Thursday, October 16, 2014

തത്വമസി


ഉപയോഗിക്കപ്പെടുകയാണ് എന്നറിയുബോള്‍ നാം അനുഭവിക്കുന്ന ഒരു വേദനയില്ലേ ?, ആരോടും പറയാതെ ഉള്ളിലൊരുനീറ്റലായ് മാറിയ വികാരവിചാരങ്ങള്‍ക്ക് ഒറ്റക്ക് കൂട്ടിരിക്കുബോള്‍ മറ്റുള്ളവര്‍ അറിയാതെ പൊഴിയുന്ന മിഴിനീര്‍ മണികളില്ലേ ? എല്ലാം എന്‍റേതെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും അറിഞ്ഞട്ടില്ല ഒന്നും നടന്നട്ടില്ല എന്ന ചിന്തകളുമായ് ചിരിച്ച നമ്മുടെ മുഖചിത്രമില്ലേ ?  അതിന്നുമുന്നില്‍ ഒരു നിമിഷമെങ്കിലും കരഞ്ഞാല്‍ തീരാവുന്ന സന്തോഷ ഗോപുരങ്ങളേ നമ്മള്‍ പടുത്തുയര്‍ത്തിയട്ടുള്ളു എന്ന സത്യമാം സൗദത്തെ മറച്ച മിത്‌ഥ്യാധാരണകളില്ലേ ?  ഒരു നിമിഷം കൊണ്ട് അവയെ തകര്‍ത്തെറിഞ്ഞ സത്യത്തിന്‍റെ യാഥാര്‍ത്ഥ്യമാം നമ്മളറിയുന്ന ദുര്‍മുഖങ്ങളില്ലേ ? അതിനുള്ളിലെരിയുന്നതാണ് ഈ ജീവിതം എന്ന അവസാന തിരിച്ചറിവില്ലേ ? അതിലാണ് നമ്മുടെ ജീവിതം എന്ന മണ്ടന്‍ ചിന്തകളില്ലേ ? അതിനുമപ്പുറം ചില സത്യങ്ങളുണ്ട്...!

പ്രേരണയെന്ന പൂര്‍വ്വികന്‍ താളിയോലകളില്‍ കുറിച്ച വചനങ്ങള്‍ ഓര്‍മ്മയുടെ കല്‍മണ്ഡപങ്ങള്‍ അറിയാത്ത പ്രതിക്ഷണപദങ്ങളാണ്. ഓവുമിറിച്ചു പ്രാര്‍ത്‌ഥിച്ച ശിവസന്നിധികളിലെ പിഞ്ചുകൈകള്‍  കോപമുനകളാല്‍ കൊരുത്ത ശാപം കൈകൂപ്പിവാങ്ങിയ ഒന്നുമറിയാത്ത മന്ദഗതമനസ്സിനുടമകള്‍. ശൂലമുനകളിലൊടുങ്ങുമെന്നോതിയ വിധികളിലേക്ക് പ്രജ്ഞ ഒരുമാത്രയെത്തിനോക്കുബോള്‍ സൂ്ക്ഷമമാം കൃഷ്ണമണികള്‍ ഓര്‍ത്തുപൊഴിക്കും മിഴിനീര്‍ കണങ്ങള്‍. അതില്‍ അടിഞ്ഞു ചേര്‍ന്ന ഭക്തമാനസത്തിന്‍ മുക്തി പാത്രങ്ങള്‍.

കുന്തിരിക്കപുകമണക്കുന്ന പള്ളിവരാന്തകള്‍ക്കന്ത്യത്തിലായ്... കുഞ്ഞുമെഴുകിന്‍റെ ഉരുകിയ ഉടലില്‍ പുതുപുത്തന്‍ വെള്ളമെഴുകിനെ കുത്തിപ്പിടിച്ചവര്‍, പിന്നെയും പ്രര്‍ത്‌ഥിച്ചതോ തന്‍റെ ഉയര്‍ച്ചക്ക്....! ഉഷ്ണമുണക്കാന്‍ യന്ത്രമൊരുകാണിക്ക... നാടുഭരിക്കാന്‍ നൂറുകാശുകാണിക്ക... പാവങ്ങള്‍ തന്നതോ കൂപ്പുന്ന കൈകളില്‍ ചേരുന്ന മെഴുകതും...! ഓര്‍ത്തപ്പോള്‍ ദൈവത്തിന്‍ കണ്ണും മഞ്ഞളിച്ചുകാണണം, കാശിന്‍റെ കൈകളില്‍ ക്രൂശിന്‍റ നാഥനും. അബലം കടന്നുഞാന്‍ ഭക്തനെന്നൊരുമൂഡജന്മം പള്ളിയും കടന്നിതാ.... എത്തിനില്‍ക്കുന്നു മറ്റൊരു വീഥിയില്‍...

ഓത്തു പള്ളിക്കകം വീണ ബാങ്കിന്‍ സ്വരം  ഞാനേറ്റുവാങ്ങി പൂണൂല്‍ പൊട്ടിച്ചു. മാമോദിസപ്പുണ്യവും ദഹിപ്പിച്ചു. മത പരിവര്‍ത്തനത്തിന്‍റെ പരിലാളനത്തിനാല്‍ തിരഞ്ഞു വീണ്ടും നബിയിലൂടെ ദൈവത്തെ...  കണ്ടതില്ലറിഞ്ഞതില്ലൊന്നുരുചിച്ചതില്ല ദൈവമൊരുകള്ളമെന്ന് ആരോമൊഴിയും പോലെ...

വീണ്ടും നടന്നു കാലം കടന്നു ബുദ്ധനും ജൈനനും എന്നിലൂടൊഴികി,  ഞാന്‍ തൊട്ടുനോക്കാതെ പോയി ആ ദൈവത്തെ...! ചിത്രത്തൂണുകള്‍ക്കപ്പുറത്തുള്ള കൊത്തുപണികളില്‍ കണ്ടതോ ദൈവങ്ങള്‍...? ഇറ്റിറ്റുവീണ വാക്കിനെ കോര്‍ക്കുന്ന കോര്‍ബലില്‍ തൂങ്ങിയത്, മൊട്ടിട്ടു നിന്ന പ്രതീക്ഷയുടെ ദൈവമാം രൂപമോ..?

ഒടുവില്‍ ഞാനും തിരിച്ചെത്തി വിധിതന്ന ഹിന്ദുത്വമിരുളാര്‍ന്ന പാഥയില്‍. ഒരുദിനം ഞാനും മലകേറി ശരണം വിളികളാല്‍ പാപത്തെ ഒരുമാത്ര ശരം കുത്തിയൊന്നൊകറ്റുവാന്‍.  ഹിന്ദുവാണെന്നതും കൃസ്തുതന്‍ പുത്രനും നബിതന്‍റെ വഴിയിലൂടെ ഒന്നു നടന്നവന്‍ എന്നതും  ബുദ്ധനും ജൈനനും ത്രിലോക മതപുരുഷനും ഞാനെന്നത് പകര്‍ത്തിയ ശീര്‍ഷകം കണ്ടെത്തി...!


............... ''       തത്വമസി         ''............

        .............. അഭിലാഷ്.................

No comments:

Post a Comment