുഷ്പങ്ങൾ പകർന്ന മണമാണ്.  ചുടലയുടെ അകത്തളങ്ങളിൽ കനൽ കണ്ണുകൾ ആർക്കൊക്കയോ വേണ്ടി കൊതിയോടെ കൊത്തിരിപ്പുണ്ട്. ഉടഞ്ഞു വീണ ജീവൻെറ ചില്ലുകളിൽ ഒളിഞ്ഞും പതിങ്ങിയും  മരണമണികൾ ചിലബാട്ടത്തിന് നൂലിഴകൾ തേടുകയാണ്.  നിണമണം പേറിയ അരുണ രശ്മികളാണ് ഈ താഴ്വരയുടെ ഭംഗി.  കനൽക്കണ്ണിൽ കറുത്ത പുടവ ചുറ്റിയ ചിറകുകൾ ഇവിടെ മുറവിളി കൂട്ടി പാറി പറക്കുന്നുണ്ട്. ചുടു ചോരയോടെ അടർത്തിയെടുത്ത ചങ്കിൻെറ നിറമൊഴുകി വീണ വള്ളിപ്പടർപ്പുകൾ താഴ്വര വാഴുന്ന മരണത്തിൻെറ കരാള ഹസ്തങ്ങളാണ്. തളം കെട്ടിയ ചോരയിൽ ആത്മാഹൂതിയുടെ വിറങ്ങലിച്ച് ചൂടു വറ്റിയ എല്ലിൻ മുട്ടികൾ, തലയോട്ടിയിൽ നിണം നിറച്ച് പണിതെടുത്ത കോട്ട വാതിൽ അതിൽ വറ്റാതെ പൊഴിയുന്ന ചുടു ചോരയുടെ അക്ഷയ ഖനി. എങ്ങും അടങ്ങാതെ, പാതിയിൽ പൊലിഞ്ഞ് പോയ ആഗ്രഹങ്ങളുടെ നിലക്കാത്ത രോധനം.  ആവി പൊങ്ങുച്ച് അഥർവ്വ മന്ദ്രങ്ങൾ മാറ്റുരച്ച് യൗവ്വനം തിരിച്ചെടുക്കാൻ ഘോമകുണ്ഡത്തിന് എള്ളും, നെയ്യും പകർന്നു നൽകുന്ന ദുരാത്മാക്കൾ. ചടുലതാളങ്ങളാൽ ഭൂമിയുടെ നിറം മാച്ചിരുട്ടിക്കുന്ന കറുപ്പിൻെറ പോരാളികൾ. ചെങ്കുത്തായ താഴ്വരയിൽ ജീവൻെറ പുതു തുടുപ്പിനായ് കാതോർത്തിരിക്കുന്ന രക്ത ദാഹികളായ വാവൽ പറ്റം. പുകമറകൾക്ക് ഇടയിൽ നിന്ന് ഉയർന്ന് പൊങ്ങുന്ന തീ പൊരികൾ , അതിൽ ഒളിക്കുന്നുണ്ട് മരണം... ദുർമ്മരണങ്ങളുടെ വള്ളിപ്പടർപ്പുകൾ, കബദ്ധങ്ങൾ  വരിയായ് നീളുന്ന ശവപ്പറബ്. വാടിക്കരിഞ്ഞ പുഷ്പങ്ങൾക്കടുത്ത്  അത് നൽകിയവർ അണയുന്നതിനുള്ള കാത്തിരിപ്പ്... ചുടു ചൂരയുടെ നിറവും ഗന്ധവും അഴകായ ദൃംഷ്ടകൾക്ക് തീച്ചുള കാവലായുണ്ട്, കാറ്റിലാടുന്ന കൈകളും പറന്നകലാൻ രൂപമില്ലാ കാലുകളും .. അരൂപായായ മരണം... താഴ്വരയുടെ ഭിത്തിയാൽ മരണമണി മീഴങ്ങുന്നുണ്ട് കിങ്കരൻമാർ ഇന്നത്തെ അത്താഴത്തിനുള്ള നാമങ്ങൾ കറുത്തിരുണ്ട ചോരകളാൽ ആലേഘനം ചെയ്യുന്നുണ്ട്.  മരണം... ദുർമരണം... ഏതിൻെറ രൂപമാണ് തനിക്ക് ചെരുക? അവൻ ചേല ചുറ്റുന്നുണ്ട്. തുടിപ്പകറ്റി വലിച്ചിഴച്ച് ചുടലയുടെ മാറിലൂടെ, അവൻെറ ലോകത്തിലേക്ക് പുതു ജീവനെ കൊണ്ടം പോകാൻ... ഒന്ന് തിരിഞ്ഞ് നോക്കൂ... അവൻറ കരങ്ങൾ കഴുത്തിന് പിന്നിൽ തന്നുണ്ട് താഴ്വരയിലെ ഭിത്തിയിൽ പേരും...!

.......അഭിലാഷ്  .....

No comments:

Post a Comment