Wednesday, July 22, 2015

പ്രേമമോ...




ആരുമറിയാ തീരമൊന്നെന്‍
കണ്‍കളിന്നോ കണ്ടെടുക്കേ...
നോവു നുരപതയായ് അരികേ..
ചായുമാെരു വെയിലോ മറയേ....
ഇരുളിലൂടൊരു തരിമധുരവു-
മതിലൊരു പുളകവുമായി വാ....
എന്‍ ചാരെവാ... ഓര്‍മ്മയാം എന്‍ ഓമലേ.....

നഗ്നമാം കാലടികള്‍... അതിന്‍
എത്രയോ പാഴ് സ്മൃതികള്‍
ഏറ്റു ഞാന്‍ നീങ്ങണം ഈ... 
രാവു പുലരാന്‍ എന്‍ തോണിയണയാന്‍...
നീ മയങ്ങും തീരമണയാന്‍...

പുലരികളിലെത്രനാള്‍
പുതുമഴിയിലെത്രനാള്‍
ഇടവഴികള്‍ എത്രദൂരം 
ഇരുകരം കോര്‍ത്തുനമ്മള്‍
ഇണകളായ് മാറിനമ്മള്‍...
ഇനും വരും നാളതെണ്ണി
കനവുകള്‍ നെയ്തുകൂട്ടി...
പിരിവതിന്‍ മുന്‍പു പോലും
പ്രണയമെന്നെത്ര ചൊല്ലി....

ഓമലേ... ഓര്‍മ്മകള്‍...
നീ തരും നോവുകള്‍....
ഞാനെന്നിലെന്നേ മായ്ക്കാന്‍ തുടങ്ങേ...
എന്തിനെന്‍ കണ്ണിലൂടെ... 
എന്നെ തളച്ചിടുന്നു....
മാഞ്ഞിടാതെന്‍ ചാരെ...
മാഞ്ഞുനീ നിന്നിടുന്നൂ....
ഓമലേ... നോവുകള്‍...
നീ തരും പ്രേമമോ...

.....അഭിലാഷ്.....

Friday, July 3, 2015

പ്രണയം പൂത്ത ചില്ലകള്‍


പ്രണയം പൂത്ത ചില്ലകള്‍




അവളാം പൂമരത്തിന്‍
അടിയില്‍ നില്‍ക്കെയെന്നും...
മനസ്സിന്‍ മടിയിലെന്നും
പൊഴിയും പുഷ്പവര്‍ഷം....
ആ ചില്ലതന്‍ ചാരത്തു നില്‍ക്കെ...
ആ പൂമണത്തേ നെഞ്ചോടു ചേര്‍ക്കേ...
ഞാനോ അലിഞ്ഞാ മണ്ണോടു ചേരും...
ആഴത്തിലാഴ്ന്നാഴ്ന്നവളില്‍ ലയിക്കും...

പ്രണയം പൂത്ത ചില്ലകള്‍...
ഇന്നെന്‍ ചിറകിന്‍ ദൂര സ്വപ്നമായ്....
ദൂരെയാ ചില്ലയില്‍... 
നൊബര... പൂക്കള്‍ വിരിയവേ...
കണ്ണുനീര്‍ തുള്ളിയെന്‍....
ചൊടികള്‍ പുണര്‍ന്നിടും....
എങ്കിലും ഓര്‍മ്മകള്‍ എണ്ണാന്‍ തുടങ്ങിടും...
ചുംബനപ്പൂക്കളാ ചില്ലയതുതന്നതും...
കൊച്ചു സുഖവല്ലിയില്‍ 
തേന്‍കണം നുകര്‍ന്നതും
പൊഴിയും വസന്തരാവില്‍
ആ നിഴല്‍ വീണ പാത നടുവില്‍
ഒന്നായ് പുണര്‍ന്നതും.... നാം...
നിഴലായ് മറഞ്ഞതും...
ആരോ ഓതിയകലും...
കാതില്‍ തീരാക്കഥകളായി....
നാം തന്‍ പ്രണയമെന്നും 
പൂക്കും... പുലരിപോലെ....

......അഭിലാഷ്.....

Monday, April 13, 2015

മനുഷ്യനായ്




അമ്പാട്ടി കൈ തൊഴാന്‍ പോയ നാളുകളില്‍ ഹിന്ദുവായ് തന്നെ ഇനിയും ജനിച്ചാല്‍ മതിയെന്നായി തോന്നലുകള്‍. കുരുത്തോല പെരുന്നാളിന് കുന്തിരിക്ക പുക മണത്ത് വരി വരിയായ് അള്‍ത്താരയിലൂടെ നടന്നു നീങ്ങുന്ന കളിക്കൂട്ടുകാരെ കണ്ടപ്പോള്‍ ഈശോയുടെ കുഞ്ഞായ് ജനിക്കാന്‍ മോഹമായി... ! പിന്നീട് അറിവ് ഒരിത്തിരികൂടി മുന്നോട്ടായപ്പോള്‍ കുട്ടി പര്‍ദ്ദയിട്ട് ഓത്തു പള്ളിയിലേക്ക് നടന്നകലുന്ന കൂട്ടുകാരികളെ കണ്ടപ്പോള്‍ ഇസ്ലാമായി ജനിക്കാന്‍ വല്ലാത്ത മോഹമായി. കാലം എങ്ങും നിന്നില്ലല്ലോ.. കുട്ടി നിക്കര്‍ പാന്‍സിലേക്കും ജീന്‍സിലേക്കും ഒക്കെ വഴിമാറിയപ്പോള്‍ ചിന്തക്ക് പക്വത പൂര്‍ണ്ണരൂപമായതിനുമപ്പുറം സഞ്ചരിച്ചപ്പോള്‍ മൗലീകാവകാശങ്ങളിലൊന്ന് തിരിച്ചറിയാനുള്ള കടലാസ് കഷ്ണമായ് കൈയ്യിലെത്തിയപ്പോള്‍ എല്ലാ തോന്നലുകള്‍ക്കും അറുതിയായി. ഒരു മതത്തിന്‍റെയും ചട്ടക്കൂടില്ലാതെ മനുഷ്യനായ് ഒരു ജന്മമാണ് ഞാനിന്നാഗ്രഹിക്കുന്നത്. അങ്ങനൊരു ലോകമാണ് ഞാന്‍ സ്വപ്നം കാണുന്നത്. അതു സാദ്ധ്യമല്ലങ്കില്‍... ബൈബിളും ഖുര്‍- ആനും ഗീതയും ഒരുമിച്ചു തുന്നിക്കെട്ടിയ ഗ്രന്ദക്കെട്ടായി കൈ ചേരുന്ന നാളിനെയാണ് ഞാന്‍ കണികാണാന്‍ ആഗ്രഹിക്കുന്നത്....!!!
.........അഭിലാഷ്.......

Monday, March 30, 2015

കൂട്ടിരിക്കാം




നീയുറങ്ങാന്‍ കൂട്ടിരിക്കാം 
രാവുറങ്ങാതോര്‍ത്തിരിക്കാം... 
നീലവാനിലെ താരകങ്ങള്‍ പോല്‍... 
കണ്‍ചിമ്മി ഞാനിരിക്കാം.... 
പ്രാണിനിലലിയും പാല്‍നിലാവേ 
പാതിരിപ്പുടവ നീ ചാര്‍ത്തിനില്‍ക്കേ... 
ഒന്നു തഴുകി മറയുവാന്‍ ഞാനൊരു 
കുഞ്ഞുകാറ്റായി നിന്‍ ചാരെയെത്താം... 
എന്നോ പതിഞ്ഞ നിന്‍ സുന്ദര രൂപമെന്‍ 
നെഞ്ചിലെ മോഹമായ് ചേര്‍ത്തുവയ്ക്കാം.... 
നെഞ്ചിലെ മോഹമായ് ചേര്‍ത്തുവയ്ക്കാം.... 

ഓര്‍മ്മകളോമന കൈകള്‍ കുടയവേ 
പാതിരാക്കാറ്റിലോ ഞാനലിഞ്ഞു... 
പാര്‍വ്വണം പെയ്യുമാ പൂനിലാമേട്ടിലേ... 
നീലത്തടാകത്തില്‍ നോക്കി നിന്നു... 
നിന്‍ ചൊടിയേ... നിന്‍ മിഴിയേ... 
ഒന്നാര്‍ത്തു പുല്‍കുവാന്‍ ഞാനിരുന്നു.... 
ഞാനിരുന്നു..... ഓര്‍ത്തിരുന്നു..... 
നീയുറങ്ങും പാല്‍നിലാവില്‍.... 
നീലജലാശയ പൊന്‍ കടവില്‍... 
ഓളങ്ങില്‍ വീണെന്‍ മോഹങ്ങളെന്തിനോ... 
ചാഞ്ചാടിയാടിയെന്‍ കൂട്ടിരുന്നു... 
ഒന്നു തലോടുവാന്‍ നിന്‍ ചുണ്ടില്‍ മുത്തുവാന്‍... 
ഓര്‍മ്മയൊരായിരം ഒളങ്ങളായ് 
കൂട്ടിരുന്നു... നിന്നെ ഓര്‍ത്തിരുന്നു.... 


...........അഭിലാഷ്.......

തിരിച്ചുവരും




ഒരിക്കല്‍ ഞാന്‍ തിരിച്ചുവരും, ഇരുള്‍ വീണ ജനാലയുടെ മറവില്‍ നിന്ന് നിന്‍റെ മുഖകമലത്തിലേക്ക് മിഴിയെറിയും.... ഒരു ദീര്‍ഘ നിശ്വാസത്തിനപ്പുറം അപ്പൂപ്പന്‍ താടികള്‍ പൊട്ടിയകന്ന കാട്ടുവള്ളിക്കുടിലില്‍ നീ തിരിയിടാന്‍ മറന്ന അസ്തിത്തറയില്‍.... തിരികെയെത്തി ചായുറങ്ങും ....! എന്‍റെ കണ്ണില്‍ നിന്നടര്‍ന്നു വീണ മിഴിനീര്‍തുള്ളികള്‍ നീ ഉറങ്ങുന്ന നിമിഷങ്ങളിലേക്ക് മഴയായ് ചാറിയെത്തും... ആഞ്ഞടിച്ചൊരു കാറ്റായ് അതേ ജനാലകള്‍ കൊട്ടിയടച്ച് നിന്നെ വിളിച്ചുണര്‍ത്തും ജനലഴികള്‍ക്കടുത്ത് നീ എത്തുബോള്‍... കൂമന്‍റെ കുറകലായ് ഞാന്‍ നിന്നെകണ്ടെന്നത് പ്രകൃതിക്ഷോപങ്ങളോട് വിളിച്ചു പറയും...ല കാറ്റു മറയും കോള്‍ മറയും... ഇടിനാദങ്ങളും മിണ്ണല്‍പ്പിണരുകളും മാഞ്ഞ് വാനില്‍ ചന്ദ്രിക ചന്ദനം തൊടുബോള്‍ ഒരിക്കിളിത്തെന്നലായ് ഞാന്‍ നിന്‍ മുടി തഴുകിയാ കാതില്‍ ഉമ്മവയ്ക്കും നീയുറങ്ങും നിന്നില്‍ ഞാനും ചായുറങ്ങും.....!! 


.......അഭിലാഷ്......

വിരല്‍ തുബിലേ





വിരല്‍ തുബിലേ ചന്ദന ഗന്ധമേ...... 
എന്‍ പ്രിയതമതന്‍ തൊടുകുറിയിലൊളിച്ചോ നീ..... 
ഇലത്തുബിലേ കുഞ്ഞിളം പൂക്കളേ... 
എന്‍ പ്രിയതമതന്‍ ചുരുള്‍ മുടിയിലൊളിച്ചോ നീ..... 
വിരല്‍ തുബിലേ..... 

അബലക്കുളത്തിലെ കുഞ്ഞുമീന്‍ കൂട്ടുമേ... 
കണ്ടുവോ നീയവള്‍തന്‍ വെള്ളിക്കൊലുസുകള്‍... 
ഈപ്പടവിന്‍ ഓര്‍മ്മകളേ ഓര്‍ത്തെടുക്കൂ ആ കുഞ്ഞു കാല്‍പ്പാടുകള്‍.... 
പാദസര നാദങ്ങളില്‍ വീണുടയും പ്രേമഭാവങ്ങളും.... 
ഞാന്‍വരുബോള്‍ മൊഴിഞ്ഞീടുവാന്‍ 
കാത്തുവയ്ക്കൂ എന്‍ ഓമലാളേ.... 

ആ മിഴിക്കോണിലേ അഞ്ജന വര്‍ണ്ണം... 
ആശയോടായിരം ജന്മമായ് കാണ്‍പു ഞാന്‍... 
നീ വരും നേരമാ തൂണിന്‍ മറവിലായ് 
ഓടിയൊളിച്ചൊരെന്‍ ഹൃദയത്തുടിപ്പുകള്‍... 
ഓര്‍ത്തൊടുക്കാന്‍ ഞാന്‍ ഓര്‍ത്തനാളില്‍... 
നീ.... 
ജീവന്‍റെ പാതിയായ് കൂട്ടിനെത്തി.... 
വിരല്‍ത്തുബിലെ ചന്ദന ഗന്ധമേ..... 

........അഭിലാഷ്......

ഉഷസ്സ്

ഉഷസ്സ്....
-----------------


ഉണരാന്‍ മറന്ന പകലുകളേ...
ഉഷസെന്തിനായ് വന്നണഞ്ഞു...
കിളിക്കൂടിനുള്ളില്‍ കുളിരാര്‍ന്നുറങ്ങും...
എന്‍ കുഞ്ഞു ചിറകിനെ തൊട്ടുണര്‍ത്തി...
ഉണരാന്‍ മറന്ന പകലുകളേ....
മഴമേഘമെന്തിനു വാനില്‍ വച്ചു....
ഒഴുകാന്‍ മറന്ന നിളയുടെ മാറില്‍...
ശോഭനമായ് നീ വരച്ചു വച്ചു....
മറയാന്‍ മറന്ന മഞ്ഞിഴകള്‍...
വെയില്‍ നാളമിന്നതാല്‍ തൊട്ടെടുത്തു...
ഒരുവാക്കുമൂളാതെ വന്നണയും
കാറ്റൊരുകഥയോതി പോയ്മറയും പോല്‍...
നീ പോയ് മറഞ്ഞു എന്‍ കൂടൊഴിഞ്ഞൂ....
ഉണരാന്‍ മറന്ന പകലുകളെ....
മഴച്ചാറലില്‍ പൂവിതളനങ്ങേ....
കാര്‍വണ്ടുകളേ നിങ്ങള്‍ പോയ് മറഞ്ഞോ...
ശലഭ ഗണമേ... എവിടേ മറഞ്ഞൂ....
തേന്‍ വണ്ടുകളൊത്തു പോയ്മറഞ്ഞോ...
അനുരാഗമനോഹര തീരങ്ങളേ...
അഭിലാഷങ്ങള്‍ തീര്‍ക്കും തിരയെവിടെ...
ഉണരാന്‍ മറന്ന പകലുകളില്‍
സ്വപ്നക്കൂടാരത്തിലേ കാഴ്ചകളേ....
ഉണരാന്‍ മറന്ന പുലരികളെ....
ഉഷസ്സെന്തിനായ് വന്നണഞ്ഞൂ....

........അഭിലാഷ്.......

നിന്‍ ചിരിയില്‍



നിന്‍ ചിരിയില്‍ വിരിയും ഉഷസ്സില്‍
ഞാന്‍ ചെബനിനീര്‍ പൂവായ് വിരിയാം
കുഞ്ഞിളം കൈത്തുബുതൊടുബോള്‍..
പൂമണമായ് നിന്‍ ചാരെയെത്താം....
വാടാമലര്‍ കൂടാരമാരയ്....
ഞാന്‍ വിരിയാം നിന്‍ ഓര്‍മ്മകളില്‍....
നീ തൊട്ടുണര്‍ത്താന്‍ കൂബി ഞാന്‍ നില്‍ക്കാം...
നീ തൊട്ടിടുബോള്‍ ആ കുളിരില്‍ മയങ്ങാം...
നീ തൊട്ടിടുബോള്‍.....
ചന്തമെഴും ചിന്തകളായ് നിന്‍ 
ചെഞ്ചൊടിയില്‍ ചിരിയായ് വിരിയാം...
ഓര്‍മ്മകളില്‍ ഞാന്‍ ഊയലാടാം...
നീ കേട്ടുറങ്ങും ഗാനമാകാം..... 
നീ മയങ്ങേ നീല വാനിലെത്തി...
താരകമായ് ഞാന്‍ കണ്ണു ചിമ്മാം....
പൂമണമായ് രാക്കാറ്റിലലഞ്ഞാ...
പൂവുടലില്‍ കുളിരാര്‍ന്നുറങ്ങാം....
പൂവുടലില്‍ കുളിരാര്‍ന്നുറങ്ങാം....

........അഭിലാഷ്.......

Thursday, March 26, 2015

നിശ്വാസം...!




ആത്മാവു വെറുമൊരു നിശ്വാസം...
നീ പോയ നാള്‍ ഞാന്‍ കണ്ടൊരെന്‍...
ആത്മാവു വെറുമൊരു നിശ്വാസം...
ഈ ലൗകിക ജീവിത വഴികളില്‍
എന്നെപ്പിരിഞ്ഞെത്ര മാറിനിന്നു...
നാളിതുവരെയെന്‍ നാലുകെട്ടിന്നുള്ളില്‍
വീണുമയങ്ങുമീ ഇരുളില്‍ നിന്നു...
വെറുമൊരു നിശ്വാസം....  വെറുമൊരു നിശ്വാസം....

പൊന്‍ തിരികൊളുത്തുവാന്‍
 ഇരുളതു മായ്ക്കുവാന്‍....
സിന്ദൂരമണിയിച്ചു ഞാനൊരുക്കി...
എന്നാഗ്രഹ കുഞ്ഞോര്‍മ്മയേ
സിന്ദൂരമണിയിച്ചു ഞാനൊരുക്കി...
പൂമുഖവാതിലിന്‍ ചാരെയാ ഊഞ്ഞലില്‍...
കാറ്റതു താളത്തിലാടുബോള്‍....
ഞാനോര്‍ത്തുപോയ്.... ഇന്നോര്‍മ്മയില്‍
നീപോയ് മറഞ്ഞതിന്‍ നോവുകളേ...
ആത്മാവു വെറുമൊരു നിശ്വാസം...

കാണക്കയങ്ങളിലേക്കെന്‍ മനസ്സ്
യാത്രാമെൊഴിക്കു കൈ നീട്ടിടുബോള്‍
ഓര്‍മ്മകളേ ഓമലാളേ... 
കൈപിടിക്കൊരുമാത്ര....
ചേര്‍ന്നു നില്‍ക്ക്....
ഞാനീവഴി പാതതന്‍ നടുവിലായ്
നോവില്‍ പരതുന്നു നിന്‍ ഓര്‍മ്മയേ...
ആത്മാവു വെറുമൊറു നിശ്വാസം...
എന്നും..... നിന്‍ ആത്മാവു തിരയുബാേള്‍..... ആശ്വാസം....

.......അഭിലാഷ്......

Tuesday, March 24, 2015

നീയറിഞ്ഞോ..!




കാതിലൊരു മര്‍മ്മരം
 മൂളുമൊരു പൂമണം....
ഓര്‍മ്മ തഴുകുബോള്‍ 
തേങ്ങുമൊരു പൊന്‍മനം.....
കാട്ടുപൂവേ നീയറിഞ്ഞോ....
കാനനങ്ങള്‍ പൂത്തുലഞ്ഞോ.....
ആതിരാ താരമേ... ആവണി തിങ്കളേ...
നീയറിഞ്ഞോ.... നോവറിഞ്ഞോ....

എന്‍ നെഞ്ചിനുള്ളില്‍ നീയെന്നരാഗം...
പൂങ്കാറ്റുമൂളും മായത്ത ഗാനം....
നീയറിഞ്ഞോ നീലരാവേ....
നോവുണരേ ചായുറങ്ങാന്‍....
കൂട്ടുവരുമോ.... കുഞ്ഞു പൂവേ....

താളമായെന്‍ പാട്ടില്‍ വരുമോ....
രാഗമായ് നീ എന്നിലലിയേ....
മോഹവീണേ ശ്രുതിയിലുണര്....
കാറ്റു തഴുകേ.... നിന്‍..... പാട്ട് തുടര്....
നീറുമെന്നില്‍ ഓര്‍മ്മമഴകള്‍...
പെയ്തൊഴിയാന്‍ നീ പാട്ടുതുടര്....

നീയോമയങ്ങും കൂടാര ദീപം...
ഞാന്‍ കണ്ടിടാതേ മായതെപോയോ...
നീലരാവേ നീയറിഞ്ഞോ...
നോവിലുണരും എന്‍ പാട്ടറിഞ്ഞോ...
പാടിമറിയുന്നെന്‍ പാഴ്ക്കിനാവില്‍...
നാഥശകലങ്ങള്‍ നീ ചേര്‍ത്തു വയ്ക്ക്...

ഇനിയില്ല പൂവേ നിമിഷാര്‍ദ്ര സ്നേഹം....
ഇനിയില്ല കണ്ണില്‍ നിറയുന്ന കണ്ണീര്‍....
ആതിരാ താരമേ...ആവിണി തിങ്കളേ...
ആയിരം ജന്മമാം എന്നിലേ പുണ്യമേ...
നീയറിഞ്ഞോ നോവറിഞ്ഞോ....
നീലരാവേ.... യാത്രയായോ......

............അഭിലാഷ്.........

ഓളങ്ങള്‍....




ഓളങ്ങള്‍....
-------------------
കാവ്യമനോഹര തീരമേ....
കാണുവതില്ലേ ഈ ഓളമെന്നേ....
നിന്നെ തലോടിമറയുമീ ജീവിതം...
നിന്നേ തലോടുവാനായ് വീണ്ടുമണയവേ..
കാവ്യമനോഹര തീരമേ....

നിന്‍ മൃതുമാറിലേ നോവിന്‍റെ പാടുകള്‍...
നീയറിയാതെ ഞാന്‍ ഒപ്പിമാറ്റവേ...
ഒന്നു തലോടുക ഈ ഓളമോര്‍മ്മയേ...
ഒന്നാര്‍ത്തു പുല്‍കുക ഈ ഓളമോര്‍മ്മയേ....

പാലാഴിനീരാടി പാതിരാക്കലചൂടി...
ഞാന്‍ ചാരെയെത്തുബോള്‍ നീ മയങ്ങീടാതെ...
നീലനിശീഥിനി നിന്‍ ചൊടി ചന്തമായ്...
വീണുമയങ്ങുബോള്‍ ഞാന്‍ ചാരെയെത്തിടാം....
നീയറിയാതെ നിന്‍ പാദങ്ങള്‍ തഴുകീടാം...
നീ ഉണര്‍ന്നീടുവാന്‍ ഞാനാര്‍ത്തു പുല്‍കിടാം....
കാവ്യമനോഹര തീരമേ.......!!!!

.........അഭിലാഷ്........

ഓണമായ്...!

.


ഓര്‍മ്മായായ് മായുമുഷസേ.....
ഓണമായ് ചാരെയണയ്......
പൂക്കളേ പൂവിട് പൂമര്‍ക്കാടതായ്....
താലമായ് നിന്നിട് വാനിലേ വര്‍ണ്ണമേ...
ഓണമായ് .... ഓര്‍മ്മയില്‍....
രാഗങ്ങളോരോന്നായ് മൂളെന്‍റേ പൂങ്കുയിലേ...
രാപ്പാടിതന്‍ പാട്ടോ രാഗാര്‍ദ്രമായ് പാട്....
ചെഞ്ചുണ്ടിലേ പൂപ്പുഞ്ചിരി...
ചൂളം വിളിക്കും കാറ്റിയ് മാറി....
ഓണമായ് ... ഓര്‍മ്മയില്‍.........
താരഗണക്കൂട്ടില്‍ ചായുറങ്ങീടുവാന്‍
പൂം ചന്ദ്രികേ നീയെത്തിട്...
പൂപ്പാലതന്‍ കൊമ്പില്‍ ചേക്കേറിട്....
സ്വര്‍ണ്ണനിറമൊക്കയും മിന്നിമറയും ഇരുള്‍...
ചന്ദ്രികയിലാറാടി ഇന്ദുകല കുറിയാക്കി...
നിളപോലുമീനിമിഷം നിശയോടുമന്ത്രിക്കും.....
ഓണമായ് ഓര്‍മ്മയില്‍......

..........അഭിലാഷ്.......

Sunday, March 22, 2015

മഴയേ....!



മഴയേ....
----------------
അരികലണയൂ അഴകാം മഴയേ....
മധുരമൊന്നൊന്‍ ചുണ്ടില്‍ പകരൂ....
നിറനിലാവില്‍ പൊഴിയും മഴയേ...
നിഴലുപോലെ കൂടെയണയൂ.....
കരളിനുള്ളില്‍ കുളിരുമായ് നീ...
അരികലണയൂ അഴകാം മഴയേ.....
ആയിരമായിരം വര്‍ണ്ണമായ് നീ....
വാനിലേ മാരിവില്‍ ചിത്രത്തിലാഴവേ...
കണ്ടു കൊതിച്ചു ഞാന്‍....
കണ്‍കള്‍ നിറഞ്ഞതില്‍....
ഇഷ്ടമതത്രയും നീ കൊണ്ടു പോകയോ....
കണ്ണിലൊരുമഴത്തുള്ളിയായ് മാറിയോ....
എന്‍ നെഞ്ചിലേ പൊന്നീണമേ....
തുള്ളിത്തുളുബി നീ മണ്ണില്‍ പതിക്കുമോ....
എന്‍ ജന്മജന്മാന്തര സാഫല്യമേ....
അരികലണയൂ... അരികിലണയൂ.....
ഈറന്‍ മേഘങ്ങള്‍ 
വാനില്‍ ഞാന്‍ കാണുബോള്‍...
ചുണ്ടില്‍ ചിരിയതോ...
നീ തന്നൊരോര്‍മ്മകള്‍....
പാടിവരുന്നനിന്‍ പാട്ടിന്‍റെ പല്ലവി...
ഞാനെന്‍റേ നെഞ്ചിലായ് എന്നേ കുറിച്ചത്....
പാടിവരുന്നനിന്‍ പാട്ടിന്‍റെ പല്ലവി...
ഞാനെന്‍റെ നെഞ്ചിലായ് എന്നേ
കുറിച്ചത്....
മാഞ്ഞുനീ പോകവേ വാനില്‍ മയങ്ങവേ...
വാരിളം ചന്ദ്രിക വാനില്‍ മറയവേ...
മാഞ്ഞുപോയ് സ്വപ്നങ്ങള്‍ 
മാരിവില്‍ വര്‍ണ്ണങ്ങള്‍...
ജീവന്‍റെ ജീവനാം എന്നിഷ്ട സൗഥങ്ങള്‍....
അരികിലണയൂ അഴകാം മഴയേ....

........അഭിലാഷ്......

Thursday, March 19, 2015

മലരേ മലരിതളേ...!




മലരേ മലരിതളേ... കനവേ കണ്‍മണിയേ...
ഇനിവരുമൊരു നിശയില്‍ നീ
മധുമണമായൊഴുകീട്
കനവതു കൈനീട്ടുബോള്‍
കരളില്‍ കുളിരായ് വീഴ്....
മലരേ.... മലരിതളേ......
പൂത്തിങ്കളെത്തുന്ന വാനില്‍ നറും
പൂത്താലമായ് പൂവിട്....
കാറ്റിന്‍റെ കൈത്തുബിലൂഞ്ഞാലയായ്
പാറിപ്പറന്നെത്തിട്......
നീയെന്‍ നെഞ്ചില്‍ അണയും നേരം
മിഴനീര്‍ ചിരിയായിടും...
നിറമേ നീയെന്‍ വാനില്‍ നില്ല്
മോഹക്കൂട്ടില്‍ ചായം തേയ്ക്ക്...
ഇടനെഞ്ചിലുണരുന്നൊരനുരാഗ ഗാനത്തില്‍
ശ്രുതിയായി നീ ചേര്‍ന്നിട്.....
മലരേ..... മലരിതളേ......
സ്വപ്നങ്ങള്‍ വന്നെന്‍റെ വിരലാല്‍  വാക്കിന്‍
സൗഥങ്ങള്‍ പണിതീര്‍ക്കവേ....
മനസ്സിന്‍ കോണില്‍ മയക്കം തേടും
കവിതാ ശകലം നീ...
നിറയും മനസ്സിന്‍ നിനവില്‍ വിടരും
ഉഷസ്സിന്‍ വര്‍ണ്ണം നീ.....
പൊഴിയും നീയാം സ്നേഹാര്‍ദ്രതയില്‍...
ജന്മം വാചാലം... എന്‍ ജീവന്‍ പ്രേമാര്‍ദ്രം....
മലരേ..... മലരിതളേ......
കനവേ... കണ്‍മണിയേ.....

...........അഭിലാഷ്........

Tuesday, March 17, 2015

മറന്നു വച്ചു...!

മറന്നു വച്ചു...!



----------------------
ദുഃഖങ്ങളേ.... എന്‍റെ ദുഃഖങ്ങളേ....
മറന്നു വച്ചു... ഞാന്‍........മറന്നുവച്ചു....
മറവിതന്‍ ചുടലയില്‍ മറന്നു വച്ചു...
നീയതുകാണാതെ 
നിന്‍ കണ്ണു നനയാതെ
നീ പോയ ജീവിതം ധന്യമാക്കാന്‍...
 മറന്നു വച്ചു.... ഞാന്‍ മറന്നു വച്ചു...

കാറ്റിന്‍റെ കൈകളെന്‍ തോളോടു ചേരുബോള്‍...
ഓമലേ നിന്നേ ഞാന്‍ ഒരുമാത്ര ഓര്‍ത്തുപോയ് 
കാറ്റിന്‍റെ  കൈകളെന്‍ തോളോടു ചേരുബോള്‍...
ഓമലേ നിന്നേ ഞാന്‍ 
ഒരുമാത്ര ഓര്‍ത്തുപോയ്...
നീല നിലാവിലാ താരകക്കൂട്ടിലായ്
വാരിളം ചന്ദികേ നീ വന്നു നില്‍ക്കയോ....
ഓര്‍മ്മതന്‍ പാതകള്‍ ദൂരങ്ങളില്‍ മായ്കേ....
ഓമനേ നിയതില്‍ പാര്‍വ്വണം പെയ്കയോ...

ഞാനെന്‍റെ ഓര്‍മ്മകള്‍ 
ഈ ചില്ലുകുട്ടിലേ ....
മറവിയാം മാനസച്ചെപ്പില്‍ ഒളിക്കവേ....
ചാരത്തു വന്നെത്തി നീ തച്ചടുക്കയോ...
ചാരത്തു വന്നെത്തി നീ തച്ചുടക്കയോ...
പ്രാണനില്‍ വേദന പൂക്കള്‍ വിരിക്കയോ...

ദുഃഖങ്ങളേ.... എന്‍റെ ദുഃഖങ്ങളേ....
മറന്നു വച്ചു... ഞാന്‍........മറന്നുവച്ചു....
മറവിതന്‍ ചുടലയില്‍ മറന്നു വച്ചു...
നീയതുകാണാതെ നിന്‍ കണ്ണു നനയാതെ
നീ പോയ ജീവിതം ധന്യമാക്കാന്‍... മറന്നു വച്ചു.... ഞാന്‍ മറന്നു വച്ചു...

നാളുകള്‍ ഞാന്‍... ഈ നാളുകള്‍ ഞാന്‍
ജീവന്‍റെ ഉലയതില്‍ ഊറ്റിയുരിക്കിയ...
മായാത്ത പാഴ്മോഹ സൗഥങ്ങളൊക്കെയും...
ചാരത്തു വന്നെത്തി നീ വീണ്ടെടുക്കയോ.....
ചാമരക്കെകളാല്‍ നീ തൊട്ടുണര്‍ത്തയോ....
പ്രാണനിന്‍ നോവിനായ് പാട്ടുകള്‍ പാടിയോ.....

ദുഃഖങ്ങളേ.... എന്‍റെ ദുഃഖങ്ങളേ....
മറന്നു വച്ചു... ഞാന്‍........മറന്നു വച്ചു....
മറവിതന്‍ ചുടലയില്‍ മറന്നു വച്ചു...
നീയതുകാണാതെ നിന്‍ കണ്ണു നനയാതെ
നീ പോയ ജീവിതം ധന്യമാക്കാന്‍... 
മറന്നു വച്ചു.... ഞാന്‍ മറന്നു വച്ചു...

.........അഭിലാഷ്........

സൂര്യനേ സ്നേഹിച്ച പുല്‍ക്കൊടി





സൂര്യനേ സ്നേഹിച്ച പുല്‍ക്കൊടി
--------------------------------------------------------
പുലരൊളിയഴകെ... പൂമലരഴകേ.....
തിരയുവതെന്തേ നീ വിജനമീവഴീയില്‍..
ഇരുള്‍ മാഞ്ഞുപോയ് നീ വന്നതും...
കിളികൂചനങ്ങള്‍ അവിരാമമായ്....
ഈ തീരവും മറു തീരവും ഓളങ്ങളായ് 
ആര്‍ത്തു പുല്‍കുകയായി...
പുലരൊളിയഴകെ.....

വിജനതമായും ഈ തീരഭൂമില്‍
തിരകളതെണ്ണാന്‍ കാറ്റതുമണയേ...
തേടുന്നതതില്‍ നീ മോഹങ്ങളാണോ...
നീലാമ്പരത്തിന്‍റെ നേര്‍ക്കാഴ്ചയാണോ....
ഓളങ്ങളേ ... ഓളങ്ങളേ... കാറ്റിന്‍റെ 
പാട്ടുകേട്ടകലുവതെങ്ങോ...
ചൊടികളില്‍ വിരിയും പുഞ്ചിരികാണാന്‍....
അകലുകയാണോ നീ അരികലായണയാന്‍...
ദൂരങ്ങളേ കണ്‍ പാര്‍ത്തുവോ....
ചായും വലക്കുള്ളിലായ് വീണതും...
പുലരൊളിയഴകേ...

മായുന്നുവോ മേഘങ്ങളേ... 
മായാമലര്‍ കൂടാരമേ....
കാറ്റാടിമാമരക്കൂടാരമേ... 
ചേക്കേറിയോ നിന്‍റെ ചൂളം വിളി...
ഞാനേകനായ് രാവാകവേ...
ഇനിയെന്നതണയും എന്‍ ദീപാംശമേ..
ഇരുളതുവീഴ്ത്തി നീ ഇലകളിനടിയില്‍
തൊടുകുറിചാര്‍ത്തി ചക്രവാളത്തിലും
ഞാന്‍ കണ്ടൊരാ ശോഭമ്പരം....
നീയേകിമറയുന്നൊരാശാകണം....
പുലരൊളിയഴകേ... പൂമലരഴകേ......

............അഭിലാഷ്.........

Friday, March 13, 2015

നീയുറങ്ങേ...!




മനസ്സിന്‍റെ മഞ്ചലില്‍ അവളുറങ്ങേ...
മനതാരിലായിരം താരാകണം.....
നിറമുള്ള കനവുകളിലേറിയെത്തി
തുടു ചന്ദനത്തിന്‍റെ സൗരഭ്യവും....
കരളിലൊരു കനിമധുരമറിയിച്ചവള്‍
അവിനിയിലൊരതി തീവ്രമനുരാഗമായ്...
മനസ്സിന്‍റെ മഞ്ചലില്‍ നീയുറങ്ങേ...
മനതാരിലായിരം താരാകണം....

പൊഴിയുമാ മഞ്ഞിലൊരു മൃദു കുളിരല...
ഉടലിനെ ചുംബിച്ച അവളാം മഴ....
അതിമധുരമനുരാഗമീ നിമിഷം...
അരികലായ് വന്നെന്നില്‍ ചിരിപകരേ......
മലരുകളിലൊന്നിനേ ഞാനറത്താ...
മൃദുലമാം മുടിയിഴയില്‍ ചാര്‍ത്തി നല്‍കി...
മനസ്സിന്‍റെ മഞ്ചലില്‍ നീയുറങ്ങേ...
മനതാരിലായിരം താരാകണം....

അവളുതരുമൊരു ചിരിയില്‍ ഓര്‍മ്മകളും
ഉടലമൊരു ചരടതാല്‍ കോര്‍ത്തുകെട്ടി....
മുടിയിഴകള്‍ പിന്നിലായ് കോരിമാറ്റി
ഇരുകരവുമൊന്നിച്ചു കോര്‍ത്തു കെട്ടി...
പൊഴിയുമാ കണ്‍കളിന്‍ നിറകുടത്തെ...
വിരലിനാല്‍ മാച്ചു ഞാന്‍ മാറത്തു ചേര്‍ത്തുറക്കി....
ഇനിവരും പുലരിയും പാല്‍നിലാവും
ഹൃദയവാനില്‍ അവള്‍ വര്‍ണ്ണമാകും...
മനസ്സിന്‍റെ മഞ്ചലില്‍ നീയുറങ്ങേ...
മനതാരിലായിരം താരാകണം....

അതിനായി മാത്രമായ് ഞാനുണര്‍ന്നീ
മിഴികളതുമടയാതെ കാത്തിരുപ്പൂ...
മനസ്സിന്‍റെ മഞ്ചലില്‍ നീയുറങ്ങേ...
മനതാരിലായിരം താരാകണം....

............അഭിലാഷ്...........

Wednesday, March 11, 2015

നീയായിരുന്നെന്നതറിയുബോള്‍




ഒന്നുറക്കെ കരയണമെന്നു തോന്നുബോള്‍ 
കുടയെടുക്കാതെ ആര്‍ത്തലച്ച് 
ഒരു മഴ പൊഴിഞ്ഞാല്‍ മതി... 
എല്ലാം ആരുമറിയാതെ അതില്‍ അലിയിക്കാം.....

ഇരുളിന്‍റെ ആ കറുത്ത പുടവയുമായ് 
വന്നു പുല്‍കിയാല്‍ മതി നിന്നെ 
അറിയിക്കാതെ അതിനുള്ളിലെ 
ഒറ്റപ്പെടലിന്‍റെ ചില്ലുകൊട്ടാരത്തില്‍ 
ഏകനായ് ഞാന്‍ മാത്രമാകാം....

മനസു കേഴുബോള്‍ 
മലഇടുക്കുകളിലലയടിച്ച തേങ്ങലാകാം 
അരുമറിയാതെ ആരെങ്കിലും 
കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ 
തലയടിച്ച് നാലു 
ദിക്കുകളിലൊന്നില്‍ ഞാന്‍ വീണുറങ്ങാം.....

ഉദയ സൂര്യന്‍റെ 
പൊന്‍ കിരണങ്ങളേറ്റു വാങ്ങി 
ആ ഉലയില്‍ വീണൊരു
മഞ്ഞു തുള്ളിയായ് 
മാഞ്ഞു പോകാം....

നിനക്കായ് എഴുതിയ മൊഴികളുമായി 
അതില്‍ നീ മാത്രം കണ്ടെത്തിയ 
അര്‍ത്ഥങ്ങള്‍ക്കായി 
ഞാന്‍ കാത്തിരിക്കുന്നു..... 
ഒന്നുമില്ലാത്ത എന്നിലേ 
കാത്തിരിപ്പുപോലും 
നീയായിരുന്നെന്നതറിയുബോള്‍
 കണ്ണിനൊഴുക്കാന്‍ ഞാനും 
കീറിയൊരു കുഞ്ഞു ചാല്‍.... 
ചുണ്ടിലെത്തുവാനുള്ള ദൂരമെത്രയോ....!

.......അഭിലാഷ്......

Wednesday, February 25, 2015

ഇത്രനാളുമെങ്ങുപോയ്




ഇത്രനാളുമെങ്ങുപോയ് നീ
ഇഷ്ടരാഗ ദേവതേ....
മുത്തുകോര്‍ത്തുമാലപോല്‍
നെഞ്ചിലിന്നുമുണ്ടു നീ...

പിച്ചവച്ച നാള്‍ മുതല്‍
കൈപിടിച്ച സുന്ദരീ...
എന്‍ ഇഷ്ടമായ സുന്ദരീ...
ഇത്രനാളുമെങ്ങുപോയ്....
ഇത്രനാളുമെങ്ങുപോയ്....

ഇത്രനാളുകാത്തൊരാ 
പൂക്കളിന്നു വിരിയവേ...
കാത്തുവച്ചു നിന്‍റെ മുടിയില്‍ 
ചാര്‍ത്തുവാനിരുന്നു ഞാന്‍....
ഈ കുളപ്പടവുകള്‍ 
കാത്തിരിന്ന കനവുകള്‍...
നിന്നേ ഓര്‍ത്തിരുന്ന കനവുകള്‍....

മണ്‍തരികളോര്‍ത്തെടുത്താ
കുഞ്ഞു കാല്‍ പാടുകള്‍....
നാം നടന്ന വഴികളില്‍
ബാക്കിയായൊരോര്‍മ്മകള്‍
ഓര്‍ത്തെടുത്തു ഞാനതും
നീ മറന്നൊരോര്‍മ്മയും....
നീ മറന്നൊരോര്‍മ്മയും...

ഇത്രനാളുമെങ്ങുപോയ് നീ
ഇഷ്ടരാഗ ദേവതേ....
മുത്തുകോര്‍ത്തുമാലപോല്‍
നെഞ്ചിലിന്നുമുണ്ടു നീ...

.........അഭിലാഷ്.......

കനവായ്...!




കനവായ് കണ്ട വാതില്‍ പഴുതിലൂടെ
മൃദുവായ് ചാരെയണയും നാളമേ...
നീയും എന്‍റെ പാട്ടിന്‍ ഈണം തേടിയോ
രാവില്‍ ചായുറങ്ങാനെന്‍ മാറില്‍ ചേര്‍ന്നുവോ.....

പ്രണയം പൂത്തു വിടരും രാവിന്‍ പാതിയില്‍...
അകലേ ഓടിമറയാതോര്‍മ്മയഴകേ....
ഇനിയെന്‍ കണ്‍കളില്‍ തെളിയും നിന്‍ മുഖം
മനസ്സിന്‍റെ മറനീക്കി വിടചൊല്ലിയോ....

പുലരിയില്‍ പൂക്കളില്‍ വീഴും മഞ്ഞില്‍
മധുരമാ മധുകണം കിളകള്‍ നുണയേ...
ഹൃദയമൊരു കുഞ്ഞായ് മിഴികളെറിയുബോള്‍
മനസ്സിലാ നിമിഷം മധുരമണയുന്നു....

അകലെമറയുന്നു അരുണകിരണങ്ങള്‍
ഇരുളുതിരയുന്നു മറവില്‍ മറയാനായ്...
ഞാനെന്നിലേ നീയാകവേ
നിനവായി ഒരുമാത്ര അണയില്ലയോ.....

കനവായ് കണ്ട വാതില്‍ പഴുതിലൂടെ
മൃദുവായ് ചാരെയണയും നാളമേ...
നീയും എന്‍റെ പാട്ടിന്‍ ഈണം തേടിയോ
രാവില്‍ ചായുറങ്ങാനെന്‍ മാറില്‍ ചേര്‍ന്നുവോ.....

........അഭിലാഷ്.....

എന്‍ പ്രാണനേ...!


നീയാം മൗനമേ...
ഞാന്‍ തേടും രാഗമേ...
ഓര്‍മ്മച്ചെപ്പിലേ....
ഓമല്‍ കവിതയേ....
ഞാന്‍ പാടിടും.... രാപ്പാട്ടിലേ....
ഓമലേ.... എന്‍ജീവനേ...
എങ്ങു നീ.........  എങ്ങു നീ.....

ഞാനായിടാം... ഈ രാവിലേ...
നീ നോക്കുമാ താരാകണം...
എന്നോമലേ... എന്‍ ജീവനില്‍....
തോരാത്ത മഴയായി വാ....
പ്രേമാര്‍ദ്ര മഴയായി വാ......

രാവിന്‍ കുളിര്‍...  നീയാകുകില്‍...
ഞാനെത്തിടാം.... ചൂരേകിടാന്‍....
രാപ്പൂക്കളിന്‍ സൗരഭ്യമായ്....
മാറത്തു നീചായുമോ...
എന്‍ ഓമലേ എന്‍ ജീവനേ...
ഇരുളില്‍ മറഞ്ഞെങ്ങുപോയ്....

മലര്‍മാസമായ് താഴ്‌വാരമേ...
മലര്‍നുള്ളുവാന്‍ അവളെത്തിയോ....
മലയോരമേ നീ കണ്ടുവോ...
മലര്‍വാകകള്‍ ഇതളിട്ടുവോ...
എന്‍ ജീവിനേ നീ കണ്ടുവോ...
എന്‍ നെഞ്ചു പിടയുന്നിതാ...

എന്‍ മൗനമേ മറനീക്കിവാ...
ഞാന്‍ ഏകനായ് കാലങ്ങളായ്..
നീയെത്തുവാന്‍ തേങ്ങുന്നൊരെന്‍....
പ്രാണന്‍റെ വിളികേട്ടുവാ.....
ജീവന്‍റെ തിരിയായി വാ....
എന്‍ ജീവനേ എന്‍ ഓമലേ...
പിരിയാത്ത വരമായി വാ....
പ്രണയാര്‍ദ്ര മഴയായി വാ....

........അഭിലാഷ്.......

Friday, February 20, 2015

ഇനിയുറങ്ങാം...!





ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ക്ക് ഇനിയുറങ്ങാം...! തുഷാരബിന്ദുക്കള്‍ വീണുടഞ്ഞ വനപാതയില്‍ എനിക്കായ് ഒരു തേര് കാത്തുകിടപ്പുണ്ട്. കരിങ്കുതിരകളുടെ കുളബടികളും അവയുടെ നിശ്വാസങ്ങള്‍ തൊടുത്തുവിടുന്ന ചൂരും എന്‍റെ മെയ്യിലും മനസ്സിലും ആഞ്ഞടിക്കുന്നുണ്ട്. മുറവിളികളുടെ മറവിലൂടെ നിഴലുപോലും പിന്‍ തുടരാത്ത യാത്ര... തമസ്സിന്‍റെ ഗര്‍ത്തത്തിനന്ത്യം അതന്യോഷിക്കയാണ് ഇനിയെന്നിലര്‍പ്പിതമായ കര്‍ത്തവ്യം.
എള്ളുതിരിയിലെണ്ണ വാര്‍ന്നൊഴുകുബോഴും എരിഞ്ഞടങ്ങുന്ന തിരിയില്‍ ഏത് അന്ധതയും കഥയില്ലാതെ ഒാടിമറയും. കിനാവള്ളികളുടെ മറുകരെ കരിനീലനിഴലുകളുടെ താഴ്‌വരകള്‍ കടന്നാല്‍ ഇന്ദ്രിയങ്ങള്‍ പോലും വെറും ഇറച്ചിക്കഷ്ണങ്ങളായ് രൂപമാറ്റം കൈവരിക്കും. ഭൂമികീറിപ്പുറത്തുചാടിയ ധൂമപടലങ്ങള്‍ വെള്ളമൂറി നമ്മേ നോക്കുന്ന നായ്ക്കളായ് രൂപം പ്രാപിക്കേ പിന്നിലൂടെയും മുന്നിലൂടെയും കരങ്കാക്കകള്‍ കിതപ്പോടെ പാടിയെത്തും.... അതിനുമപ്പുറം അറപ്പിന്‍റെ ചതുപ്പാണ്. ഒരുകാലടിയില്‍ ഒരായിരം സുഷിരങ്ങള്‍. ഉരുകിയ കറുത്ത ലായനി മെഴുകുപോലെ കാലിലൊട്ടിയും മാഞ്ഞും യാത്ര ദുഷ്കരമാക്കും. അപ്പോഴും ഇരുണ്ടവാനില്‍ മെഴുകുനാളം പോലെ ആരോ നോക്കി നില്‍പ്പുണ്ടാകും. കണക്കുകളുടെ കോട്ടകള്‍ ഒന്നൊന്നായി ചവുട്ടപ്പെടുന്നുണ്ടോ എന്നൊരുറപ്പിനായി.
അതികനേരം അതും മുന്നിലുണ്ടാകില്ല ശിരസ്സുരുളുന്ന രക്തയരുവിയിലൂടെ തട്ടിതടഞ്ഞൊഴുകുന്ന അറ്റ തലകളെ ഇരുകൈകളാല്‍ വകഞ്ഞുമാറ്റി മറുപുറമെത്തുക അസഹ്യമായി തോന്നും. പക്ഷേ നിവര്‍ത്തിയില്ലായ്മ ചിന്തയേ കാര്‍ന്നു തിന്നിട്ടുണ്ടാകും...! അറിഞ്ഞ് പിന്നിട്ട പാതകളേക്കാള്‍ അറിയാത്ത, കടന്നുവരാത്ത പാതകള്‍ നല്ലതെന്നത് ചിതലെടുത്ത പ്രജ്ഞയിലേ അവസാന നുള്ള് വിളിച്ചുകൂവും. ഇത് നിസ്സഹായതയല്ല ഇത് നിന്‍റെ നിലാവാരമില്ലായ്മക്ക് അറിഞ്ഞുകിട്ടിയ തുലനമാണ്...!
തറഞ്ഞുകയറിയമുള്ളുകളേ എടുത്തുമാറ്റി കാല്‍വെള്ളയില്‍ കഠിനമായ വേദന നല്‍കാന്‍ തിരുവചനമുണ്ടാകും, ഏഴുദിക്കുകളും പ്രകബനം കൊണ്ട മാത്രയില്‍ നാമറിയാതെ നമുക്കു നേര്‍ക്കെത്തിയ കഠോരതയുടെ കാഹളം....! ഇരുളിന്‍റെ
വയറിലൂടെ ഇനിയെത്രദൂരമെന്ന് കിരാതന്‍റെ സന്തതി അറിയുന്നുണ്ടാകില്ല. തീയില്‍ ചുട്ടെടുത്ത ഇരുബുഗോളങ്ങള്‍ അവസാനിമിഷങ്ങളില്‍ കൈയ്യിലേന്തേണ്ടിവരും..! ആര്‍ത്തിരബുന്ന ശൈത്യക്കടലില്‍ ഇടക്ക് കൈകഴുകി ഉണക്കേണ്ടിയും വരും. വേദനയില്‍ കുളിര്‍ ചാലിച്ച് വേദനിപ്പിക്കുബോള്‍ ചെയ്ത ദ്രോഹങ്ങളേറ്റു പറയാന്‍ നിര്‍ബദ്ധിതനാകും. ഇതുകൊണ്ടൊന്നും തീരില്ല ഇനിയമനുഭവങ്ങളുടെ കോട്ടവാതിലൊരുപാടുണ്ട്...! വേദനയുടെ വിഴുപ്പുകെട്ട് നാള്‍ക്ക് നാള്‍ നമ്മോടലിയുബോള്‍ വിധാതാവിന് വിധിയവന് കുറയുന്നെന്ന തോന്നലണയും ജന്മമൊന്ന് വീണ്ടും ലഭിക്കും. പാപ പങ്കിന്‍റെ പുത്തന്‍ ഭാണ്ഡവുമായല്ലാതെ മരണത്തിന്‍റെ കോട്ടവാതിലേറാന്‍ കനിഞ്ഞുകിട്ടിയ പുതുജീവന്‍... അതും ഉപയോഗപ്പെടില്ല അത്ര നീചനത്രേ മനുഷ്യന്‍...
മറു പിറവികളിനിയുമെത്ര.... വിഴുപ്പുകെട്ടിനറുതിയെത്ര.....
എല്ലാം ഒറ്റനിമിഷം കൊണ്ടവസാനിപ്പിക്കാന്‍ ഈ യാത്ര പൂര്‍ണ്ണമാക്കാന്‍ അനുവധിക്കപ്പെടട്ടേ... പാപത്തിന്‍റെ പങ്ക് ഏറ്റുവാങ്ങാം, ഇനിയീ കഠോര കാനനം ഒന്നടര്‍ത്തിമാറ്റു.... മറുപിറവികളെടുത്തുമാറ്റു.... മനസ്സറിഞ്ഞു യാത്രപോകാം....!
.........അഭിലാഷ്.......

Tuesday, February 10, 2015

മനസ്സ്



ആശ്വാസ സുഗന്ധമെനിക്കും നുകരണം.
വഴിപിഴച്ച ചിന്തകളെ തിരിച്ചുപിടിച്ച്
 അടികൊടുത്ത് മയപ്പെടുത്തീടണം.
വിരസമായ നിമിഷങ്ങളൊക്കെയും
സരസമായ നിമിഷങ്ങളാല്‍ കിഴിക്കണം.
അലസമായോരനുസരണയെ
കര്‍ക്കശക്കണിശമായട്ടടിച്ചമര്‍ത്തണം.
മധുരമല്ലാത്ത വാക്കുകളേ
മധുവിലിട്ടലുപ്പിച്ചെടുക്കണം.
ചിരിതരാത്തൊരാ ചുണ്ടിലേക്ക്
കളികളായിരം കുത്തിനിറക്കണം.
അറിവുമൂത്തയന്ധകാരം അല്പമറിവില്ലായ്മ
കടമെടുത്ത് പറപറത്തണം.
ഇരുളുവീണ മനസ്സിനുള്ളില്‍
അറിവുകൊണ്ടു തിരിതെളിക്കണം.
 പറപറന്ന മാനസ്സങ്ങളേ
തളകിലുക്കിച്ചേര്‍ത്തു നിര്‍ത്തണം.
 മതിമറന്നു രാവുറങ്ങാന്‍ അഴികള്‍
കടന്നെത്തും നിലാവുകാണണം..
കിളകള്‍ മൂളുന്ന തൊടിയിലെത്തി
കുയിലിനീണത്തിനെതിരു പാടണം...
നിറനിലാവിലാ നിളയില്‍ മുങ്ങും
അബിളിക്കല കൈയ്യിലാക്കണം...
ഒളിമറഞ്ഞിരുന്നു കുറുകുറുകും...
ഇരുളിലണയുമാ ചിറകു കാണണം...
ഇനിയുമണയാ രാവുകാണാന്‍
ശിഥലമാമാ മലയിലെത്തണം...
അരളിപൂക്കുമാ മലര്‍മരത്തിന്‍റെ
നെറുകിലേറിയൊന്നാര്‍ത്തു കൂകണം...
മലമടക്കുകള്‍ തിരികെയെത്തിക്കേ
മതിമറന്നതിന്‍ ശ്രുതിയിലലിയണം
ഒരുകിനാവിന്നു അറുതിയായി
പകലുദിക്കെയാ പ്രകൃതി കാണണം...
അരുണവദനമാ പ്രകൃതി മുത്തുബോള്‍
അരുകിലെത്തിയാ മിഴിതുടക്കണം...
അവളുകാണുവാന്‍ പടികളേറിയാ
മൃദുലമോര്‍മ്മയായ് മനസ്സിലെത്തണം..
ഇനിയുമെഴുതുവാന്‍ വിരലിലെത്തനീ
ഇനിയുമെന്നിലെ ചിരിയതാകുനീ.....

........അഭിലാഷ്......

Monday, February 2, 2015

ബാല്യമഴ


മഴമണിച്ചിലങ്കയില്‍ മനസ്സലിയുബോള്‍
മണിമുറ്റമോര്‍മ്മയില്‍ കളിവള്ളമോട്ടുന്നു...!
ഇടതുകാല്‍പ്പാദത്തിനടിയിലായ് കുളിരിട്ട്
അലസമായൊഴുകുന്നു അരുമയാം ചിരിയുമായ്
മധുമണം വിരിയിച്ചൊരാദ്യ പ്രവാഹത്തില്‍
പ്രകൃതിതന്‍ സൗന്ദര്യം ഉന്മാദ ഗന്ധമായ്
മലരിതള്‍ പൊഴിയിച്ചാ ഉടലില്‍ ശയിപ്പിച്ച്
അരുവിയായ് ഒഴുകുന്നു നാനാദിശയിലും.
തളിരിലക്കൈകളില്‍ തെന്നിത്തെറിച്ചെത്തി
പലകുറി പൈതലായ് നീന്തിത്തുടിക്കുന്നു

ഇനിയെനിക്കാകീല 
കൊതിവന്നു നിറയുന്നു,
മണിമുറ്റമോടിയാ 
മഴയില്‍ കളിക്കുവാന്‍
നറുകുടത്തുള്ളിയെ ശിരസ്സില്‍ ധരിക്കുവാന്‍
അതിനുള്ളിലൊളിയിച്ച കുളിരില്‍ വിറക്കുവാന്‍
മനസ്സൊരു കുഞ്ഞായി മഴയിലേക്കോടുബോള്‍
അറിയാതെ നനയുന്നു മിഴികള്‍ നിറയുന്നു
ഒരുമാത്ര വന്നെങ്കിലോര്‍മ്മയായല്ലാതെ
ഒരു കുഞ്ഞു പാദമായ് ബാല്യമേ എന്‍മുന്നില്‍.

..........അഭിലാഷ്..........

വിടപറഞ്ഞകന്നവര്‍



ചുടലപ്പറബിലെ എല്ലിന്‍ മുട്ടികളില്‍ ദുരിതങ്ങളുടെ ചാരമിറക്കി വച്ച് വശ്യമനോഹരമായ ഈ പൃകൃതിയുടെ മാറിലൂടെ പുകമറയായ് ജന്മത്തിനോട്  വിടപറഞ്ഞകന്നവര്‍...

ഹൃദയത്തിലെ നെരിപ്പോടില്‍ സൗഹൃദത്തിന്‍റെ തീരാനഷ്ടങ്ങളെ  എരിച്ചടക്കി ആത്മാവിലൊരുനൂറു കനവുകളും ഓര്‍മ്മകളുമായി ചിലമനസ്സുകളില്‍ ജീവിച്ചുകൊണ്ട് ഈ ലോകത്തിനോട്, ഉറ്റവരോട്, ഉടയവരോട്  വിടപറഞ്ഞകന്നവര്‍...

ഒരുനല്ല കോളുതന്ന കടലമ്മയുടെ മാറിലേക്ക് ആര്‍ത്തിയുടെ വലിയെറിഞ്ഞനാളില്‍ കാറുംകോളും തീര്‍ത്ത മായികലോകത്തിലേക്ക് കാത്തിരിക്കുന്നവര്‍ക്കുത്തരം കൊടുക്കാതെ വിടപറഞ്ഞകന്നവര്‍...

ഒരിക്കല്‍ കലപ്പ ചലിച്ചിഴുതുമറിച്ച നിലങ്ങളിലേക്ക് പെയ്തിറങ്ങിയ  പേമാരിയെ തട്ടിമാറ്റി ഉയര്‍ന്നു പറന്നിറങ്ങിയ പൂഴിമണലിന്‍റെ പിന്നണിയില്‍ അനാഥമായ നാളയെയോര്‍ത്ത് ജീവനെ ഒരുമുഴം കയറിന് ദാനം നല്‍കിയ കലപ്പയേന്തിയ ഓര്‍മ്മകളിലേക്ക് വിടപറഞ്ഞകന്നവര്‍...

ഞാനറിഞ്ഞ് , ഞാന്‍ ചിരിച്ച് ഒടുവില്‍ ഞാന്‍ കരഞ്ഞ് , വിരലെഴുതിയ വരികളില്‍ വിളങ്ങാന്‍ കഴിയാതെ  ഈ ഭൂമിയോട്  വിടപറഞ്ഞകന്നവര്‍....

ഇനിയുമെഴുതാന്‍ ജന്മത്തിന് കരുതലായി ബാക്കിയുള്ളവര്‍...  വിടപറഞ്ഞകലും എന്നെ ഓര്‍ക്കാന്‍ ചിന്തയില്‍ വിരലുതിരഞ്ഞവര്‍തന്‍ വരികളില്‍ ഞാനും കോറിയിടപ്പെടട്ടെ.....

പോയ്മറഞ്ഞ ഉറ്റവര്‍ക്ക് , ഉടയവര്‍ക്ക് പോകാനിരിക്കുന്ന എനിക്ക്..... തിരിച്ചറിയാതെ ഒടുങ്ങപ്പെടാതിരിക്കാന്‍ തരിച്ചു ജീവിച്ച നാളുകളോട് വിടപറഞ്ഞകന്നുകൊണ്ട് ......

നിര്‍ത്തട്ടെ....

...........അഭിലാഷ്..........