Tuesday, November 18, 2014

പ്രണയവും മനോവീണയും അതിലുതിര്‍ന്ന പാട്ടും




രാവിന്‍റെ മാറിലെങ്ങോ പ്രണയം വിരിഞ്ഞു. വെളുത്തുതുടുത്ത ഇതളുകളുമായി ഒരു നിശാഗന്ധിപോലെ സുന്ദരവും രാപ്പാടിയുടെ പാട്ടുപോലെതോന്നുമാറ് അതിശയകരമൊയ കൊലുസടികളുമായ് അതെന്നിലേക്ക് ആഴ്ന്നിറങ്ങി. സ്വപ്നം തോറ്റുപോകുമാറ് സുന്ദരമായ് നിത്യസത്യമായ് എന്നില്‍ ഞാനറിയാതെ ചേക്കേറി. സംസാരമെടുത്ത പറന്ന ചാലക ശക്തി രണ്ടു മനസ്സുകള്‍ക്കിടയിലെ ദൂരം അങ്ങുമറച്ചനിമിഷങ്ങള്‍, ഇത്രനാള്‍ ഇഴഞ്ഞു നീങ്ങാറുള്ള സമയസൂചികള്‍ അതിവേഗമലയുകയാണ് എന്ന് തോന്നിപ്പോയി. നിമിഷങ്ങള്‍ ചെറുതായി വന്നു രാവിന്‍റെ ദൈര്‍ഘ്യം മുഴുവന്‍ ആരോ മറക്കയാണെന്ന് തോന്നിപ്പോയ്. പകലില്‍ കണ്ണാടിച്ചില്ലില്‍ പതിഞ്ഞ എന്‍റെ മുഖത്ത് ഉറക്കച്ചടവിന്‍റെ നൂറു കോലങ്ങള്‍ എഴുതിയിട്ടു മറഞ്ഞ രാവിനെഞാനുമറഞ്ഞു. മോഹവീണയില്‍ സ്വരമായ് ഉണര്‍ന്നവള്‍, കരളില്‍ വിടര്‍ന്ന നൂറുനൂറാശകളില്‍ അവളുടെ നുണക്കുഴികള്‍ പതിഞ്ഞുകുളിരായ്.  പക്ഷേ രാവില്‍ വിരിഞ്ഞ പുഷ്പങ്ങള്‍ക്ക് ആയുസ്സുകുറവെന്ന സത്യം ഞാനിന്നറിയുന്നു. പെയ്തൊഴിഞ്ഞ മഴ ബാക്കിവച്ചുപോയ കുളിരും പിന്നിലൊളിഞ്ഞ വിധിയുടെ വേനലെടുത്തകന്നു. കനലുകള്‍ പാട്ടുമൂളുന്ന മനോവീണയില്‍ ഇനിയവള്‍ക്കായോ എനിക്കായോ ഒരു പാട്ടൊഴുകിയെത്തുമെന്‍കില്‍  അതൊരുവെണ്ണീര്‍ വിതുബല്‍ മാത്രം....

...........അഭിലാഷ്........

നീ - ഞാന്‍



ഞാന്‍ ഇളംകാറ്റാകാം 
നീ എന്‍റെ കൈകളിലേ മലര്‍മണമാകുക....

ഞാന്‍ കോളാകാം 
നീ എന്നില്‍ താണ്ഡവനടനമാകും കാറായ് മാറുക...

ഞാന്‍ പക്ഷിയായ് ഉയര്‍ന്നു പറക്കാം 
നീ എനിക്ക് ചുംബിക്കാന്‍ അംബരമായ് ഉയര്‍ന്നു നില്‍ക്കുക....

ഞാന്‍ നിലാവാകാം 
നീ എനിക്ക് മാറ്റുകൂട്ടും താരകക്കൂട്ടമായ് മാറുക....

ഞാന്‍ സന്ധ്യയാകം 
നീ എന്‍റെ മാറിലൊരു കുഞ്ഞു
കൈത്തിരിയാകുക....

ഞാന്‍ മേഘശകലമാകാം 
നീ എന്നില്‍ നിറയും ജലകുംഭമാകുക...

ഞാന്‍ അരുണനാകാം 
നീ പടിഞ്ഞാറേ ചക്രവാളമാകുക....

ഞാന്‍ അവിടേക്ക് പറന്നടുക്കും കിളകളാകാം 
നീ എനിക്ക് ചേക്കേറാന്‍ മരമായ് ഉയര്‍ന്നു നില്‍ക്കുക.....

ഞാന്‍ പുല്‍നാബായ് മണ്ണിലെത്താം 
നീ എന്നില്‍ വീണുറങ്ങും പനിനീര്‍കണങ്ങളാകുക....

ഞാന്‍ വണ്ടായ് പറന്നടുക്കാം 
നീ പൂവായ് വിരിഞ്ഞു നില്‍ക്ക, നിന്‍റെ കാതിലൊരു കവിതമൂളി ഒരുചുബനത്താല്‍ ഉണര്‍ത്തി ഞാന്‍ നിന്നേ ചുറ്റിപ്പറക്കാം...

ഞാന്‍ പുതപ്പായ് നിന്നെമൂടാം 
ഒരുകിനാവായ് നീ എന്നെ തഴുകുക...

ഞാന്‍ ശിശിരമായ് പെയ്തിറങ്ങാം 
നീ കുളിരായ് കൂട്ടിനെത്ത്....

ഞാന്‍ കുന്നായ് ഉയര്‍ന്നു നില്‍ക്കാം 
നീ അര്‍ക്കനായ് എത്തിയെന്നെ ഉമ്മവയ്ക്ക്...

ഞാന്‍ ചിരിതൂകും പൈതലാകാം 
നീ മാതവായ് കവിളില്‍ ഉമ്മനല്‍ക്....

ഞാനൊരേട്ടനായ് ചേര്‍ത്തുനിര്‍ത്താം 
നീയെന്‍റെ കുഞ്ഞിപ്പെങ്ങളാക്....

ഞാന്‍ നിന്‍റെ കണ്ഡത്തില്‍ തൂങ്ങിയാടും കുഞ്ഞിമാലയാകാം 
നീ എന്‍റെ ഭാര്യയായ് ചേര്‍ന്നു നില്‍ക്ക്...

ഞാന്‍ ഒരഗ്നിയായ് മാറിടുബോള്‍ 
നീ എന്നെയോര്‍ത്തു തേങ്ങാതെ യാത്രനല്‍ക്...

ഞാന്‍ വിതുബാത്ത മോഹമാകാം 
നീ അതായെന്നെ ധന്യനാക്ക്...

ഞാന്‍ ഒരോര്‍മ്മയായ് മാറിടാതെ നിന്‍ മനസ്സിലൊരു നോവിടാതെ ദൂരെയെങ്ങോ മറഞ്ഞിടുന്ന കാലചക്രത്തിന്‍ ഭാഗമാകാം... 
നീ അതോര്‍ക്കാത്ത ഭാവിയാക് ഞാന്‍ അറിയാത്ത എന്‍ ഭാഗമാക്...

ആ നിമിഷമെന്‍റെ ജന്മം നൂറു സൂര്യനുദിച്ചസത്യം 
നീ ചിരിക്കുന്നകണ്ടുനില്‍ക്കും താരകത്തിലെ കണ്ണുചിമ്മല്‍ ഞാനതുമായി നിന്നൊപ്പമുണ്ട്...
നാടു നീങ്ങാതെ നിന്‍ കൂട്ടിനുണ്ട്....!

..........അഭിലാഷ്........

പ്രിയ കൊച്ചി




ഇവടെ രാത്രിപോലും വെളുത്തതാണ്, എറണാകുളത്തിന്‍റെ നഗരവീചികള്‍ക്ക് നിയോള്‍ ബള്‍ബുകളോടുള്ള പ്രണയം അതിപ്രസിദ്ധമാണ്. ആളൊഴിഞ്ഞ ബ്രോഡ്‌വേ ഒരത്ഭുതക്കാഴ്ചയും...  മിഠായിമുക്കും ജുഹൂത്തെരുവും വിശാലകൊച്ചിയുടെ വിശാലമായ വിരിമാറാണ്... അതിലെ രോമകൂപങ്ങളായ് മുളവുകാടും മംഗളവനവും വെപ്പിന്‍ കരയും.... കണ്ണമാലിപ്പള്ളിയുടെ ഉമ്മറത്ത് കുന്തിരിക്കപ്പുകമണക്കുന്ന നൂറുനൂറോര്‍മ്മകളുണ്ട്.... അറബിക്കടലിനെ തഴുകിയെത്തുന്ന കാറ്റിന് കഞ്ചാവിന്‍റെ ലഹരിയിലാര്‍ന്ന  കഥകള്‍ പറയാനുണ്ട്, മുനബം ഹാര്‍ബറിലടിഞ്ഞ ചെറുമത്സ്യക്കുരുതികളുടെ ചോരയുടെ മണമുള്ള ചാകരകളുടെ കഥപറയാനുണ്ട്. അബരചുബികളായ സൗഥങ്ങള്‍കേട്ട ഒട്ടനവിധി കാണാക്കനവുകളുടെ മനസ്സുമടുക്കുന്ന കഥനകഥകള്‍ പറയാനുണ്ട്. എന്നിരുന്നാലും ഈ നഗരാന്തരീക്ഷം , തിരക്കൊഴിഞ്ഞ അതിലെ അതിശയ നിമിഷങ്ങള്‍ ഇരുള്‍വീണ നടവഴികളിലേക്ക് നിലാവെട്ടമെഴുതിയിടുന്ന രാവിന്‍റെ ഭംഗി, അന്തിയിലും വിശപ്പടക്കാന്‍ കുഞ്ഞിക്കൂരയിലെ ചീനച്ചട്ടിയില്‍ വീണുകേഴുന്ന ദോശമാവ്‌... കാലിക്കട്ടന്‍ കാപ്പി, ജേസഫേട്ടന്‍റെ കടയിലെ മുളകു ബജ്ജി... എല്ലാം ഏറെ പ്രിയപ്പെട്ടതാണെനിക്ക്. ശരിയാണ് പിറന്ന നാടിന്‍റെ വശ്യഭംഗിയില്ല ഇവിടത്തിന്,  തിരിഞ്ഞു നിന്ന് ഒരുചിരിതരാന്‍ മെനക്കെടുന്ന മനസ്സുള്ള ജനജീവിതങ്ങളില്ല , എങ്കിലും ഇഷ്ടമാണെനിക്ക്... എറണാകുളം അനുഗ്രഹീതമാണ്... എല്ലാ അര്‍ത്ഥത്തിലും.... തെന്നിമാറിയാല്‍ തെക്ക് അളവില്ലാ ജലവുമായി കുട്ടനാടിന്‍റെ കായല്‍പ്പരപ്പുണ്ട്... അഷ്ടമുടിക്കായലിന്‍റെ വിരിമാറുകീറി തുഴയെറിഞ്ഞ വള്ളംകളികളിലെ ഹര്‍ഷാരവങ്ങളുണ്ട്. പൊക്കാളി പാടങ്ങളിലെ കൊയ്ത്തുപാട്ടിന്‍ കരകയറി നൂറുമേനിയുടെ മനസ്സുനിറക്കും ചിത്രങ്ങളുണ്ട്. പടിഞ്ഞാറ് അറബിക്കടലിന്‍റെ റാണി അറിഞ്ഞു നല്‍കിയ സായാഹ്നസൗന്തര്യ ദൃശ്യമുണ്ട്. വടക്ക് വടക്കും നാഥന്‍റെ മണ്ണ്, തൃശൂരെന്ന  വര്‍ണ്ണലോകം , കോടനാടിന്‍റെ ആനക്കബം... പാലക്കാടിന്‍റെ ദൃശ്യഭംഗിയിലേക്ക് വാതില്‍ തുറക്കുന്ന താമരശ്ശേരി ആ ചുരമിറങ്ങിയുള്ള യാത്രകള്‍ കൊച്ചിലക്ഷ്യമാക്കി എത്രതവണ. കിഴക്ക് അരുണന്‍റെ വെള്ളിമേഖങ്ങളിലേക്ക് ഉടലറിഞ്ഞു മനമെറിഞ്ഞ അംബരചുബികള്‍ക്കുമപ്പുറം ദൃശ്യാവിഷ്ക്കാരത്തിന്‍റെ അനന്തലോകം.... കുറവനും കുറുത്തിയും മലകളായ് ഉയര്‍ന്നു നില്‍ക്കുന്നതുകാണാന്‍ ഭംഗിയേറയാണ്... പ്രണയം നിറഞ്ഞ നിമിഷങ്ങള്‍ക്ക് എത്രചായം പകര്‍ന്നതാണ് മൂന്നാറിലെ മുക്കോടിചായത്തോപ്പുകള്‍. എല്ലാം കൊച്ചിയില്‍ നിന്ന് കൈതൊടാനെളുപ്പം. ഇഷ്ടമാണെനിക്ക് ഈ നഗര സൗന്തര്യം നാലുപാടുമെന്‍റെ കേരളം...! ശരിക്കും ഞാനൊരുതുരുത്തിലെന്ന പോലെ തോന്നും. ഡിസംബറിന്‍റെ കൈയ്യിലേറി എത്തുന്ന കാര്‍ണിവല്ലിന്ന് നാളേറെയില്ല.. മണ്ണാറശാലകണ്ടു തൊഴുത പുണ്യം വന്നുപേൊയി നാളതികമായില്ല. കോതമംഗലം വലിയപള്ളിപ്പെരുന്നാളിനു തിന്ന കടലമുട്ടായിയുടെ രുചിയും, ഒക്കെ കൊച്ചിയില്‍ നിന്നാല്‍ നിസ്സാരമായ് കൈയ്യെത്തിപ്പിടിക്കാം.  അഷടമിതൊഴാന്‍ കൈകളുയര്‍ത്താനും ഉത്രാളിയിലുത്സവം കൂടാനും നാളുകള്‍ ഇനി ഏറെയില്ല... ഈ നഗരസീമയില്‍ ഞാന്‍ സന്തുഷ്ടനായ കൈക്കുഞ്ഞാണ്. പ്രണയമാണ് എനിക്കീ സുന്തര തീരത്തിനോട്.. അറബിക്കടലിന്‍റെ റാണിയോട് എന്‍റെ പ്രിയ കൊച്ചിയോട്... ഇവിടുത്തെ നനുത്ത സായന്തനങ്ങളോട്.....

..........അഭിലാഷ്........

പ്രതീക്ഷ




ഇനിയും ചുമക്കുമീചക്രവാളം
അരുണന്‍റെ ചേമന്തിനിറമുള്ള ചൊടികളാല്‍
ഇനിയും ജ്വലിക്കും നിലാവിനുള്ളം
വെള്ളിനിറമിട്ട് പൊഴിയുവാന്‍ പിന്നണിയില്‍
ഉലകം നിറത്താല്‍ ശേഭയാര്‍ന്നാ
പുഴകള്‍ തെളിഞ്ഞതില്‍ ഒഴുകിനീങ്ങും.
മിഥുനം വിരിക്കും വര്‍ണ്ണലോകം
വിരളമായ് ഞാന്‍ കണ്ട സ്വപ്നലോകം
ഇനിയും പ്രതീക്ഷകള്‍ എന്നിലുണ്ടീഭൂമി
ഒരുനാള്‍ ധരിക്കുമാ ഹരിതവര്‍ണ്ണം
അതിനായ് തുടിക്കുന്ന ഹൃദയമുണ്ടീലോക-
മവരെ സ്മരിക്കുന്നു ഞാനിതെന്നും....
പുഴകള്‍ക്ക് മലകള്‍ക്ക് ഉലകത്തിനപ്പുറം
നോഹതന്‍ പേടകം കാണുന്നുഞാന്‍
അതിനുള്ളിലായിരം ജീവജാലങ്ങളും
ജനിയും മൃതിയും ജന്മാന്തരങ്ങളും



ഒരുകൊച്ചുപൂവിന്‍റെ സൗന്തര്യരൂപവും
അഖിലം നിറയുന്ന ഹരിതവര്‍ണ്ണങ്ങളും
കുടനീട്ടിനിന്നൊരാ മേഘത്തിലൊരുപിടി
കാര്‍വര്‍ണ്ണ രൂപവും ധാഹജലാശയോം
മരുഭീമി കണ്ടൊരാ ധാഹമണല്‍തിട്ടക്കി-
ടയില്‍ തെളിയുമാ മുള്ളുള്ള ജന്മവും 
അതുമുണ്ട് പലതുണ്ട് പലജാല വിദ്യയും
മലരും മണവും മുളനാദമണികളും
കൂരിരുള്‍ കാടതും കൂമന്‍റെ പാട്ടതും
നിശാഗന്ധിവിരിയുന്ന യാമാന്തകാരവും
ഒക്കെയുണ്ടൊപ്പമുണ്ടെന്നൊപ്പമിപ്പഴും
എത്രയിന്നെത്രയിന്നെന്നുള്ളിലുണ്ട് നീ
അത്രയും ഇഷ്ടമാണെന്‍ ഭൂമി സുന്ദരീ
വാസന്തമെത്തിടാന്‍ വാനം തിളങ്ങീടുമാ-
നാളെയെത്തുമെന്നുള്ളപ്രതീക്ഷയും
പ്രണനോടൊട്ടി ഞാന്‍ പ്രാര്‍ത്ഥനയര്‍പ്പിച്ച
നാഗകുല ദേവതകളറിയുന്ന മോഹവും
ഇത്രയാണിത്രയാണിത്രയൊരുചിത്തമാണ-
ത്തിമരമെത്തുപൊരു കുഞ്ഞുകിളിമോഹമാണി -
എത്തുമൊരുനാളിലെന്‍ ഭൂമിയാ ഭൂതത്തി-
ലെത്രകുറിഞാന്‍ കണ്ട പച്ചനിറഗോളമായ്
അത്രയുണ്ടത്രയുണ്ടെന്നില്‍ പ്രതീക്ഷകള്‍
എത്രയെന്നറിയില്ലഎന്‍റെയീമോഹങ്ങള്‍

...........അഭിലാഷ്...........

മടുപ്പുതിന്നും മനുഷ്യജന്മം




ഇനിമരണത്തെപ്പേടിയില്ല
രണ്ടുതവണമരിച്ചവന്
പ്രണയമരണങ്ങളില്ല.....
ജീവത്യാഗമേ ഉള്ളൂ....
ആത്മാഹൂതിയുടെ
ഇരുണ്ടസമതലങ്ങള്‍
മഞ്ഞുറഞ്ഞ
ദെെന്യതയുടെ
വള്ളിപ്പടര്‍പ്പുകള്‍
ചൂണ്ടുവിരലിന്‍റെ
 തുബിലിരുന്ന്
ആരോചോദിച്ച്
തുടങ്ങിയിരിക്കുന്നു
ഈ പടുജന്മം
അവസാനിപ്പിക്കരുതോയെന്ന്
ഗതികിട്ടാത്ത
ആത്മാവുകണക്കെ
ഉള്ളിലൊരായിരം
ചോദ്യങ്ങള്‍
ഒരുനൂറാവര്‍ത്തി കേട്ടും
പറഞ്ഞും മടുത്ത
അരോജകവാക്ധാരകള്‍....
ചിതലെടുത്ത
ജീവിതദര്‍ശനം
മനസ്സുടച്ച
മായികലോകം
ലൗകീകതയിലെ
അലൗകികജീവിതം
മനംപുരട്ടുന്ന
മിഴിനനക്കുന്ന
ദിനസഹസ്രങ്ങള്‍
മോചനമരുളാന്‍
കാലദേവന്‍റെ
കാലടിപ്പാട്ടിനായുള്ള
അവിരാമകാത്തിരുപ്പ്

......അഭിലാഷ്......

Monday, November 17, 2014

അനുരാഗം



അനുവാദമെന്തിനെന്‍ അനുരാഗമേ
നിനക്കെന്നുള്ളിലെത്താനതിന്ന്
മനസ്സിന്‍റെ ആരാമ മുറ്റത്തു വന്നെത്തി
ചിരിതൂകിയിതളാര്‍ന്നു നില്‍ക്കാന്‍...
ചിരിതൂകിയിതളാര്‍ന്നു നില്‍ക്കാന്‍.....
പതിവായി ഞാനെന്‍റെ പാടിവാതിലോരത്തു
കാതോര്‍ത്ത കൊലുസിന്‍റെ നാദം
ഒരുമാത്രവന്നെന്‍റെ മുടിമാറ്റി മന്ത്രിക്കെ
പ്രണയാമൃതം ഞാന്‍ രുചിച്ചു....
ഈറന്‍ കാറ്റിന്‍റെ ഇക്കിളികൈകളാല്‍
കോരിയെടുത്തൊരാ കനവില്‍
ഞാന്‍ കണ്ടസുന്ദരീ നീയെന്‍റെജീവനില്‍
ആശാവസന്തമായ് മാറി...
ആശാവസന്തമായ് മാറി.....
മനസ്സിന്‍റെ ജാലകപ്പടിയേറി നില്‍ക്കുന്നു
കനവായികണ്ടൊരാ രൂപം
ഒരുകുഞ്ഞുകൈനീട്ടി അവളെ തൊടാനെന്‍റെ
ഹൃദയത്തിലാരെ മൊഴിഞ്ഞു...
മഞ്ഞിന്‍റെ നിറമുള്ള കുഞ്ഞിന്‍റെ മനമുള്ള
കവിതതന്‍ അഴകുള്ളൊരുടലില്‍ 
അറിയാതെ ഞാനെന്‍റെ മനസ്സിനാല്‍
ചെന്നത്തി ആലിംഗനത്തിനാല്‍ മൂടി
വാസന്തചന്ദ്രനായ് മാറി...
ഞാന്‍... വാസന്തചന്ദ്രനായ് മാറി.....
അനുരാഗമണിയുമതിലോലചിന്തകള്‍
അനുഭൂതിതഴുകുന്ന നേരം
അവളുടെ സീമന്തരേഖയില്‍ സിന്തൂര-
മണിയുന്ന സൂര്യനായ് മാറും....
അണിയുന്ന സൂര്യനായ് മാറും.......

........അഭിലാഷ്........

ഇഷ്ടം



ഒരുമ്മകൊണ്ടെന്നത്തടഞ്ഞവള്‍
ഒരുനോക്കിനാല്‍ എന്നെത്തളച്ചവള്‍
ഒരുവാക്കിനാല്‍ ഹൃദയം തകര്‍ത്തതില്‍
ഒരുവേനലായ് ഓര്‍മ്മയും തന്നവള്‍

ഒരുയുഗം ഞാനെരിഞ്ഞടങ്ങാന്‍
ഒരു സ്വരം അവള്‍ മൂളി കാതില്‍
ഒരിടത്തുനില്‍ക്കാത്ത ചിന്തകള്‍
മനസ്സിനുള്ളിലെവൃണങ്ങളായ് തന്നവള്‍

ഒരു ചിരികൊണ്ടു കണ്ണുകെട്ടിയെന്‍
ഒരു യുഗത്തിന്‍റെ സ്നേഹവും മാച്ചവള്‍
ഒരു മഴക്കാറ്റു പോലെയെത്തി
എടുത്തുലച്ചവള്‍ പറന്നുപോയ്...

ഒരുമൊഴികൊണ്ടു ധാരനാട്ടി
ഇരുമിഴികളില്‍ പകര്‍ന്നുനല്‍കി
ചിരികരയുന്ന രൂപമാക്കി
ചൊടിനനയുന്ന ഓര്‍മ്മയായി

ഒരുവസന്തമായ് എത്തിനോക്കി
ഒരു ശിശിരമായ് മനസ്സുമാറ്റി
ജലമുറഞ്ഞോരു നെഞ്ചിലേക്ക്
നിണമുരുകുന്ന ഓര്‍മ്മ നല്‍കി

ഒരു കാപട്യ മേനി നീയോ
ഒരു കാടന്‍റെ രൂപമോ ഞാന്‍
അതറിയാതെ പോയിഞാനും
അതറിയാനായ് വാണിടുന്നു...

ഇനിയൊരല്പം ബാക്കിയുണ്ട്
പ്രണയമെന്നില്‍ ബാക്കിയുണ്ട്
അതുമെടുത്തു നീ കൊണ്ടുപോക
അതിലുമുണ്ടെന്‍റെ ജീവഗന്ധം

വിധിയെടുത്തൊരാ നിത്യ ചിത്രം
മനസ്സുടച്ചൊരാ ചില്ലു ചിത്രം
വികൃതമായൊന്നു ചേര്‍ത്തുവച്ച്
അതിനു കാവല്‍ നില്‍ക്കയാണ്

ഇനിയുമെന്നില്‍ പ്രണയമുണ്ട്
അതുമെടുക്കെന്‍റെ കപടരൂപേ
അതുനിനക്കായ് മാത്രമാണ്
അതുതരുബോള്‍ ഇഷ്ടമാണ്

.........അഭിലാഷ്........

മോഹങ്ങള്‍



വിരഹമൊരുപുഴപോലെയൊഴുകുമെന്‍
നുരചിതറിയ മാനസങ്ങളെടുത്തകലെ
ഇരുളുപതിച്ചതിനിടയിലൊരുമോഹം
മെഴുകുപോലെന്‍ നെഞ്ചിലൊട്ടും വട്ടം
ഒരോളമായ്‌വന്നതുമെടുത്തകലെ-
മറയും കിനാവിന്‍റെ നേര്‍ത്ത സ്പര്‍ശം
ആരുമറിയാതെന്‍റെയുള്ളിലായിരം
ജന്മം കാത്തുവച്ചൊരാ സ്വപ്നം
മഴനിലാവിന്‍ മനസ്സുപോല്‍
പൂവിട്ടുലഞ്ഞൊരാ മോഹം
യാത്രയാവും യാനത്തിലത്തിനോക്കും
മഞ്ഞുകാറ്റിന്‍റെയാകുഞ്ഞു നോട്ടം....
വട്ടമിട്ടൊന്നു തൊട്ടുനില്‍ക്കുവാന്‍
എത്രവട്ടമെന്‍കാതിലോതിയ കുഞ്ഞുമോഹം
ഓര്‍ത്തുപോകുമെന്‍റെ കുഞ്ഞുനെഞ്ചം
ചേര്‍ത്തുനിര്‍ത്തിയാകവിള്‍മുത്തിവാട്ടാന്‍
മാരിവില്ലിന്‍റെ ശോഭമായ്ക്കും

മായികപ്പൂവിന്‍റെ ലാസ്യവര്‍ണ്ണം

മാന്‍കിടാവിന്‍റ കണ്ണുപോലെ 
കൂബിനില്‍ക്കുന്നൊരാകുഞ്ഞുപെണ്ണ് 
ചാന്തുതൊട്ടൊര നെറ്റിമേലെ
ചുണ്ടുകൊണ്ടൊന്നു കളംവരക്കാന്‍
മോഹമായ്‌വന്നൊരാകുഞ്ഞുനെഞ്ചില്‍
കൂടുകൂട്ടും കുഞ്ഞു പക്ഷിയാകാന്‍
മോഹമൊരുചിറകുതന്നപറവഞാന്‍
നിന്‍ മാറിനുള്ളിലൊരുചിറകടി താളമാകാന്‍
പൂനിലാവീണകുഞ്ഞുമുറ്റം 
ഞാന്‍ നടന്നൊരെന്‍ ബാല്യമോര്‍മ്മമാത്രം
പൂവറത്തൊരാ പൂമുഖത്തെ 
നേര്‍ത്ത ചെബകച്ചോട്ടിലെത്തി
കുഞ്ഞുകാറ്റിന്‍ കൈയ്യിലാടും 
പൂമണത്തെയൊന്നു സ്വന്തമാക്കാന്‍
മോഹമെന്‍റേതുമാത്രമല്ലോ.....
മോഹമെന്‍റേതുമാത്രമെത്ര
മേഹമായ്തന്നെ മാഞ്ഞുപോയി
മാറിവന്നൊരാകാലചക്രം
കൊണ്ടുപോയെത്ര കുഞ്ഞുമോഹം
ഇനിയുമെത്താത്തെത്ര രാവിന്‍
നെറുകിലെത്തിഞാന്‍ തൊട്ടുനോക്കും
മോഹമെന്‍റേതു മാത്രമാവും
നാളതിലെന്‍റെ മനസ്സുറങ്ങും.....
രാവിതെത്രയെന്‍ മുന്നിലെത്തി
രാവിലേറിയെത്രയോര്‍മ്മയെത്തി
മോഹമെന്‍റേതുമാത്രമാകാന്‍
മോഹമായ്തന്നെ ഞാനിരിക്കും....

...........അഭിലാഷ്..........

Sunday, November 16, 2014

ഇനിയെന്തു ബാക്കി


ചടുലമാം വാക്കിനാല്‍ ഹൃദയം മുറിച്ചവള്‍
എന്‍റെ ചിരിയും മറച്ചുള്ളില്‍ കണ്ണീര്‍ നിറച്ചവള്‍
ഇനിയെന്തുവേണമെന്നെന്‍റെ ഉള്ളിലൊരു
നോവിന്‍റെ താണ്ഡവനടനം പടര്‍ത്തിയോള്‍
മറുകരപറ്റാത്ത വള്ളം കണക്കെന്‍റെ
പ്രജ്ഞയില്‍ അര്‍ബുദച്ചുഴിയായ് നിറഞ്ഞവള്‍
ഒരുയുഗം കാത്തൊരെന്‍ സ്നേഹവും സ്വപ്നവും
വികലമാം ജീവിതക്കോലമായ് എഴുതിയോള്‍
അറിയാതെ ഞാന്‍ നെയ്ത സ്വപ്നങ്ങളൊക്കയും 
മറവിതന്‍ തൂച്ചുളയില്‍ വച്ചെരിച്ചവള്‍
ഇനിയുള്ള ജീവിതം വഴിമുട്ടിനില്‍ക്കുന്ന-
തറിയുന്ന കണ്ണിലൊരുനീരായ് നിറഞ്ഞവള്‍
ഞാനെന്നകോമരക്കോലത്തിനുള്ളിലൊരു
ഭ്രാന്തിന്‍റെ ബീജങ്ങളിട്ടുമറഞ്ഞവള്‍
വാഴുമീ ജീവിതം മരവിച്ച നാളയില്‍
വാക്കുകള്‍ക്കര്‍ത്ഥങ്ങളില്ലാത്ത നിമിഷമായ് 
ജീവന്‍റെ പാതിയില്‍ ഞാന്‍ കണ്ടപുണ്യമൊരു
പാപമായ് മാറിയെന്‍ ജീവിതം തീര്‍ക്കവേ
ഓര്‍ക്കുന്നു ഞാനിന്നു പിന്നിട്ട പാതകള്‍
എവിടെപ്പിഴച്ചതില്‍ ചുവടുകള്‍ തേടുവാന്‍
ഓര്‍മ്മയ് മാറുമാ കാലത്തിലേക്കെത്തി
താമസം തുടരണം വാഴ്‌വിനെ തീര്‍ക്കണം

...........അഭിലാഷ്.........

Friday, November 14, 2014

സ്വപ്നം




കടലാസു തോണികള്‍ ഒഴുകുമാ മുറ്റത്തു
കളിവീടു തീര്‍ത്തൊരെന്‍ ബാല്യം
മധുമാസരാവിന്‍റെ ഇരുളിലെപ്പഴുതിലൂടൊ-
രുമാത്രയെത്തിനോക്കുന്നു.
ചുണ്ടിലൊരു ചിരിതന്നു ചുംബനക്കുളിര്‍തന്നു
കുഞ്ഞുകാല്‍പ്പാടുകള്‍ തന്നു...
മഞ്ഞുമണി വീണൊരാ കുഞ്ഞുതൊടി-
യോരത്തു തുബികളെയെത്തിതൊടുന്നു...
ഇത്തിരിമുറ്റത്തു വട്ടം കറങ്ങുന്നു
വേച്ചു നിലതെറ്റിമറിയുന്നു....
വേച്ചു നിലതെറ്റിമറിയുന്നു....
സായന്തനത്തിലെ ദീപത്തിന്‍ വെട്ടത്തില്‍
അബാട്ടി കുബിട്ട കൈകള്‍
ചേര്‍ത്തുവച്ചെന്ന മടിയിലിരുത്തിയോ-
രമ്മമുഖമോടെത്തുകണ്ടു...
രാമജപമന്ത്രങ്ങള്‍ സായാഹ്ന സൗന്ദര്യം
കൂമന്‍റെ ഈരടിയുമാനന്ദസമ്മിശ്രം
നാരായമുനയിലൂടൊഴുകിയകലുന്നൊരാ
എണ്ണതന്‍ കൗതുക കാഴ്ചയും സുന്ദരം
ഇരുള്‍വീണതൊടിയിലെ കരിനിറക്കൂട്ടില്‍നിന്നൊ-
ളികണ്ണെറിഞ്ഞൊരാ കൂട്ടവും സുന്ദരം
വാനത്തുമിന്നിയ താരക ചെക്കന്‍റെ
ഇടയിലൂടൊടിയാ വാലുള്ള കള്ളനും
അമ്മൂമ്മതന്‍റെയാ താബൂലച്ചെപ്പിലെ
നെടുനീളനിലയിലെനിറമതും സുന്ദരം...
സുന്ദരം സന്ധ്യതന്‍ സിന്ദൂരവര്‍ണ്ണവും
ജന്മവും ജന്മത്തിലീസ്വല്‍പ്പകാലവും
മധുമാസരാവിന്‍റെ മടിയിലെ കാഴ്ചയും
അതുമായി വന്നൊരാ സ്വപ്നവും സുന്ദരം
അതുമായി വന്നൊരാ സ്വപ്നവും സുന്ദരം....!

.........അഭിലാഷ്.........

Tuesday, November 11, 2014

ഇനി ഒരല്‍പ്പം ജീവിക്കണം.




മുഴവനായും മറന്നിരിക്കുന്നു, നിണമുണങ്ങിയ കവിള്‍പാടുകളെ   ചിരിചുരത്തുന്ന ചുണ്ടിനാല്‍ ജീവിതം വലിച്ചുണക്കിയിരിക്കുന്നു. ഇനി സന്തോഷങ്ങളുടെ കടന്നുകയറ്റമാണ്. ദുഖങ്ങളുടെ വേലിപ്പടര്‍പ്പുകളില്‍ പൂത്തുവിരിഞ്ഞ നീലയിദളുകളില്‍ വണ്ടിന്‍ കൂട്ടം കണക്ക് ആഗ്രഹങ്ങള്‍ മധുവുണ്ടു പാറുന്നു. വേനലിലും കുളിരിന്‍റെ അനുഭൂതി , ഭാസുരമായ ഭാവിയിലേക്ക് നനുത്ത പടവുകള്‍ വിരിച്ച് വെളിച്ചം പൊലിപ്പിച്ച വാതായനങ്ങള്‍.  ഇരുണ്ട വര്‍ണ്ണങ്ങളെ കീറിമുറിച്ചുയര്‍ന്നു നില്‍ക്കും പ്രതീക്ഷയാം ലോക ജാലകം.


മഞ്ഞു വീണ വഴികളിലൊളിച്ച കുഞ്ഞുമാനസങ്ങള്‍ വീണ്ടും കണ്‍തുറക്കുന്നു. ശിഥിലമായ ഭൂതം പണിതുടങ്ങിയിരിക്കുന്നു, ഒരിക്കലുപേക്ഷിച്ചതെല്ലാം വാരിയെടുത്ത് ഭാവിയിലേക്ക് പറന്നകലുന്നു. ഭാവിയില്‍ ഇനി വെണ്ണക്കല്‍ കൊട്ടാരങ്ങളുയരും, അവന്‍റെ കരവിരുതില്‍ മിഴിനിറയും.  വാനില്‍ ഏഴുവര്‍ണ്ണങ്ങള്‍ പേറി ആറുയുഗങ്ങളെത്തും, ആകാശക്കോണിലവ ഒരു സുന്തരവലയമായ് മാറി മരപ്പലകയില്‍ കരുക്കളെ നോക്കിയിരിക്കും, വരുന്ന ഭാവി കൃത്യമായ് കാതില്‍ മൊഴിയാന്‍. ഒരുയുഗം, അതിന് കൂട്ടിരുന്ന വട്ടന്‍ ചിന്തകള്‍, മുട്ടന്‍ ഓര്‍മ്മകള്‍ എല്ലാം കൊഴിഞ്ഞില്ലാതാകയാണ്. ഇനി ഒരല്‍പ്പം ജീവിക്കണം. മാറ്റങ്ങളുടെ ചൂട് പറ്റിയല്ല, പ്രേമത്തിന്‍റെ ചൂരുപറ്റി.


.........അഭിലാഷ്........

Tuesday, November 4, 2014

ഒരിക്കലെന്‍...





ഒരിക്കലെന്‍റെ ഓര്‍മ്മകള്‍ 
ഈ നിര്‍ജീവമാം ഉടലില്‍ നിന്ന് പുറത്തെത്തും, 
കുഞ്ഞിച്ചിറകടിച്ച് നിന്നിലേക്ക് പറന്നകലും.

ഒരിക്കലെന്‍റെ ചേതന 
നിന്‍റെ കാതില്‍ മന്ത്രിക്കം,
മരം കോച്ചും തണുപ്പിലൊരു 
തീപ്പുതപ്പായ് പൊതിഞ്ഞിടുന്ന വാക്കുകള്‍.

ഒരിക്കലെന്‍റെ കാലുകള്‍ 
യുവത്വമാര്‍ന്നു നീങ്ങിടും, 
ഇന്ധനം വാര്‍ന്ന ശകടത്തിലെ 
അന്ത്യമാം പദങ്ങളായ്  നിന്നിലേക്കടുക്കുവാന്‍.

ഒരിക്കലെന്‍റെ കണ്ണുകള്‍ 
നിറഞ്ഞു തുളുബാന്‍ മറന്നിടും, 
നീ അടുത്തിരുന്നതിനായ് 
അവിരാമമലയടിച്ചു കരഞ്ഞിടുബോള്‍. 
എന്‍ തുടിപ്പകന്ന നെഞ്ചില്‍ നോക്കി 
നീ നിന്‍ നെഞ്ചിലാഞ്ഞു തല്ലിടും.

ഒരിക്കലെന്‍റെ കൈത്തണ്ട കൊഴഞ്ഞിടും
നിന്നെ ചേര്‍ത്തു നിര്‍ത്തിയൊന്നു പുല്‍കിടാന്‍,
അടുത്തി നിര്‍ത്തി ആ 
മുടിയിഴക്കകത്തുകൈകളാല്‍ തഴുകിടാന്‍.

ഒരിക്കലെന്‍റെ ചെന്‍ ചുണ്ടുകള്‍ 
വരണ്ടുണങ്ങിയുറങ്ങിടും, 
നിനക്കു നെറ്റിയില്‍ നല്‍കുവാന്‍ 
മറന്ന ചുബനമോര്‍ത്തതില്‍.

ഒരിക്കലെന്‍റെ പ്രാണനകന്നിടും 
അതിന്നുമുന്നെയൊരു വാക്കിതാ,  
തുടുത്ത ചുണ്ടുകള്‍ കൊണ്ടുനീ എന്‍ 
ശ്വാസമെടുത്തപറന്നൊന്നു പോകുമോ...!

.............അഭിലാഷ്............

Monday, November 3, 2014

സുന്ദരസ്വപ്നം




ഒടുക്കം ഞാനും കണ്ടെത്തി വദൂരതയിലെങ്ങോ ഒരു കാല്‍പ്പാട്,  അവ്യക്തമായ പ്രകാശബിന്ദുപോലെ യാദ്യശ്ചികമായി ഒരു നോക്ക്.  ഒരു നൂറ് ആഗ്രഹങ്ങളുടെ ഭാണ്ഡക്കെട്ടുകളും വിയര്‍പ്പുവീണ് നനഞ്ഞ ഒരു കുഞ്ഞന്‍ തുണിക്കഷ്ണവും അതിനടുത്തുണ്ട്. വികാരഭരിതമായൊരു ജീവത ഇടവേള. അശ്രുവാര്‍ക്കാന്‍ മാത്രമറിയുന്ന കണ്ണുകള്‍ ആദ്യമായ് ഒരു പുത്തന്‍ ഭാവം സ്വീകരിച്ചിരിക്കുന്നു. ജനാലകളുടെ പിന്നിലൊളിച്ച കിനാവുകളുടെ നിര്‍വികാരത്വമായ്.

വര്‍ഷങ്ങളെ മറവു ചെയ്ത ജീവിതവഴികള്‍ താണ്ടി ഓര്‍മ്മകള്‍ ഒരുമാത്ര പിന്നിലൂടെത്തി എന്‍റെ തോള്‍ തൊടുന്നു. നിറം മങ്ങിയ ജീവിതക്കാഴ്ചകള്‍ തിമിരത്തിന്‍റെ ലക്ഷണങ്ങളാകാം, കഥയെന്തന്നറിയാതെ ആട്ടമാടുന്ന കോമാളി പോലെയാണ് ഞാന്‍. അങ്ങുമിങ്ങും തൊടാത്ത ഒരു സുന്ദര സ്വപ്നമാണിത്.

ഉദിച്ചുനിന്നിരുന്നു ചന്ദ്രനന്നും വിരുത്താബലുറങ്ങിയ മച്ചിന്‍റെ മറവിലൂടെ ഇളകിയ കമത്തോടിന്‍റെ വിടവിലൂടെ അവനൊളിഞ്ഞു നോക്കിയിരുന്നു. പുതപ്പുകൊണ്ട് തലമൂടി വീണ്ടുമവനേ കാണന്‍ അതുമാറ്റി എത്തിനോക്കുബോള്‍ അറിയാതെ മനസ്സ് ആ പഴയ ഏഴരവയസ്സുകാരന്‍റെ കുട്ടിനിക്കറണിയുമായിരുന്നു. മണ്ണപ്പത്തിന്‍റെ മുകളിലൊരു കുഞ്ഞു ചെബരത്തിപ്പൂ വച്ച് കളിക്കൂട്ടുകാരിയോടൊത്തിരിക്കുന്ന ചിത്രങ്ങള്‍ ഒരു ഡി-90 ക്യാമറയില്‍ ഒപ്പിയെടുത്ത പോല്‍ മനസ്സില്‍ തെളിയും. പിച്ചവച്ച കൊച്ചുമുറ്റത്തിന്‍റെ തിണ്ണയില്‍ കാലുകളാട്ടി എന്‍റെ നടത്തം നോക്കി നിന്നിരുന്ന അച്ഛനും അമ്മയും മനസ്സില്‍ തെളിയും. അവര്‍ക്കുനേരെ ഞാന്‍ വിരല്‍ ചൂണ്ടിയ നിമിഷവും മനസ്സപ്പോള്‍ ഓര്‍മ്മയിലെത്തിക്കും ഉറക്കത്തിലും ഞാന്‍ കരഞ്ഞു പോകും. സ്വപ്നത്തിലും ചില യാഥാര്‍ത്ഥ്യങ്ങളുണ്ടന്ന് പുലരിയിലൊരു നെടുവീര്‍പ്പു മൊഴിയും.



ഇരുള്‍ വീണ പാലക്കു ചോട്ടില്‍ മഞ്ഞളില്‍ കുതിര്‍ന്ന പാബിന്‍ പടങ്ങളുണ്ട്. തിരിയിട്ട വിളക്കില്‍ നിലാവുമങ്ങാന്‍ ശേഷിയുള്ള ദീപമെരിയിച്ച് കാട്ടുവള്ളികളുടെ ഇടയിലൂടുരുമ്മിയെത്തുന്ന കാറ്റിന്‍റെ
എണ്ണിപ്പെറുക്കലുകള്‍ക്ക് കാതോര്‍ക്കുബോള്‍ പെരുവെരലില്‍ നിന്ന് മുകളിലേക്ക് ഒരു തരിപ്പുകേറും  മകരമഞ്ഞിന്‍റെ സുഖമുള്ള തരിപ്പ്.  ഇലത്തലപ്പിലെവിടയോ മറച്ചുവച്ച മഞ്ഞിന്‍ കണം എന്‍റെ ചെവിയിലെ മൃദുലതയിലേക്ക് പൃകൃതിയൊഴിക്കുബോള്‍ അറിയാതെ ഒരനുരാഗം തോന്നിപ്പോകും ആ വള്ളിപ്പടര്‍പ്പുകളോട്. കുറ്റിക്കാടിന്‍റെ കാണാക്കയങ്ങളില്‍ മിന്നാമിനുങ്ങുകള്‍ സ്വര്‍ണ്ണപ്പണി ആരംഭിച്ചിട്ടുണ്ടാകണം. ഇടക്കിടക്ക് സ്വര്‍ണ്ണമുരുകി വീഴുന്നത് അവ്യക്തമാണെങ്കിലും ദൃശ്യമാണ്.

നന്ത്യാര്‍വട്ടപ്പൂവിന്‍റെ ഇതളടര്‍ത്തി തലേദിവസം രാത്രി പച്ചവെള്ളത്തിലിട്ട് , അതിരാവിലെ അതില്‍ തലയിട്ട് കണ്ണു തുറന്നാല്‍ കണ്ണിനുള്ളം ജന്മജന്മാന്തരങ്ങളറിയാന്‍ കൊതിച്ച കുളിരണിയുമെന്ന് പണ്ട് മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കേട്ടിട്ടുണ്ടൊരുപാട്. കാവിലമ്മയുടെ മുന്നില്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചങ്ങനെ നിന്നാലിടക്ക് ഉള്‍ക്കണ്ണിലെ ചുമപ്പിലേക്ക് പനിനീര്‍ത്തുള്ളിപോലെന്തോ കിനിഞ്ഞിറങ്ങിവരും. നിലത്തു വീഴാതെ അതിനെ കണ്‍പോളകള്‍ കൊണ്ട് തട്ടി തട്ടി മുകളിലേക്ക് കൊണ്ടു പോകാന്‍ കഴിയുന്നവന്‍റെ നെഞ്ചില്‍ ദേവി ചവിട്ടയനുഗ്രഹിക്കുമെന്നാണ് സങ്കല്‍പ്പമത്രേ, സ്ത്രീകളെ നെറ്റിയില്‍ ചവിട്ടിയും. മുത്തശ്ശിയുടെ ആ വാക്കുകളില്‍ നിന്നാണ് എന്തുകൊണ്ടാണ് അബലത്തിനുള്ളില്‍ ആണുങ്ങള്‍ക്ക് മാത്രം മേലേ ഉടുപ്പനുവധിക്കാത്തത് എന്ന ഗുട്ടന്‍സ് ഞാന്‍ സ്വയം കണ്ടത്തി. പാണന്‍റെ പാട്ടുപോലെ പതിരില്ലാത്ത സത്യമാണതെന്ന് തോന്നിപ്പോയട്ടുണ്ട്. ഞാനും കണ്ടിട്ടുണ്ട് ഒരിക്കല്‍ കിനിഞ്ഞിറങ്ങിവരുന്ന ആ കുഞ്ഞന്‍ വെള്ളിത്തുള്ളികളെ, അപ്പോള്‍ അനുഗ്രഹവും സത്യമായിരിക്കില്ലേ അങ്ങനെയെങ്കില്‍ വിത്തേരിക്കാവിലമ്മ എന്നെയും അനുഗ്രഹിച്ചിരിക്കണം.



ചുവന്നു തുടുത്ത അരുണനും ചക്രവാളവും ഒരിക്കലും മരിക്കാത്ത ജീവിതകൗതുകങ്ങളാണ്. നിനച്ചിരിക്കാതെ പൊടിഞ്ഞ മഴത്തുള്ളി ബാക്കിവച്ചു പോകുന്ന മേഘത്തിന്‍ ഇന്ദ്രനീലക്കല്ലു പതിച്ച ഏഴുനിറത്തിലുള്ള ഏഴുവളയങ്ങള്‍. അതിലേക്കുപറന്നടുക്കുന്ന അപ്പൂപ്പന്‍ താടിയുടെ അടിയില്‍ മറയുന്ന വിത്തിന്‍റെ വിശുദ്ധിയും കൗതുകം തന്നെ. പറന്ന് പറന്ന് പറന്ന് എവിടെയെങ്കിലുമടര്‍ന്ന് ജന്മം കൊള്ളുന്ന സാഫല്യ ജന്മം, ഓര്‍ക്കുബോള്‍ അസൂയയും കുശുബും എല്ലാം തോന്നുമെനിക്ക്.

സ്വപ്നത്തിന് നിറം മങ്ങുന്നുണ്ടോ...? ഉണ്ടാകണം എങ്ങുനിന്നോ എത്തുന്ന വെള്ളവെളിച്ചം കാഴ്ചകള്‍ മറക്കുന്നു. ഉമ്മറക്കോലായില്‍ ആരോ വിരുന്നു വിളിക്കുന്നുണ്ട്. ദൂരെ കൗസല്യയില്‍ തുടങ്ങുന്ന വരികള്‍ എന്നിലേക്ക് അണയുന്നുണ്ട്.... ഉറക്കം മറയുകയാണ് രസമുള്ള കാഴ്ചകള്‍കൊണ്ട്.  അവ്യക്തമാകുകയാണ് പ്രകാശബിന്ദുക്കള്‍...!

........അഭിലാഷ്.......