Friday, October 31, 2014

എന്‍റെ മൗനദേവതയ്ക്ക്.



ത്മാവാദ്യമായ് മന്ത്രിച്ചു, പ്രണയം... ഹൃദയസ്പര്‍ശികളായ ഗാനങ്ങള്‍ക്ക്
കാതുകളാദ്യമായ് കാതോര്‍ത്തു... പ്രഭാതങ്ങളില്‍ മഞ്ഞ്കൊ ഴിഞ്ഞുകൊണ്ടിരുന്നു, ഇലത്തലപ്പിലൂടെ മലര്‍ക്കുടങ്ങളിലേക്ക് പനിനീര്‍ തുള്ളികളൊഴുകിയെത്തി.  അരുണന്‍റെ ചുണ്ടിന് അവളുടെ ശോണിമ, പകലിന് പരിപൂര്‍ണ്ണ യവ്വനം. ഈറനണിഞ്ഞ കസവുചേലയുടെ കേശധാരമുരഞ്ഞു നിന്ന ഭാഗം, തുളസിക്കതിരിനടയിലൂടെ ചെത്തിപ്പൂവിന്‍റെ ഏറുനോട്ടം. വശ്യദേവതയുടെ ചുണ്ടിലെന്നും നിത്യമായ മൗനഭാവം ഇതിലും ഭംഗിയായ് അവളുടെ കണ്ണുകളിലെ നീലാഞ്ജനം. ഒരു പനിനീര്‍ പുഷ്പം വിടര്‍ന്നു നിന്നപോല്‍ മനോഹരം. വര്‍ണ്ണനകള്‍ക്കതീതമായ സുന്ദരതയുടെ തീക്ഷണഭാവം.

ചൊടികളില്‍ മൗനമണികള്‍. ഓടിയടുത്തൊരു വാക്കുമിണ്ടാന്‍ കൊതിക്കുബോള്‍ അത്രകണ്ട് ഓടിയകന്ന് കിതക്കുന്നൊരെന്‍ മനസ്സ്, ദ്രുവങ്ങള്‍ കൂട്ടിയുരസിയ വികര്‍ഷണ കാന്തിക വലയം. അബലത്തറയിലെ ആലിന്‍ മറവില്‍ ശബ്ദവും യുക്തിയും ശ്വാസതന്മാത്രകളും നിരനിരയായ് നിന്ന് തിരികെ വരാന്‍ മൊഴിയുന്നു. അവള്‍ക്കുമുന്നില്‍ വീര്‍പ്പുമുട്ടലുകള്‍ ബാക്കിവച്ച ഞാനുമുടലും. നാളുകള്‍ ഇരബിയകലുന്ന കടല്‍ കാറ്റുപോല്‍ അതിവേഗഗമനികള്‍. ഞാനോ അതിനെതിരേ നീന്തുന്ന കുഞ്ഞു കളിയോടവും. ഒരു തിരമാലയ്ക്കപ്പുറം അവള്‍ നിന്നു ചിരിക്കുബോള്‍ മോഹങ്ങള്‍ തുഴയെറുഞ്ഞു വിജയദൂരങ്ങള്‍ മനമളന്നു.

വാനബാടികളുടെ പാട്ടുകള്‍ക്ക് ജാലകങ്ങള്‍ മെല്ലെത്തുറന്നപ്പോള്‍ പൂവാകയുടെ ചില്ലയിലിരുന്ന് കണ്ണുരുട്ടി കഥപറയുന്നൊരബിളി. അവളോടുമൊഴിയൂ എന്‍റെ പ്രണയമെന്ന് പറയുബോള്‍ കുറുബന്‍ കുഞ്ഞനവന്‍ ഇലയിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞും കളിതുടരും. നിശാശലഭങ്ങള്‍ സുഗന്ധികളുടെ മണവുമായി സുന്ദര സ്വപ്നങ്ങളിലേക്ക് ദൂതുപോവും,  തിരിച്ചെത്താന്‍ കണ്ണുകളടയാതെ കാത്തിരിക്കും ഉമ്മറപ്പടിയില്‍ മണ്‍ചിരാതുമായ് മുട്ടിയുരുമ്മിയിരുന്ന്. ചന്ദ്രനും ആകാശവും താരാഗണങ്ങളും എല്ലാമുറങ്ങുബോള്‍ അവള്‍ക്കായ് ഞാന്‍ ഇരുളിന്‍ മാറില്‍ കവിതകുറിക്കും. സുന്തര സ്വപ്നമെത്തി അതുവായിച്ചെനിക്ക് കൂട്ടിരിക്കുബോള്‍ അബലമുറ്റത്തെ അരയാല്‍ തറയിലേക്ക് ഞാനറിയാതെ ഞാനടുക്കും.




ഒടുവില്‍ ഞാന്‍ പകച്ചും ഭയന്നും മുഖം തുടുത്തും വിറച്ചും ഇടറിവീണ വാക്കുകളെ പിടിച്ചിരുത്തിഞെരിച്ചും അവളോട് ഇഷ്ടംപറഞ്ഞനാള്‍, ചിരിച്ചതില്ലവള്‍ കരഞ്ഞതോ തിരിച്ചൊന്നും പറഞ്ഞതോ ഇല്ല. അവളുടെ മൗനമെന്‍റെ ജീവനെടുത്തു പറക്കുബോളും അണിയറയില്‍ മനമുറക്കെപ്പറഞ്ഞു മൗനത്തിനര്‍ത്ഥം നിന്‍റെ മനസ്സിന്നു സ്വന്തം. ഇഷ്ടം ആകാശംമുട്ടെ മുളപൊട്ടിയതറിഞ്ഞു ഞാന്‍. ഒരുരാത്രി പകലാക്കാന്‍ ഒരുയുഗം തപം ചെയ്തപോല്‍ തോന്നി. ഇന്ന് മനം തുടിക്കുന്നില്ല, ചുണ്ടുകള്‍ വിറച്ചതില്ല പതിവു പോലെ അവളൊന്നും മൊഴിഞ്ഞതും. നാളുകള്‍ കഴിയും തോറും കൂടുതല്‍ അടുത്തു ഞങ്ങള്‍... ദിവസങ്ങള്‍ മാസങ്ങള്‍ പാതി വര്‍ഷം മുഴുമിപ്പിച്ച് കാലവും കൂട്ടുകൂടി.



ഒടുവില്‍ അവളുടെ വലതുകയ്യില്‍ കയറിപ്പിടിച്ചൊരുമറുപിടി പറയാല്‍ പറഞ്ഞപ്പോള്‍. ആ കണ്‍കള്‍ ആദ്യമായ് കലങ്ങി. ഒരു നീലക്കുപ്പിവളയുടഞ്ഞതായിരുന്നില്ലത് മറുപിടി പറയാന്‍ കഴിയാത്ത ജീവന്‍റെ മുറവിളിയാണെന്നതറിയാന്‍ ഒരു ദിനമധികം വേണ്ടിവന്നു. അവളെ തിരഞ്ഞു ഞാന്‍ ആ ആല്‍ത്തറയില്‍... നാളുകള്‍ , മാസങ്ങള്‍ വര്‍ഷങ്ങള്‍ അറിയില്ല.. വന്നതില്ലവള്‍ എന്നിലേക്കോ ആ അബലനടയിലേക്കോ.... എങ്ങോ നിന്ന് വന്ന് എങ്ങോ പറന്ന പൈങ്കിളിതന്‍  ഞാന്‍ മൂലമുടഞ്ഞ നീലക്കുപ്പിവളകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് നിലവിളിക്കുബോള്‍ മൗനമായ ആല്‍ത്തറക്കൊപ്പം അവളുമറിഞ്ഞിരിക്കും എത്ര ഞാന്‍ പ്രണയിച്ചിരുന്നുവെന്ന്.

 ..........അഭിലാഷ്...........

No comments:

Post a Comment