Tuesday, November 18, 2014

പ്രതീക്ഷ




ഇനിയും ചുമക്കുമീചക്രവാളം
അരുണന്‍റെ ചേമന്തിനിറമുള്ള ചൊടികളാല്‍
ഇനിയും ജ്വലിക്കും നിലാവിനുള്ളം
വെള്ളിനിറമിട്ട് പൊഴിയുവാന്‍ പിന്നണിയില്‍
ഉലകം നിറത്താല്‍ ശേഭയാര്‍ന്നാ
പുഴകള്‍ തെളിഞ്ഞതില്‍ ഒഴുകിനീങ്ങും.
മിഥുനം വിരിക്കും വര്‍ണ്ണലോകം
വിരളമായ് ഞാന്‍ കണ്ട സ്വപ്നലോകം
ഇനിയും പ്രതീക്ഷകള്‍ എന്നിലുണ്ടീഭൂമി
ഒരുനാള്‍ ധരിക്കുമാ ഹരിതവര്‍ണ്ണം
അതിനായ് തുടിക്കുന്ന ഹൃദയമുണ്ടീലോക-
മവരെ സ്മരിക്കുന്നു ഞാനിതെന്നും....
പുഴകള്‍ക്ക് മലകള്‍ക്ക് ഉലകത്തിനപ്പുറം
നോഹതന്‍ പേടകം കാണുന്നുഞാന്‍
അതിനുള്ളിലായിരം ജീവജാലങ്ങളും
ജനിയും മൃതിയും ജന്മാന്തരങ്ങളും



ഒരുകൊച്ചുപൂവിന്‍റെ സൗന്തര്യരൂപവും
അഖിലം നിറയുന്ന ഹരിതവര്‍ണ്ണങ്ങളും
കുടനീട്ടിനിന്നൊരാ മേഘത്തിലൊരുപിടി
കാര്‍വര്‍ണ്ണ രൂപവും ധാഹജലാശയോം
മരുഭീമി കണ്ടൊരാ ധാഹമണല്‍തിട്ടക്കി-
ടയില്‍ തെളിയുമാ മുള്ളുള്ള ജന്മവും 
അതുമുണ്ട് പലതുണ്ട് പലജാല വിദ്യയും
മലരും മണവും മുളനാദമണികളും
കൂരിരുള്‍ കാടതും കൂമന്‍റെ പാട്ടതും
നിശാഗന്ധിവിരിയുന്ന യാമാന്തകാരവും
ഒക്കെയുണ്ടൊപ്പമുണ്ടെന്നൊപ്പമിപ്പഴും
എത്രയിന്നെത്രയിന്നെന്നുള്ളിലുണ്ട് നീ
അത്രയും ഇഷ്ടമാണെന്‍ ഭൂമി സുന്ദരീ
വാസന്തമെത്തിടാന്‍ വാനം തിളങ്ങീടുമാ-
നാളെയെത്തുമെന്നുള്ളപ്രതീക്ഷയും
പ്രണനോടൊട്ടി ഞാന്‍ പ്രാര്‍ത്ഥനയര്‍പ്പിച്ച
നാഗകുല ദേവതകളറിയുന്ന മോഹവും
ഇത്രയാണിത്രയാണിത്രയൊരുചിത്തമാണ-
ത്തിമരമെത്തുപൊരു കുഞ്ഞുകിളിമോഹമാണി -
എത്തുമൊരുനാളിലെന്‍ ഭൂമിയാ ഭൂതത്തി-
ലെത്രകുറിഞാന്‍ കണ്ട പച്ചനിറഗോളമായ്
അത്രയുണ്ടത്രയുണ്ടെന്നില്‍ പ്രതീക്ഷകള്‍
എത്രയെന്നറിയില്ലഎന്‍റെയീമോഹങ്ങള്‍

...........അഭിലാഷ്...........

No comments:

Post a Comment