Friday, December 12, 2014

മരണം



നിഴലായി നിദ്രയില്‍ ഞാനെത്തിടാം
ശയനത്തില്‍ സ്വപ്നമായ് ഓര്‍മ്മയായ്
അതിവേഗമീരാവു പകലാക്കുവാന്‍
നെറുകില്‍ തലോടിക്കൂട്ടിരിക്കാം....

ദുഃഖങ്ങളൊക്കെയും ചൂഴ്ന്നെടുത്ത്
നിന്‍ ചുണ്ടില്‍ പുലരിയില്‍ ചിരിവരക്കാം...
മായാത്തമോഹങ്ങള്‍ സാദ്ധ്യമാക്കാന്‍
നിന്നിലിന്ദ്രിയം ധനുസ്സാക്കിഞാന്‍ ലയിക്കാം

പൂനിലാ പൊഴിയുന്ന യാമങ്ങളില്‍
പാതിരാപ്പൂവിന്‍റെ ഗന്ധവും ഞാന്‍
ആകാശവീഥിയില്‍ ഞാനുമുണ്ട്
നീയൊത്തുയാമത്തില്‍ നാടുകാണാന്‍

ഏകയല്ലേകയല്ലെന്നുമുണ്ട് നിന്‍-
ചാരത്തു കൊഞ്ചുന്ന കിളികളായ്...
പുലരിയിലുമിരവിലും രാവിന്‍റെ നെറുകിലും
കിളികളയായ് കവിതയായ് ഞാനുമുണ്ട്

പ്രാണന്‍ പറയുന്ന നേരമായ്
ചുണ്ടിലൊരുനീരിന്‍റെ ധാരനല്‍ക്...
തുളസീതീര്‍ത്ഥത്തിലൊരുതുള്ളിമധുരവും
പ്രണയവും ചേര്‍ത്തൊന്നു ചേര്‍ന്നിരിക്ക്

ഒടുവിലെന്‍ ചുണ്ടിലൊരു ചുബനം
അരുകിലായ് നിന്നൊരുതേങ്ങലും
അതുമാത്രമൊന്നെനിക്കേക നീ
നിത്യ സത്യമായ് എന്നുടല്‍ മൂടുവാന്‍...

ഒരുതേങ്ങലിന്നൊരുപിന്‍വിളി എന്നെ-
ഇവിടെ തളച്ചിടും നിന്‍ പിന്‍വിളി....
മൗനപാത്രങ്ങളാല്‍ മറയാതെകാക്കുക
എന്‍ ജീവന്‍കവര്‍ന്നവന്‍ പോകയായി

ഇനിയില്ല നിമിഷങ്ങള്‍ ഞാനേകനാകയാണീ -
വിധിതീര്‍ത്ത പാഥയില്‍ ഒറ്റക്കു നീങ്ങുവാന്‍
ഒരുചുബനത്താലെന്നെവരിയുക
അരികിലായവനെത്തി പ്രാണന്‍ പറച്ചിടാന്‍

.......അഭിലാഷ്......

Wednesday, December 10, 2014

നീലജാലകം




ഈ നീലജാലക വിടവിലൂടാര്‍ദ്രമായ്
പുലരികളണയുന്നതോര്‍മ്മയായ്
ചാരത്തുവന്നൊരാസ്വര്‍ണ്ണത്തിന്‍ നൂലിഴ
കവിളിണ തഴുകുന്നുകാലങ്ങളും....
ഓര്‍മ്മയില്‍ വര്‍ണ്ണമായ് മാരിവല്‍ രുപമായ്
മാനസം ചുബിച്ച മന്ദാരപുഷ്പമായ്....

ഏഴഴകുള്ളൊരാസ്വപ്നങ്ങളൊക്കയും
ഓര്‍മ്മകള്‍ ഒപ്പിയെടുത്തങ്ങുമാഞ്ഞുപോയ്
ഞാനെന്‍റെയുള്ളിലുംസ്വപ്നപഥത്തിലും
സ്നേഹത്തിന്‍ രൂപങ്ങളായി വരച്ചതും
നീയെന്ന ചിന്തയും ഞാനെന്ന രൂപവും
ജാലകപ്പടിയിലെ പൂവിതള്‍ പോലയായ്

വീണുകിടപ്പതുണ്ടോര്‍മ്മതന്‍മുറ്റത്ത്
നാമെന്നരണ്ടിതള്‍പൂക്കളിന്‍ സൗരഭ്യം
കാറ്റുപകത്തതും നീരില്‍ലയിച്ചതും
നാമെന്നൊരോര്‍മ്മയായ് ജാലകം  കണ്ടിടും

ഈ നിലാവെട്ടത്തില്‍ പാലതന്‍ ചോട്ടിലായ്
ഇന്ദ്രയം മായികലോകങ്ങള്‍തീര്‍ക്കവേ
നാമൊന്നു ചോര്‍ന്നൊരീയാമങ്ങള്‍ പുല്‍കിടും
ആകാശഗോപുരക്കോലയിലെത്തിടും

പൂമണം വീശിയാഓര്‍മ്മകളെത്തെവേ
താരകം മായത്തയാമത്തിന്‍ തേരേറി
നാമണഞ്ഞീടുമീ നീലനഭസ്സതില്‍
ഈ നീലജാലകപ്പടിയില്‍ മയങ്ങുവാന്‍
ഓര്‍മ്മയുറങ്ങാത്തൊരോടമായെത്തിടും
നീലവെളിച്ചമായ് വീണുലയിച്ചിടും.....
അത്രമേല്‍ ഓര്‍മ്മയില്‍ ഈ നീലജാലകം
പുലരികള്‍ വിരിയുന്നതറിയിച്ച ജാലകം

..........അഭിലാഷ്........

എന്‍റെ സുഹൃത്തിന്



നിഴലുകള്‍പാട്ടുമൂളുമീയിടവഴികളില്‍
ചുമലിലാചുമലുരച്ചൊരു-
കുടയതിന്‍ കീഴില്‍ നടന്നൊരാക്കൂട്ടിന്നുമായവേ
അറിയാതെയോര്‍ത്തുതേങ്ങിഞാന്‍
അനുവാദമോടയാല്ലാതണഞ്ഞൊരാ
നാള്‍വഴി....

അതിതീവ്രമീദുഃഖമിന്നു-
ശരപഞ്ചരത്തിലമര്‍ന്നൊരുകുഞ്ഞു
കിളിപോലെയെന്‍മേനിതഴുകവേ
അറിയാതെതേങ്ങിഞാന്‍ നിന്നെയോര്‍-
ത്തെന്‍റെ പ്രിയതോഴനീവിട്ടകന്ന-
തറിയാതെപോയതേതു
പാപ പങ്കിന്‍റെ ബാക്കിപത്രമോ....

ജരാനരയിന്നെന്‍നേര്‍ക്കാര്‍ത്തട്ടഹാസങ്ങളാല്‍
ഒരുക്രുദ്ധശാപസംഹാരരൂപമാര്‍ന്നണയവേ
ജനിതേടയാണന്‍റെ നീറുമോര്‍മ്മകള്‍
നിന്‍ ചിരിയൊന്നുകണ്ടു-
ശാപമോക്ഷമേകിവാഴുവാന്‍

ഇനിയും വരാവര്‍ഷരാവുകള്‍ക്കപ്പുറം
തിരികെട്ടീര്‍പ്പതന്മാത്രപുല്‍കിയോര-
അസ്തിത്തറയിലെചിരാതിലല്പം
നിറം മാഞ്ഞുനീറും നോവും നുറുങ്ങോര്‍മ്മയും....
തിരിയിട്ടുകത്തിച്ചുരണ്ടിറ്റുകണ്ണുനീര്‍കൊണ്ടുനിന്നേ
തഴുകണമീജന്മഭാണ്ഡമൊന്നിറക്കണം
ആതുതീര്‍ത്തകുളിരില്‍ മയങ്ങണം
എനിക്കതിവേഗമെത്തണംനിന്‍ 
തേളൊട്ടിയിനിയുംചുവടുകള്‍താണ്ടുവാന്‍

പ്രിയതോഴഞാനുണ്ടുനിന്‍ചാരെയായ്
എന്‍തോളുചേര്‍ത്തുനിന്‍ കൂട്ടിനുണ്ട്
ഇനിമാത്രകള്‍മാത്രമാണുനാംതമ്മിലീ-
യകലങ്ങള്‍ മായുവാന്‍ ക്ഷണമാത്രയും
വരികയായ് ഞാന്‍ നിന്‍റയരികിലുണ്ടിന്നുഞാന്‍
മരണമെനീഎനിക്കന്യനല്ല
അതിവേഗമെന്നയും കെണ്ടുനീപോകുകെന്‍
തോഴനോടൊത്തൊന്നുയാത്രപോകാന്‍

.........അഭിലാഷ്......

Tuesday, November 18, 2014

പ്രണയവും മനോവീണയും അതിലുതിര്‍ന്ന പാട്ടും




രാവിന്‍റെ മാറിലെങ്ങോ പ്രണയം വിരിഞ്ഞു. വെളുത്തുതുടുത്ത ഇതളുകളുമായി ഒരു നിശാഗന്ധിപോലെ സുന്ദരവും രാപ്പാടിയുടെ പാട്ടുപോലെതോന്നുമാറ് അതിശയകരമൊയ കൊലുസടികളുമായ് അതെന്നിലേക്ക് ആഴ്ന്നിറങ്ങി. സ്വപ്നം തോറ്റുപോകുമാറ് സുന്ദരമായ് നിത്യസത്യമായ് എന്നില്‍ ഞാനറിയാതെ ചേക്കേറി. സംസാരമെടുത്ത പറന്ന ചാലക ശക്തി രണ്ടു മനസ്സുകള്‍ക്കിടയിലെ ദൂരം അങ്ങുമറച്ചനിമിഷങ്ങള്‍, ഇത്രനാള്‍ ഇഴഞ്ഞു നീങ്ങാറുള്ള സമയസൂചികള്‍ അതിവേഗമലയുകയാണ് എന്ന് തോന്നിപ്പോയി. നിമിഷങ്ങള്‍ ചെറുതായി വന്നു രാവിന്‍റെ ദൈര്‍ഘ്യം മുഴുവന്‍ ആരോ മറക്കയാണെന്ന് തോന്നിപ്പോയ്. പകലില്‍ കണ്ണാടിച്ചില്ലില്‍ പതിഞ്ഞ എന്‍റെ മുഖത്ത് ഉറക്കച്ചടവിന്‍റെ നൂറു കോലങ്ങള്‍ എഴുതിയിട്ടു മറഞ്ഞ രാവിനെഞാനുമറഞ്ഞു. മോഹവീണയില്‍ സ്വരമായ് ഉണര്‍ന്നവള്‍, കരളില്‍ വിടര്‍ന്ന നൂറുനൂറാശകളില്‍ അവളുടെ നുണക്കുഴികള്‍ പതിഞ്ഞുകുളിരായ്.  പക്ഷേ രാവില്‍ വിരിഞ്ഞ പുഷ്പങ്ങള്‍ക്ക് ആയുസ്സുകുറവെന്ന സത്യം ഞാനിന്നറിയുന്നു. പെയ്തൊഴിഞ്ഞ മഴ ബാക്കിവച്ചുപോയ കുളിരും പിന്നിലൊളിഞ്ഞ വിധിയുടെ വേനലെടുത്തകന്നു. കനലുകള്‍ പാട്ടുമൂളുന്ന മനോവീണയില്‍ ഇനിയവള്‍ക്കായോ എനിക്കായോ ഒരു പാട്ടൊഴുകിയെത്തുമെന്‍കില്‍  അതൊരുവെണ്ണീര്‍ വിതുബല്‍ മാത്രം....

...........അഭിലാഷ്........

നീ - ഞാന്‍



ഞാന്‍ ഇളംകാറ്റാകാം 
നീ എന്‍റെ കൈകളിലേ മലര്‍മണമാകുക....

ഞാന്‍ കോളാകാം 
നീ എന്നില്‍ താണ്ഡവനടനമാകും കാറായ് മാറുക...

ഞാന്‍ പക്ഷിയായ് ഉയര്‍ന്നു പറക്കാം 
നീ എനിക്ക് ചുംബിക്കാന്‍ അംബരമായ് ഉയര്‍ന്നു നില്‍ക്കുക....

ഞാന്‍ നിലാവാകാം 
നീ എനിക്ക് മാറ്റുകൂട്ടും താരകക്കൂട്ടമായ് മാറുക....

ഞാന്‍ സന്ധ്യയാകം 
നീ എന്‍റെ മാറിലൊരു കുഞ്ഞു
കൈത്തിരിയാകുക....

ഞാന്‍ മേഘശകലമാകാം 
നീ എന്നില്‍ നിറയും ജലകുംഭമാകുക...

ഞാന്‍ അരുണനാകാം 
നീ പടിഞ്ഞാറേ ചക്രവാളമാകുക....

ഞാന്‍ അവിടേക്ക് പറന്നടുക്കും കിളകളാകാം 
നീ എനിക്ക് ചേക്കേറാന്‍ മരമായ് ഉയര്‍ന്നു നില്‍ക്കുക.....

ഞാന്‍ പുല്‍നാബായ് മണ്ണിലെത്താം 
നീ എന്നില്‍ വീണുറങ്ങും പനിനീര്‍കണങ്ങളാകുക....

ഞാന്‍ വണ്ടായ് പറന്നടുക്കാം 
നീ പൂവായ് വിരിഞ്ഞു നില്‍ക്ക, നിന്‍റെ കാതിലൊരു കവിതമൂളി ഒരുചുബനത്താല്‍ ഉണര്‍ത്തി ഞാന്‍ നിന്നേ ചുറ്റിപ്പറക്കാം...

ഞാന്‍ പുതപ്പായ് നിന്നെമൂടാം 
ഒരുകിനാവായ് നീ എന്നെ തഴുകുക...

ഞാന്‍ ശിശിരമായ് പെയ്തിറങ്ങാം 
നീ കുളിരായ് കൂട്ടിനെത്ത്....

ഞാന്‍ കുന്നായ് ഉയര്‍ന്നു നില്‍ക്കാം 
നീ അര്‍ക്കനായ് എത്തിയെന്നെ ഉമ്മവയ്ക്ക്...

ഞാന്‍ ചിരിതൂകും പൈതലാകാം 
നീ മാതവായ് കവിളില്‍ ഉമ്മനല്‍ക്....

ഞാനൊരേട്ടനായ് ചേര്‍ത്തുനിര്‍ത്താം 
നീയെന്‍റെ കുഞ്ഞിപ്പെങ്ങളാക്....

ഞാന്‍ നിന്‍റെ കണ്ഡത്തില്‍ തൂങ്ങിയാടും കുഞ്ഞിമാലയാകാം 
നീ എന്‍റെ ഭാര്യയായ് ചേര്‍ന്നു നില്‍ക്ക്...

ഞാന്‍ ഒരഗ്നിയായ് മാറിടുബോള്‍ 
നീ എന്നെയോര്‍ത്തു തേങ്ങാതെ യാത്രനല്‍ക്...

ഞാന്‍ വിതുബാത്ത മോഹമാകാം 
നീ അതായെന്നെ ധന്യനാക്ക്...

ഞാന്‍ ഒരോര്‍മ്മയായ് മാറിടാതെ നിന്‍ മനസ്സിലൊരു നോവിടാതെ ദൂരെയെങ്ങോ മറഞ്ഞിടുന്ന കാലചക്രത്തിന്‍ ഭാഗമാകാം... 
നീ അതോര്‍ക്കാത്ത ഭാവിയാക് ഞാന്‍ അറിയാത്ത എന്‍ ഭാഗമാക്...

ആ നിമിഷമെന്‍റെ ജന്മം നൂറു സൂര്യനുദിച്ചസത്യം 
നീ ചിരിക്കുന്നകണ്ടുനില്‍ക്കും താരകത്തിലെ കണ്ണുചിമ്മല്‍ ഞാനതുമായി നിന്നൊപ്പമുണ്ട്...
നാടു നീങ്ങാതെ നിന്‍ കൂട്ടിനുണ്ട്....!

..........അഭിലാഷ്........

പ്രിയ കൊച്ചി




ഇവടെ രാത്രിപോലും വെളുത്തതാണ്, എറണാകുളത്തിന്‍റെ നഗരവീചികള്‍ക്ക് നിയോള്‍ ബള്‍ബുകളോടുള്ള പ്രണയം അതിപ്രസിദ്ധമാണ്. ആളൊഴിഞ്ഞ ബ്രോഡ്‌വേ ഒരത്ഭുതക്കാഴ്ചയും...  മിഠായിമുക്കും ജുഹൂത്തെരുവും വിശാലകൊച്ചിയുടെ വിശാലമായ വിരിമാറാണ്... അതിലെ രോമകൂപങ്ങളായ് മുളവുകാടും മംഗളവനവും വെപ്പിന്‍ കരയും.... കണ്ണമാലിപ്പള്ളിയുടെ ഉമ്മറത്ത് കുന്തിരിക്കപ്പുകമണക്കുന്ന നൂറുനൂറോര്‍മ്മകളുണ്ട്.... അറബിക്കടലിനെ തഴുകിയെത്തുന്ന കാറ്റിന് കഞ്ചാവിന്‍റെ ലഹരിയിലാര്‍ന്ന  കഥകള്‍ പറയാനുണ്ട്, മുനബം ഹാര്‍ബറിലടിഞ്ഞ ചെറുമത്സ്യക്കുരുതികളുടെ ചോരയുടെ മണമുള്ള ചാകരകളുടെ കഥപറയാനുണ്ട്. അബരചുബികളായ സൗഥങ്ങള്‍കേട്ട ഒട്ടനവിധി കാണാക്കനവുകളുടെ മനസ്സുമടുക്കുന്ന കഥനകഥകള്‍ പറയാനുണ്ട്. എന്നിരുന്നാലും ഈ നഗരാന്തരീക്ഷം , തിരക്കൊഴിഞ്ഞ അതിലെ അതിശയ നിമിഷങ്ങള്‍ ഇരുള്‍വീണ നടവഴികളിലേക്ക് നിലാവെട്ടമെഴുതിയിടുന്ന രാവിന്‍റെ ഭംഗി, അന്തിയിലും വിശപ്പടക്കാന്‍ കുഞ്ഞിക്കൂരയിലെ ചീനച്ചട്ടിയില്‍ വീണുകേഴുന്ന ദോശമാവ്‌... കാലിക്കട്ടന്‍ കാപ്പി, ജേസഫേട്ടന്‍റെ കടയിലെ മുളകു ബജ്ജി... എല്ലാം ഏറെ പ്രിയപ്പെട്ടതാണെനിക്ക്. ശരിയാണ് പിറന്ന നാടിന്‍റെ വശ്യഭംഗിയില്ല ഇവിടത്തിന്,  തിരിഞ്ഞു നിന്ന് ഒരുചിരിതരാന്‍ മെനക്കെടുന്ന മനസ്സുള്ള ജനജീവിതങ്ങളില്ല , എങ്കിലും ഇഷ്ടമാണെനിക്ക്... എറണാകുളം അനുഗ്രഹീതമാണ്... എല്ലാ അര്‍ത്ഥത്തിലും.... തെന്നിമാറിയാല്‍ തെക്ക് അളവില്ലാ ജലവുമായി കുട്ടനാടിന്‍റെ കായല്‍പ്പരപ്പുണ്ട്... അഷ്ടമുടിക്കായലിന്‍റെ വിരിമാറുകീറി തുഴയെറിഞ്ഞ വള്ളംകളികളിലെ ഹര്‍ഷാരവങ്ങളുണ്ട്. പൊക്കാളി പാടങ്ങളിലെ കൊയ്ത്തുപാട്ടിന്‍ കരകയറി നൂറുമേനിയുടെ മനസ്സുനിറക്കും ചിത്രങ്ങളുണ്ട്. പടിഞ്ഞാറ് അറബിക്കടലിന്‍റെ റാണി അറിഞ്ഞു നല്‍കിയ സായാഹ്നസൗന്തര്യ ദൃശ്യമുണ്ട്. വടക്ക് വടക്കും നാഥന്‍റെ മണ്ണ്, തൃശൂരെന്ന  വര്‍ണ്ണലോകം , കോടനാടിന്‍റെ ആനക്കബം... പാലക്കാടിന്‍റെ ദൃശ്യഭംഗിയിലേക്ക് വാതില്‍ തുറക്കുന്ന താമരശ്ശേരി ആ ചുരമിറങ്ങിയുള്ള യാത്രകള്‍ കൊച്ചിലക്ഷ്യമാക്കി എത്രതവണ. കിഴക്ക് അരുണന്‍റെ വെള്ളിമേഖങ്ങളിലേക്ക് ഉടലറിഞ്ഞു മനമെറിഞ്ഞ അംബരചുബികള്‍ക്കുമപ്പുറം ദൃശ്യാവിഷ്ക്കാരത്തിന്‍റെ അനന്തലോകം.... കുറവനും കുറുത്തിയും മലകളായ് ഉയര്‍ന്നു നില്‍ക്കുന്നതുകാണാന്‍ ഭംഗിയേറയാണ്... പ്രണയം നിറഞ്ഞ നിമിഷങ്ങള്‍ക്ക് എത്രചായം പകര്‍ന്നതാണ് മൂന്നാറിലെ മുക്കോടിചായത്തോപ്പുകള്‍. എല്ലാം കൊച്ചിയില്‍ നിന്ന് കൈതൊടാനെളുപ്പം. ഇഷ്ടമാണെനിക്ക് ഈ നഗര സൗന്തര്യം നാലുപാടുമെന്‍റെ കേരളം...! ശരിക്കും ഞാനൊരുതുരുത്തിലെന്ന പോലെ തോന്നും. ഡിസംബറിന്‍റെ കൈയ്യിലേറി എത്തുന്ന കാര്‍ണിവല്ലിന്ന് നാളേറെയില്ല.. മണ്ണാറശാലകണ്ടു തൊഴുത പുണ്യം വന്നുപേൊയി നാളതികമായില്ല. കോതമംഗലം വലിയപള്ളിപ്പെരുന്നാളിനു തിന്ന കടലമുട്ടായിയുടെ രുചിയും, ഒക്കെ കൊച്ചിയില്‍ നിന്നാല്‍ നിസ്സാരമായ് കൈയ്യെത്തിപ്പിടിക്കാം.  അഷടമിതൊഴാന്‍ കൈകളുയര്‍ത്താനും ഉത്രാളിയിലുത്സവം കൂടാനും നാളുകള്‍ ഇനി ഏറെയില്ല... ഈ നഗരസീമയില്‍ ഞാന്‍ സന്തുഷ്ടനായ കൈക്കുഞ്ഞാണ്. പ്രണയമാണ് എനിക്കീ സുന്തര തീരത്തിനോട്.. അറബിക്കടലിന്‍റെ റാണിയോട് എന്‍റെ പ്രിയ കൊച്ചിയോട്... ഇവിടുത്തെ നനുത്ത സായന്തനങ്ങളോട്.....

..........അഭിലാഷ്........

പ്രതീക്ഷ




ഇനിയും ചുമക്കുമീചക്രവാളം
അരുണന്‍റെ ചേമന്തിനിറമുള്ള ചൊടികളാല്‍
ഇനിയും ജ്വലിക്കും നിലാവിനുള്ളം
വെള്ളിനിറമിട്ട് പൊഴിയുവാന്‍ പിന്നണിയില്‍
ഉലകം നിറത്താല്‍ ശേഭയാര്‍ന്നാ
പുഴകള്‍ തെളിഞ്ഞതില്‍ ഒഴുകിനീങ്ങും.
മിഥുനം വിരിക്കും വര്‍ണ്ണലോകം
വിരളമായ് ഞാന്‍ കണ്ട സ്വപ്നലോകം
ഇനിയും പ്രതീക്ഷകള്‍ എന്നിലുണ്ടീഭൂമി
ഒരുനാള്‍ ധരിക്കുമാ ഹരിതവര്‍ണ്ണം
അതിനായ് തുടിക്കുന്ന ഹൃദയമുണ്ടീലോക-
മവരെ സ്മരിക്കുന്നു ഞാനിതെന്നും....
പുഴകള്‍ക്ക് മലകള്‍ക്ക് ഉലകത്തിനപ്പുറം
നോഹതന്‍ പേടകം കാണുന്നുഞാന്‍
അതിനുള്ളിലായിരം ജീവജാലങ്ങളും
ജനിയും മൃതിയും ജന്മാന്തരങ്ങളും



ഒരുകൊച്ചുപൂവിന്‍റെ സൗന്തര്യരൂപവും
അഖിലം നിറയുന്ന ഹരിതവര്‍ണ്ണങ്ങളും
കുടനീട്ടിനിന്നൊരാ മേഘത്തിലൊരുപിടി
കാര്‍വര്‍ണ്ണ രൂപവും ധാഹജലാശയോം
മരുഭീമി കണ്ടൊരാ ധാഹമണല്‍തിട്ടക്കി-
ടയില്‍ തെളിയുമാ മുള്ളുള്ള ജന്മവും 
അതുമുണ്ട് പലതുണ്ട് പലജാല വിദ്യയും
മലരും മണവും മുളനാദമണികളും
കൂരിരുള്‍ കാടതും കൂമന്‍റെ പാട്ടതും
നിശാഗന്ധിവിരിയുന്ന യാമാന്തകാരവും
ഒക്കെയുണ്ടൊപ്പമുണ്ടെന്നൊപ്പമിപ്പഴും
എത്രയിന്നെത്രയിന്നെന്നുള്ളിലുണ്ട് നീ
അത്രയും ഇഷ്ടമാണെന്‍ ഭൂമി സുന്ദരീ
വാസന്തമെത്തിടാന്‍ വാനം തിളങ്ങീടുമാ-
നാളെയെത്തുമെന്നുള്ളപ്രതീക്ഷയും
പ്രണനോടൊട്ടി ഞാന്‍ പ്രാര്‍ത്ഥനയര്‍പ്പിച്ച
നാഗകുല ദേവതകളറിയുന്ന മോഹവും
ഇത്രയാണിത്രയാണിത്രയൊരുചിത്തമാണ-
ത്തിമരമെത്തുപൊരു കുഞ്ഞുകിളിമോഹമാണി -
എത്തുമൊരുനാളിലെന്‍ ഭൂമിയാ ഭൂതത്തി-
ലെത്രകുറിഞാന്‍ കണ്ട പച്ചനിറഗോളമായ്
അത്രയുണ്ടത്രയുണ്ടെന്നില്‍ പ്രതീക്ഷകള്‍
എത്രയെന്നറിയില്ലഎന്‍റെയീമോഹങ്ങള്‍

...........അഭിലാഷ്...........

മടുപ്പുതിന്നും മനുഷ്യജന്മം




ഇനിമരണത്തെപ്പേടിയില്ല
രണ്ടുതവണമരിച്ചവന്
പ്രണയമരണങ്ങളില്ല.....
ജീവത്യാഗമേ ഉള്ളൂ....
ആത്മാഹൂതിയുടെ
ഇരുണ്ടസമതലങ്ങള്‍
മഞ്ഞുറഞ്ഞ
ദെെന്യതയുടെ
വള്ളിപ്പടര്‍പ്പുകള്‍
ചൂണ്ടുവിരലിന്‍റെ
 തുബിലിരുന്ന്
ആരോചോദിച്ച്
തുടങ്ങിയിരിക്കുന്നു
ഈ പടുജന്മം
അവസാനിപ്പിക്കരുതോയെന്ന്
ഗതികിട്ടാത്ത
ആത്മാവുകണക്കെ
ഉള്ളിലൊരായിരം
ചോദ്യങ്ങള്‍
ഒരുനൂറാവര്‍ത്തി കേട്ടും
പറഞ്ഞും മടുത്ത
അരോജകവാക്ധാരകള്‍....
ചിതലെടുത്ത
ജീവിതദര്‍ശനം
മനസ്സുടച്ച
മായികലോകം
ലൗകീകതയിലെ
അലൗകികജീവിതം
മനംപുരട്ടുന്ന
മിഴിനനക്കുന്ന
ദിനസഹസ്രങ്ങള്‍
മോചനമരുളാന്‍
കാലദേവന്‍റെ
കാലടിപ്പാട്ടിനായുള്ള
അവിരാമകാത്തിരുപ്പ്

......അഭിലാഷ്......

Monday, November 17, 2014

അനുരാഗം



അനുവാദമെന്തിനെന്‍ അനുരാഗമേ
നിനക്കെന്നുള്ളിലെത്താനതിന്ന്
മനസ്സിന്‍റെ ആരാമ മുറ്റത്തു വന്നെത്തി
ചിരിതൂകിയിതളാര്‍ന്നു നില്‍ക്കാന്‍...
ചിരിതൂകിയിതളാര്‍ന്നു നില്‍ക്കാന്‍.....
പതിവായി ഞാനെന്‍റെ പാടിവാതിലോരത്തു
കാതോര്‍ത്ത കൊലുസിന്‍റെ നാദം
ഒരുമാത്രവന്നെന്‍റെ മുടിമാറ്റി മന്ത്രിക്കെ
പ്രണയാമൃതം ഞാന്‍ രുചിച്ചു....
ഈറന്‍ കാറ്റിന്‍റെ ഇക്കിളികൈകളാല്‍
കോരിയെടുത്തൊരാ കനവില്‍
ഞാന്‍ കണ്ടസുന്ദരീ നീയെന്‍റെജീവനില്‍
ആശാവസന്തമായ് മാറി...
ആശാവസന്തമായ് മാറി.....
മനസ്സിന്‍റെ ജാലകപ്പടിയേറി നില്‍ക്കുന്നു
കനവായികണ്ടൊരാ രൂപം
ഒരുകുഞ്ഞുകൈനീട്ടി അവളെ തൊടാനെന്‍റെ
ഹൃദയത്തിലാരെ മൊഴിഞ്ഞു...
മഞ്ഞിന്‍റെ നിറമുള്ള കുഞ്ഞിന്‍റെ മനമുള്ള
കവിതതന്‍ അഴകുള്ളൊരുടലില്‍ 
അറിയാതെ ഞാനെന്‍റെ മനസ്സിനാല്‍
ചെന്നത്തി ആലിംഗനത്തിനാല്‍ മൂടി
വാസന്തചന്ദ്രനായ് മാറി...
ഞാന്‍... വാസന്തചന്ദ്രനായ് മാറി.....
അനുരാഗമണിയുമതിലോലചിന്തകള്‍
അനുഭൂതിതഴുകുന്ന നേരം
അവളുടെ സീമന്തരേഖയില്‍ സിന്തൂര-
മണിയുന്ന സൂര്യനായ് മാറും....
അണിയുന്ന സൂര്യനായ് മാറും.......

........അഭിലാഷ്........

ഇഷ്ടം



ഒരുമ്മകൊണ്ടെന്നത്തടഞ്ഞവള്‍
ഒരുനോക്കിനാല്‍ എന്നെത്തളച്ചവള്‍
ഒരുവാക്കിനാല്‍ ഹൃദയം തകര്‍ത്തതില്‍
ഒരുവേനലായ് ഓര്‍മ്മയും തന്നവള്‍

ഒരുയുഗം ഞാനെരിഞ്ഞടങ്ങാന്‍
ഒരു സ്വരം അവള്‍ മൂളി കാതില്‍
ഒരിടത്തുനില്‍ക്കാത്ത ചിന്തകള്‍
മനസ്സിനുള്ളിലെവൃണങ്ങളായ് തന്നവള്‍

ഒരു ചിരികൊണ്ടു കണ്ണുകെട്ടിയെന്‍
ഒരു യുഗത്തിന്‍റെ സ്നേഹവും മാച്ചവള്‍
ഒരു മഴക്കാറ്റു പോലെയെത്തി
എടുത്തുലച്ചവള്‍ പറന്നുപോയ്...

ഒരുമൊഴികൊണ്ടു ധാരനാട്ടി
ഇരുമിഴികളില്‍ പകര്‍ന്നുനല്‍കി
ചിരികരയുന്ന രൂപമാക്കി
ചൊടിനനയുന്ന ഓര്‍മ്മയായി

ഒരുവസന്തമായ് എത്തിനോക്കി
ഒരു ശിശിരമായ് മനസ്സുമാറ്റി
ജലമുറഞ്ഞോരു നെഞ്ചിലേക്ക്
നിണമുരുകുന്ന ഓര്‍മ്മ നല്‍കി

ഒരു കാപട്യ മേനി നീയോ
ഒരു കാടന്‍റെ രൂപമോ ഞാന്‍
അതറിയാതെ പോയിഞാനും
അതറിയാനായ് വാണിടുന്നു...

ഇനിയൊരല്പം ബാക്കിയുണ്ട്
പ്രണയമെന്നില്‍ ബാക്കിയുണ്ട്
അതുമെടുത്തു നീ കൊണ്ടുപോക
അതിലുമുണ്ടെന്‍റെ ജീവഗന്ധം

വിധിയെടുത്തൊരാ നിത്യ ചിത്രം
മനസ്സുടച്ചൊരാ ചില്ലു ചിത്രം
വികൃതമായൊന്നു ചേര്‍ത്തുവച്ച്
അതിനു കാവല്‍ നില്‍ക്കയാണ്

ഇനിയുമെന്നില്‍ പ്രണയമുണ്ട്
അതുമെടുക്കെന്‍റെ കപടരൂപേ
അതുനിനക്കായ് മാത്രമാണ്
അതുതരുബോള്‍ ഇഷ്ടമാണ്

.........അഭിലാഷ്........

മോഹങ്ങള്‍



വിരഹമൊരുപുഴപോലെയൊഴുകുമെന്‍
നുരചിതറിയ മാനസങ്ങളെടുത്തകലെ
ഇരുളുപതിച്ചതിനിടയിലൊരുമോഹം
മെഴുകുപോലെന്‍ നെഞ്ചിലൊട്ടും വട്ടം
ഒരോളമായ്‌വന്നതുമെടുത്തകലെ-
മറയും കിനാവിന്‍റെ നേര്‍ത്ത സ്പര്‍ശം
ആരുമറിയാതെന്‍റെയുള്ളിലായിരം
ജന്മം കാത്തുവച്ചൊരാ സ്വപ്നം
മഴനിലാവിന്‍ മനസ്സുപോല്‍
പൂവിട്ടുലഞ്ഞൊരാ മോഹം
യാത്രയാവും യാനത്തിലത്തിനോക്കും
മഞ്ഞുകാറ്റിന്‍റെയാകുഞ്ഞു നോട്ടം....
വട്ടമിട്ടൊന്നു തൊട്ടുനില്‍ക്കുവാന്‍
എത്രവട്ടമെന്‍കാതിലോതിയ കുഞ്ഞുമോഹം
ഓര്‍ത്തുപോകുമെന്‍റെ കുഞ്ഞുനെഞ്ചം
ചേര്‍ത്തുനിര്‍ത്തിയാകവിള്‍മുത്തിവാട്ടാന്‍
മാരിവില്ലിന്‍റെ ശോഭമായ്ക്കും

മായികപ്പൂവിന്‍റെ ലാസ്യവര്‍ണ്ണം

മാന്‍കിടാവിന്‍റ കണ്ണുപോലെ 
കൂബിനില്‍ക്കുന്നൊരാകുഞ്ഞുപെണ്ണ് 
ചാന്തുതൊട്ടൊര നെറ്റിമേലെ
ചുണ്ടുകൊണ്ടൊന്നു കളംവരക്കാന്‍
മോഹമായ്‌വന്നൊരാകുഞ്ഞുനെഞ്ചില്‍
കൂടുകൂട്ടും കുഞ്ഞു പക്ഷിയാകാന്‍
മോഹമൊരുചിറകുതന്നപറവഞാന്‍
നിന്‍ മാറിനുള്ളിലൊരുചിറകടി താളമാകാന്‍
പൂനിലാവീണകുഞ്ഞുമുറ്റം 
ഞാന്‍ നടന്നൊരെന്‍ ബാല്യമോര്‍മ്മമാത്രം
പൂവറത്തൊരാ പൂമുഖത്തെ 
നേര്‍ത്ത ചെബകച്ചോട്ടിലെത്തി
കുഞ്ഞുകാറ്റിന്‍ കൈയ്യിലാടും 
പൂമണത്തെയൊന്നു സ്വന്തമാക്കാന്‍
മോഹമെന്‍റേതുമാത്രമല്ലോ.....
മോഹമെന്‍റേതുമാത്രമെത്ര
മേഹമായ്തന്നെ മാഞ്ഞുപോയി
മാറിവന്നൊരാകാലചക്രം
കൊണ്ടുപോയെത്ര കുഞ്ഞുമോഹം
ഇനിയുമെത്താത്തെത്ര രാവിന്‍
നെറുകിലെത്തിഞാന്‍ തൊട്ടുനോക്കും
മോഹമെന്‍റേതു മാത്രമാവും
നാളതിലെന്‍റെ മനസ്സുറങ്ങും.....
രാവിതെത്രയെന്‍ മുന്നിലെത്തി
രാവിലേറിയെത്രയോര്‍മ്മയെത്തി
മോഹമെന്‍റേതുമാത്രമാകാന്‍
മോഹമായ്തന്നെ ഞാനിരിക്കും....

...........അഭിലാഷ്..........

Sunday, November 16, 2014

ഇനിയെന്തു ബാക്കി


ചടുലമാം വാക്കിനാല്‍ ഹൃദയം മുറിച്ചവള്‍
എന്‍റെ ചിരിയും മറച്ചുള്ളില്‍ കണ്ണീര്‍ നിറച്ചവള്‍
ഇനിയെന്തുവേണമെന്നെന്‍റെ ഉള്ളിലൊരു
നോവിന്‍റെ താണ്ഡവനടനം പടര്‍ത്തിയോള്‍
മറുകരപറ്റാത്ത വള്ളം കണക്കെന്‍റെ
പ്രജ്ഞയില്‍ അര്‍ബുദച്ചുഴിയായ് നിറഞ്ഞവള്‍
ഒരുയുഗം കാത്തൊരെന്‍ സ്നേഹവും സ്വപ്നവും
വികലമാം ജീവിതക്കോലമായ് എഴുതിയോള്‍
അറിയാതെ ഞാന്‍ നെയ്ത സ്വപ്നങ്ങളൊക്കയും 
മറവിതന്‍ തൂച്ചുളയില്‍ വച്ചെരിച്ചവള്‍
ഇനിയുള്ള ജീവിതം വഴിമുട്ടിനില്‍ക്കുന്ന-
തറിയുന്ന കണ്ണിലൊരുനീരായ് നിറഞ്ഞവള്‍
ഞാനെന്നകോമരക്കോലത്തിനുള്ളിലൊരു
ഭ്രാന്തിന്‍റെ ബീജങ്ങളിട്ടുമറഞ്ഞവള്‍
വാഴുമീ ജീവിതം മരവിച്ച നാളയില്‍
വാക്കുകള്‍ക്കര്‍ത്ഥങ്ങളില്ലാത്ത നിമിഷമായ് 
ജീവന്‍റെ പാതിയില്‍ ഞാന്‍ കണ്ടപുണ്യമൊരു
പാപമായ് മാറിയെന്‍ ജീവിതം തീര്‍ക്കവേ
ഓര്‍ക്കുന്നു ഞാനിന്നു പിന്നിട്ട പാതകള്‍
എവിടെപ്പിഴച്ചതില്‍ ചുവടുകള്‍ തേടുവാന്‍
ഓര്‍മ്മയ് മാറുമാ കാലത്തിലേക്കെത്തി
താമസം തുടരണം വാഴ്‌വിനെ തീര്‍ക്കണം

...........അഭിലാഷ്.........

Friday, November 14, 2014

സ്വപ്നം




കടലാസു തോണികള്‍ ഒഴുകുമാ മുറ്റത്തു
കളിവീടു തീര്‍ത്തൊരെന്‍ ബാല്യം
മധുമാസരാവിന്‍റെ ഇരുളിലെപ്പഴുതിലൂടൊ-
രുമാത്രയെത്തിനോക്കുന്നു.
ചുണ്ടിലൊരു ചിരിതന്നു ചുംബനക്കുളിര്‍തന്നു
കുഞ്ഞുകാല്‍പ്പാടുകള്‍ തന്നു...
മഞ്ഞുമണി വീണൊരാ കുഞ്ഞുതൊടി-
യോരത്തു തുബികളെയെത്തിതൊടുന്നു...
ഇത്തിരിമുറ്റത്തു വട്ടം കറങ്ങുന്നു
വേച്ചു നിലതെറ്റിമറിയുന്നു....
വേച്ചു നിലതെറ്റിമറിയുന്നു....
സായന്തനത്തിലെ ദീപത്തിന്‍ വെട്ടത്തില്‍
അബാട്ടി കുബിട്ട കൈകള്‍
ചേര്‍ത്തുവച്ചെന്ന മടിയിലിരുത്തിയോ-
രമ്മമുഖമോടെത്തുകണ്ടു...
രാമജപമന്ത്രങ്ങള്‍ സായാഹ്ന സൗന്ദര്യം
കൂമന്‍റെ ഈരടിയുമാനന്ദസമ്മിശ്രം
നാരായമുനയിലൂടൊഴുകിയകലുന്നൊരാ
എണ്ണതന്‍ കൗതുക കാഴ്ചയും സുന്ദരം
ഇരുള്‍വീണതൊടിയിലെ കരിനിറക്കൂട്ടില്‍നിന്നൊ-
ളികണ്ണെറിഞ്ഞൊരാ കൂട്ടവും സുന്ദരം
വാനത്തുമിന്നിയ താരക ചെക്കന്‍റെ
ഇടയിലൂടൊടിയാ വാലുള്ള കള്ളനും
അമ്മൂമ്മതന്‍റെയാ താബൂലച്ചെപ്പിലെ
നെടുനീളനിലയിലെനിറമതും സുന്ദരം...
സുന്ദരം സന്ധ്യതന്‍ സിന്ദൂരവര്‍ണ്ണവും
ജന്മവും ജന്മത്തിലീസ്വല്‍പ്പകാലവും
മധുമാസരാവിന്‍റെ മടിയിലെ കാഴ്ചയും
അതുമായി വന്നൊരാ സ്വപ്നവും സുന്ദരം
അതുമായി വന്നൊരാ സ്വപ്നവും സുന്ദരം....!

.........അഭിലാഷ്.........

Tuesday, November 11, 2014

ഇനി ഒരല്‍പ്പം ജീവിക്കണം.




മുഴവനായും മറന്നിരിക്കുന്നു, നിണമുണങ്ങിയ കവിള്‍പാടുകളെ   ചിരിചുരത്തുന്ന ചുണ്ടിനാല്‍ ജീവിതം വലിച്ചുണക്കിയിരിക്കുന്നു. ഇനി സന്തോഷങ്ങളുടെ കടന്നുകയറ്റമാണ്. ദുഖങ്ങളുടെ വേലിപ്പടര്‍പ്പുകളില്‍ പൂത്തുവിരിഞ്ഞ നീലയിദളുകളില്‍ വണ്ടിന്‍ കൂട്ടം കണക്ക് ആഗ്രഹങ്ങള്‍ മധുവുണ്ടു പാറുന്നു. വേനലിലും കുളിരിന്‍റെ അനുഭൂതി , ഭാസുരമായ ഭാവിയിലേക്ക് നനുത്ത പടവുകള്‍ വിരിച്ച് വെളിച്ചം പൊലിപ്പിച്ച വാതായനങ്ങള്‍.  ഇരുണ്ട വര്‍ണ്ണങ്ങളെ കീറിമുറിച്ചുയര്‍ന്നു നില്‍ക്കും പ്രതീക്ഷയാം ലോക ജാലകം.


മഞ്ഞു വീണ വഴികളിലൊളിച്ച കുഞ്ഞുമാനസങ്ങള്‍ വീണ്ടും കണ്‍തുറക്കുന്നു. ശിഥിലമായ ഭൂതം പണിതുടങ്ങിയിരിക്കുന്നു, ഒരിക്കലുപേക്ഷിച്ചതെല്ലാം വാരിയെടുത്ത് ഭാവിയിലേക്ക് പറന്നകലുന്നു. ഭാവിയില്‍ ഇനി വെണ്ണക്കല്‍ കൊട്ടാരങ്ങളുയരും, അവന്‍റെ കരവിരുതില്‍ മിഴിനിറയും.  വാനില്‍ ഏഴുവര്‍ണ്ണങ്ങള്‍ പേറി ആറുയുഗങ്ങളെത്തും, ആകാശക്കോണിലവ ഒരു സുന്തരവലയമായ് മാറി മരപ്പലകയില്‍ കരുക്കളെ നോക്കിയിരിക്കും, വരുന്ന ഭാവി കൃത്യമായ് കാതില്‍ മൊഴിയാന്‍. ഒരുയുഗം, അതിന് കൂട്ടിരുന്ന വട്ടന്‍ ചിന്തകള്‍, മുട്ടന്‍ ഓര്‍മ്മകള്‍ എല്ലാം കൊഴിഞ്ഞില്ലാതാകയാണ്. ഇനി ഒരല്‍പ്പം ജീവിക്കണം. മാറ്റങ്ങളുടെ ചൂട് പറ്റിയല്ല, പ്രേമത്തിന്‍റെ ചൂരുപറ്റി.


.........അഭിലാഷ്........

Tuesday, November 4, 2014

ഒരിക്കലെന്‍...





ഒരിക്കലെന്‍റെ ഓര്‍മ്മകള്‍ 
ഈ നിര്‍ജീവമാം ഉടലില്‍ നിന്ന് പുറത്തെത്തും, 
കുഞ്ഞിച്ചിറകടിച്ച് നിന്നിലേക്ക് പറന്നകലും.

ഒരിക്കലെന്‍റെ ചേതന 
നിന്‍റെ കാതില്‍ മന്ത്രിക്കം,
മരം കോച്ചും തണുപ്പിലൊരു 
തീപ്പുതപ്പായ് പൊതിഞ്ഞിടുന്ന വാക്കുകള്‍.

ഒരിക്കലെന്‍റെ കാലുകള്‍ 
യുവത്വമാര്‍ന്നു നീങ്ങിടും, 
ഇന്ധനം വാര്‍ന്ന ശകടത്തിലെ 
അന്ത്യമാം പദങ്ങളായ്  നിന്നിലേക്കടുക്കുവാന്‍.

ഒരിക്കലെന്‍റെ കണ്ണുകള്‍ 
നിറഞ്ഞു തുളുബാന്‍ മറന്നിടും, 
നീ അടുത്തിരുന്നതിനായ് 
അവിരാമമലയടിച്ചു കരഞ്ഞിടുബോള്‍. 
എന്‍ തുടിപ്പകന്ന നെഞ്ചില്‍ നോക്കി 
നീ നിന്‍ നെഞ്ചിലാഞ്ഞു തല്ലിടും.

ഒരിക്കലെന്‍റെ കൈത്തണ്ട കൊഴഞ്ഞിടും
നിന്നെ ചേര്‍ത്തു നിര്‍ത്തിയൊന്നു പുല്‍കിടാന്‍,
അടുത്തി നിര്‍ത്തി ആ 
മുടിയിഴക്കകത്തുകൈകളാല്‍ തഴുകിടാന്‍.

ഒരിക്കലെന്‍റെ ചെന്‍ ചുണ്ടുകള്‍ 
വരണ്ടുണങ്ങിയുറങ്ങിടും, 
നിനക്കു നെറ്റിയില്‍ നല്‍കുവാന്‍ 
മറന്ന ചുബനമോര്‍ത്തതില്‍.

ഒരിക്കലെന്‍റെ പ്രാണനകന്നിടും 
അതിന്നുമുന്നെയൊരു വാക്കിതാ,  
തുടുത്ത ചുണ്ടുകള്‍ കൊണ്ടുനീ എന്‍ 
ശ്വാസമെടുത്തപറന്നൊന്നു പോകുമോ...!

.............അഭിലാഷ്............

Monday, November 3, 2014

സുന്ദരസ്വപ്നം




ഒടുക്കം ഞാനും കണ്ടെത്തി വദൂരതയിലെങ്ങോ ഒരു കാല്‍പ്പാട്,  അവ്യക്തമായ പ്രകാശബിന്ദുപോലെ യാദ്യശ്ചികമായി ഒരു നോക്ക്.  ഒരു നൂറ് ആഗ്രഹങ്ങളുടെ ഭാണ്ഡക്കെട്ടുകളും വിയര്‍പ്പുവീണ് നനഞ്ഞ ഒരു കുഞ്ഞന്‍ തുണിക്കഷ്ണവും അതിനടുത്തുണ്ട്. വികാരഭരിതമായൊരു ജീവത ഇടവേള. അശ്രുവാര്‍ക്കാന്‍ മാത്രമറിയുന്ന കണ്ണുകള്‍ ആദ്യമായ് ഒരു പുത്തന്‍ ഭാവം സ്വീകരിച്ചിരിക്കുന്നു. ജനാലകളുടെ പിന്നിലൊളിച്ച കിനാവുകളുടെ നിര്‍വികാരത്വമായ്.

വര്‍ഷങ്ങളെ മറവു ചെയ്ത ജീവിതവഴികള്‍ താണ്ടി ഓര്‍മ്മകള്‍ ഒരുമാത്ര പിന്നിലൂടെത്തി എന്‍റെ തോള്‍ തൊടുന്നു. നിറം മങ്ങിയ ജീവിതക്കാഴ്ചകള്‍ തിമിരത്തിന്‍റെ ലക്ഷണങ്ങളാകാം, കഥയെന്തന്നറിയാതെ ആട്ടമാടുന്ന കോമാളി പോലെയാണ് ഞാന്‍. അങ്ങുമിങ്ങും തൊടാത്ത ഒരു സുന്ദര സ്വപ്നമാണിത്.

ഉദിച്ചുനിന്നിരുന്നു ചന്ദ്രനന്നും വിരുത്താബലുറങ്ങിയ മച്ചിന്‍റെ മറവിലൂടെ ഇളകിയ കമത്തോടിന്‍റെ വിടവിലൂടെ അവനൊളിഞ്ഞു നോക്കിയിരുന്നു. പുതപ്പുകൊണ്ട് തലമൂടി വീണ്ടുമവനേ കാണന്‍ അതുമാറ്റി എത്തിനോക്കുബോള്‍ അറിയാതെ മനസ്സ് ആ പഴയ ഏഴരവയസ്സുകാരന്‍റെ കുട്ടിനിക്കറണിയുമായിരുന്നു. മണ്ണപ്പത്തിന്‍റെ മുകളിലൊരു കുഞ്ഞു ചെബരത്തിപ്പൂ വച്ച് കളിക്കൂട്ടുകാരിയോടൊത്തിരിക്കുന്ന ചിത്രങ്ങള്‍ ഒരു ഡി-90 ക്യാമറയില്‍ ഒപ്പിയെടുത്ത പോല്‍ മനസ്സില്‍ തെളിയും. പിച്ചവച്ച കൊച്ചുമുറ്റത്തിന്‍റെ തിണ്ണയില്‍ കാലുകളാട്ടി എന്‍റെ നടത്തം നോക്കി നിന്നിരുന്ന അച്ഛനും അമ്മയും മനസ്സില്‍ തെളിയും. അവര്‍ക്കുനേരെ ഞാന്‍ വിരല്‍ ചൂണ്ടിയ നിമിഷവും മനസ്സപ്പോള്‍ ഓര്‍മ്മയിലെത്തിക്കും ഉറക്കത്തിലും ഞാന്‍ കരഞ്ഞു പോകും. സ്വപ്നത്തിലും ചില യാഥാര്‍ത്ഥ്യങ്ങളുണ്ടന്ന് പുലരിയിലൊരു നെടുവീര്‍പ്പു മൊഴിയും.



ഇരുള്‍ വീണ പാലക്കു ചോട്ടില്‍ മഞ്ഞളില്‍ കുതിര്‍ന്ന പാബിന്‍ പടങ്ങളുണ്ട്. തിരിയിട്ട വിളക്കില്‍ നിലാവുമങ്ങാന്‍ ശേഷിയുള്ള ദീപമെരിയിച്ച് കാട്ടുവള്ളികളുടെ ഇടയിലൂടുരുമ്മിയെത്തുന്ന കാറ്റിന്‍റെ
എണ്ണിപ്പെറുക്കലുകള്‍ക്ക് കാതോര്‍ക്കുബോള്‍ പെരുവെരലില്‍ നിന്ന് മുകളിലേക്ക് ഒരു തരിപ്പുകേറും  മകരമഞ്ഞിന്‍റെ സുഖമുള്ള തരിപ്പ്.  ഇലത്തലപ്പിലെവിടയോ മറച്ചുവച്ച മഞ്ഞിന്‍ കണം എന്‍റെ ചെവിയിലെ മൃദുലതയിലേക്ക് പൃകൃതിയൊഴിക്കുബോള്‍ അറിയാതെ ഒരനുരാഗം തോന്നിപ്പോകും ആ വള്ളിപ്പടര്‍പ്പുകളോട്. കുറ്റിക്കാടിന്‍റെ കാണാക്കയങ്ങളില്‍ മിന്നാമിനുങ്ങുകള്‍ സ്വര്‍ണ്ണപ്പണി ആരംഭിച്ചിട്ടുണ്ടാകണം. ഇടക്കിടക്ക് സ്വര്‍ണ്ണമുരുകി വീഴുന്നത് അവ്യക്തമാണെങ്കിലും ദൃശ്യമാണ്.

നന്ത്യാര്‍വട്ടപ്പൂവിന്‍റെ ഇതളടര്‍ത്തി തലേദിവസം രാത്രി പച്ചവെള്ളത്തിലിട്ട് , അതിരാവിലെ അതില്‍ തലയിട്ട് കണ്ണു തുറന്നാല്‍ കണ്ണിനുള്ളം ജന്മജന്മാന്തരങ്ങളറിയാന്‍ കൊതിച്ച കുളിരണിയുമെന്ന് പണ്ട് മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കേട്ടിട്ടുണ്ടൊരുപാട്. കാവിലമ്മയുടെ മുന്നില്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചങ്ങനെ നിന്നാലിടക്ക് ഉള്‍ക്കണ്ണിലെ ചുമപ്പിലേക്ക് പനിനീര്‍ത്തുള്ളിപോലെന്തോ കിനിഞ്ഞിറങ്ങിവരും. നിലത്തു വീഴാതെ അതിനെ കണ്‍പോളകള്‍ കൊണ്ട് തട്ടി തട്ടി മുകളിലേക്ക് കൊണ്ടു പോകാന്‍ കഴിയുന്നവന്‍റെ നെഞ്ചില്‍ ദേവി ചവിട്ടയനുഗ്രഹിക്കുമെന്നാണ് സങ്കല്‍പ്പമത്രേ, സ്ത്രീകളെ നെറ്റിയില്‍ ചവിട്ടിയും. മുത്തശ്ശിയുടെ ആ വാക്കുകളില്‍ നിന്നാണ് എന്തുകൊണ്ടാണ് അബലത്തിനുള്ളില്‍ ആണുങ്ങള്‍ക്ക് മാത്രം മേലേ ഉടുപ്പനുവധിക്കാത്തത് എന്ന ഗുട്ടന്‍സ് ഞാന്‍ സ്വയം കണ്ടത്തി. പാണന്‍റെ പാട്ടുപോലെ പതിരില്ലാത്ത സത്യമാണതെന്ന് തോന്നിപ്പോയട്ടുണ്ട്. ഞാനും കണ്ടിട്ടുണ്ട് ഒരിക്കല്‍ കിനിഞ്ഞിറങ്ങിവരുന്ന ആ കുഞ്ഞന്‍ വെള്ളിത്തുള്ളികളെ, അപ്പോള്‍ അനുഗ്രഹവും സത്യമായിരിക്കില്ലേ അങ്ങനെയെങ്കില്‍ വിത്തേരിക്കാവിലമ്മ എന്നെയും അനുഗ്രഹിച്ചിരിക്കണം.



ചുവന്നു തുടുത്ത അരുണനും ചക്രവാളവും ഒരിക്കലും മരിക്കാത്ത ജീവിതകൗതുകങ്ങളാണ്. നിനച്ചിരിക്കാതെ പൊടിഞ്ഞ മഴത്തുള്ളി ബാക്കിവച്ചു പോകുന്ന മേഘത്തിന്‍ ഇന്ദ്രനീലക്കല്ലു പതിച്ച ഏഴുനിറത്തിലുള്ള ഏഴുവളയങ്ങള്‍. അതിലേക്കുപറന്നടുക്കുന്ന അപ്പൂപ്പന്‍ താടിയുടെ അടിയില്‍ മറയുന്ന വിത്തിന്‍റെ വിശുദ്ധിയും കൗതുകം തന്നെ. പറന്ന് പറന്ന് പറന്ന് എവിടെയെങ്കിലുമടര്‍ന്ന് ജന്മം കൊള്ളുന്ന സാഫല്യ ജന്മം, ഓര്‍ക്കുബോള്‍ അസൂയയും കുശുബും എല്ലാം തോന്നുമെനിക്ക്.

സ്വപ്നത്തിന് നിറം മങ്ങുന്നുണ്ടോ...? ഉണ്ടാകണം എങ്ങുനിന്നോ എത്തുന്ന വെള്ളവെളിച്ചം കാഴ്ചകള്‍ മറക്കുന്നു. ഉമ്മറക്കോലായില്‍ ആരോ വിരുന്നു വിളിക്കുന്നുണ്ട്. ദൂരെ കൗസല്യയില്‍ തുടങ്ങുന്ന വരികള്‍ എന്നിലേക്ക് അണയുന്നുണ്ട്.... ഉറക്കം മറയുകയാണ് രസമുള്ള കാഴ്ചകള്‍കൊണ്ട്.  അവ്യക്തമാകുകയാണ് പ്രകാശബിന്ദുക്കള്‍...!

........അഭിലാഷ്.......

Friday, October 31, 2014

എന്‍റെ മൗനദേവതയ്ക്ക്.



ത്മാവാദ്യമായ് മന്ത്രിച്ചു, പ്രണയം... ഹൃദയസ്പര്‍ശികളായ ഗാനങ്ങള്‍ക്ക്
കാതുകളാദ്യമായ് കാതോര്‍ത്തു... പ്രഭാതങ്ങളില്‍ മഞ്ഞ്കൊ ഴിഞ്ഞുകൊണ്ടിരുന്നു, ഇലത്തലപ്പിലൂടെ മലര്‍ക്കുടങ്ങളിലേക്ക് പനിനീര്‍ തുള്ളികളൊഴുകിയെത്തി.  അരുണന്‍റെ ചുണ്ടിന് അവളുടെ ശോണിമ, പകലിന് പരിപൂര്‍ണ്ണ യവ്വനം. ഈറനണിഞ്ഞ കസവുചേലയുടെ കേശധാരമുരഞ്ഞു നിന്ന ഭാഗം, തുളസിക്കതിരിനടയിലൂടെ ചെത്തിപ്പൂവിന്‍റെ ഏറുനോട്ടം. വശ്യദേവതയുടെ ചുണ്ടിലെന്നും നിത്യമായ മൗനഭാവം ഇതിലും ഭംഗിയായ് അവളുടെ കണ്ണുകളിലെ നീലാഞ്ജനം. ഒരു പനിനീര്‍ പുഷ്പം വിടര്‍ന്നു നിന്നപോല്‍ മനോഹരം. വര്‍ണ്ണനകള്‍ക്കതീതമായ സുന്ദരതയുടെ തീക്ഷണഭാവം.

ചൊടികളില്‍ മൗനമണികള്‍. ഓടിയടുത്തൊരു വാക്കുമിണ്ടാന്‍ കൊതിക്കുബോള്‍ അത്രകണ്ട് ഓടിയകന്ന് കിതക്കുന്നൊരെന്‍ മനസ്സ്, ദ്രുവങ്ങള്‍ കൂട്ടിയുരസിയ വികര്‍ഷണ കാന്തിക വലയം. അബലത്തറയിലെ ആലിന്‍ മറവില്‍ ശബ്ദവും യുക്തിയും ശ്വാസതന്മാത്രകളും നിരനിരയായ് നിന്ന് തിരികെ വരാന്‍ മൊഴിയുന്നു. അവള്‍ക്കുമുന്നില്‍ വീര്‍പ്പുമുട്ടലുകള്‍ ബാക്കിവച്ച ഞാനുമുടലും. നാളുകള്‍ ഇരബിയകലുന്ന കടല്‍ കാറ്റുപോല്‍ അതിവേഗഗമനികള്‍. ഞാനോ അതിനെതിരേ നീന്തുന്ന കുഞ്ഞു കളിയോടവും. ഒരു തിരമാലയ്ക്കപ്പുറം അവള്‍ നിന്നു ചിരിക്കുബോള്‍ മോഹങ്ങള്‍ തുഴയെറുഞ്ഞു വിജയദൂരങ്ങള്‍ മനമളന്നു.

വാനബാടികളുടെ പാട്ടുകള്‍ക്ക് ജാലകങ്ങള്‍ മെല്ലെത്തുറന്നപ്പോള്‍ പൂവാകയുടെ ചില്ലയിലിരുന്ന് കണ്ണുരുട്ടി കഥപറയുന്നൊരബിളി. അവളോടുമൊഴിയൂ എന്‍റെ പ്രണയമെന്ന് പറയുബോള്‍ കുറുബന്‍ കുഞ്ഞനവന്‍ ഇലയിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞും കളിതുടരും. നിശാശലഭങ്ങള്‍ സുഗന്ധികളുടെ മണവുമായി സുന്ദര സ്വപ്നങ്ങളിലേക്ക് ദൂതുപോവും,  തിരിച്ചെത്താന്‍ കണ്ണുകളടയാതെ കാത്തിരിക്കും ഉമ്മറപ്പടിയില്‍ മണ്‍ചിരാതുമായ് മുട്ടിയുരുമ്മിയിരുന്ന്. ചന്ദ്രനും ആകാശവും താരാഗണങ്ങളും എല്ലാമുറങ്ങുബോള്‍ അവള്‍ക്കായ് ഞാന്‍ ഇരുളിന്‍ മാറില്‍ കവിതകുറിക്കും. സുന്തര സ്വപ്നമെത്തി അതുവായിച്ചെനിക്ക് കൂട്ടിരിക്കുബോള്‍ അബലമുറ്റത്തെ അരയാല്‍ തറയിലേക്ക് ഞാനറിയാതെ ഞാനടുക്കും.




ഒടുവില്‍ ഞാന്‍ പകച്ചും ഭയന്നും മുഖം തുടുത്തും വിറച്ചും ഇടറിവീണ വാക്കുകളെ പിടിച്ചിരുത്തിഞെരിച്ചും അവളോട് ഇഷ്ടംപറഞ്ഞനാള്‍, ചിരിച്ചതില്ലവള്‍ കരഞ്ഞതോ തിരിച്ചൊന്നും പറഞ്ഞതോ ഇല്ല. അവളുടെ മൗനമെന്‍റെ ജീവനെടുത്തു പറക്കുബോളും അണിയറയില്‍ മനമുറക്കെപ്പറഞ്ഞു മൗനത്തിനര്‍ത്ഥം നിന്‍റെ മനസ്സിന്നു സ്വന്തം. ഇഷ്ടം ആകാശംമുട്ടെ മുളപൊട്ടിയതറിഞ്ഞു ഞാന്‍. ഒരുരാത്രി പകലാക്കാന്‍ ഒരുയുഗം തപം ചെയ്തപോല്‍ തോന്നി. ഇന്ന് മനം തുടിക്കുന്നില്ല, ചുണ്ടുകള്‍ വിറച്ചതില്ല പതിവു പോലെ അവളൊന്നും മൊഴിഞ്ഞതും. നാളുകള്‍ കഴിയും തോറും കൂടുതല്‍ അടുത്തു ഞങ്ങള്‍... ദിവസങ്ങള്‍ മാസങ്ങള്‍ പാതി വര്‍ഷം മുഴുമിപ്പിച്ച് കാലവും കൂട്ടുകൂടി.



ഒടുവില്‍ അവളുടെ വലതുകയ്യില്‍ കയറിപ്പിടിച്ചൊരുമറുപിടി പറയാല്‍ പറഞ്ഞപ്പോള്‍. ആ കണ്‍കള്‍ ആദ്യമായ് കലങ്ങി. ഒരു നീലക്കുപ്പിവളയുടഞ്ഞതായിരുന്നില്ലത് മറുപിടി പറയാന്‍ കഴിയാത്ത ജീവന്‍റെ മുറവിളിയാണെന്നതറിയാന്‍ ഒരു ദിനമധികം വേണ്ടിവന്നു. അവളെ തിരഞ്ഞു ഞാന്‍ ആ ആല്‍ത്തറയില്‍... നാളുകള്‍ , മാസങ്ങള്‍ വര്‍ഷങ്ങള്‍ അറിയില്ല.. വന്നതില്ലവള്‍ എന്നിലേക്കോ ആ അബലനടയിലേക്കോ.... എങ്ങോ നിന്ന് വന്ന് എങ്ങോ പറന്ന പൈങ്കിളിതന്‍  ഞാന്‍ മൂലമുടഞ്ഞ നീലക്കുപ്പിവളകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് നിലവിളിക്കുബോള്‍ മൗനമായ ആല്‍ത്തറക്കൊപ്പം അവളുമറിഞ്ഞിരിക്കും എത്ര ഞാന്‍ പ്രണയിച്ചിരുന്നുവെന്ന്.

 ..........അഭിലാഷ്...........

Wednesday, October 29, 2014

നാള്‍വഴികള്‍




നാള്‍വഴികള്‍ നാളുകള്‍ പിന്നില്‍ മറയ്ക്കുബോ-
ളോര്‍മ്മയില്‍ നോവു നിറയുന്നു
നാളിതുവരെയെന്‍റെ നയനങ്ങള്‍ കണ്ടതും
വാരിയകലേക്കു മറയുന്നു...

ഓര്‍മ്മകള്‍ ഓമനകള്‍ എന്നിലെ ചിരിയതും
ഓടിയകലുന്നു കണ്‍മുന്നില്‍
ഞാനിന്നു കരയുന്നു നീര്‍മ്മണികള്‍ ഉടയുന്നു
മണ്ണില്‍ മണമായി നിറയുന്നു

നാള്‍വഴിയിലെങ്ങോ നോവുമുളപൊട്ടി
എന്‍ കണ്ണുനീരിന്‍ തണുപ്പാല്‍
ആര്‍ത്തുവളരുന്നതുമെന്നെവരിയുന്നു
ശ്വാസനാളങ്ങള്‍ ചിതറുന്നു...

ഓര്‍ത്തു ഞാന്‍ ഒന്നെന്‍റെ മാനസ്സപ്പൊയ്കയില്‍
നീന്തുമരയന്നമാം ഭൂതം
നേര്‍ത്ത കണ്‍ചിമ്മലാല്‍ നയനങ്ങള്‍
വന്നെന്‍റെ കാഴ്ചയും കൊണ്ടുമറകൊള്‍കേ....

ആര്‍ത്തലച്ചെത്തുന്നു കണ്ണീര്‍ മഴമണി
നോവിന്നു പുതുജീവനേകാന്‍
ഓര്‍മ്മകള്‍ അകലന്നു ഓടിവള്ളങ്ങളായ്
ഉള്‍പായല്‍ മറകൊണ്ടു മറയുന്നു...

ഓര്‍മ്മവഴി മെല്ലയൊന്നൊറ്റക്ക് പിന്നോട്ട്
കാല്‍കള്‍ വിറകൊണ്ടു നടകൊള്‍കെ
ഓലയിലമേഞ്ഞൊരാ 
മണ്‍കുടിലതിന്‍ മുന്നില്‍ 
ഓടിനടകൊള്ളുന്നു ബാല്യം

കാലിലണിയുന്നൊരാ കാല്‍ക്കൊലുസിലലിയുന്ന
നാഥമണി ഞാനേറ്റു വാങ്ങേ....
കണ്ണുകളിലശ്രുക്കള്‍ കുഞ്ഞുമനചിത്രങ്ങള്‍
ഉള്ളിലൊരുകുന്നു നോവലകള്‍

നാള്‍വഴികളറിയാതെ എന്നെയും തേളേറ്റി
രാവിലൂടധിവേഗമൊഴുകേ...
രൂപങ്ങള്‍ മാറുന്നു ഉടലോ ചുളുങ്ങുന്നു
ജീവന്‍റെ പാതയകലുന്നു...

മാറ്റമെന്‍ മേല്‍ചുണ്ടിലേക്കു ചായിക്കുമാ
വെള്ളിനൂല്‍ രോമങ്ങളത്രേ....
നേര്‍ത്തവിറയറിയുന്ന കൈകളാല്‍
തടവിഞാന്‍ ഓര്‍ത്തു നെടുവീര്‍പ്പു പൊഴിയുന്നു.

നാള്‍വഴികള്‍ ഏല്‍പ്പിച്ച നാലുദിന ജീവിതം
ബാക്കിയെന്നറിയുന്ന നേരം
നെഞ്ചുപിടയുന്നെന്‍റെ ചുണ്ടുവരളുന്നു
ശ്വാസനിശ്വാസമതിവേഗം...

കൊണ്ടുപോകാമെന്നെ ചന്തമൊരുലോകത്ത്
കള്ളമതുമോതിയവനെത്തി
വയ്യെനിക്കെന്‍റെയീ സുന്ദരജീവിതം
വിട്ടകലുവാനാകയില്ല...

ഒരുമാത്രനിന്നെയും തോളില്‍ച്ചുമന്നിടാം
ഓര്‍മ്മവഴി ഒന്നിച്ചു നീങ്ങാം
എന്തിനീപ്പിടിവാശി എന്നെന്‍റെ കാതിലവന്‍
എത്രയോമൂളിപ്പറഞ്ഞു...

ഓര്‍മ്മവഴിയൊന്നിച്ചു തോളേറി ഞാന്‍ കണ്ടു
അവനൊത്തു ദൂരെമറകൊള്ളും വരേയ്ക്കും
ഒരുമാത്ര കണ്‍ചിമ്മി നോക്കുന്ന നേരത്ത്
മറയുന്നു നാള്‍വഴിയും ഇരുളില്‍
ഒരു പുകച്ചുരുളായെന്നുടലും....

..........അഭിലാഷ്.........

Tuesday, October 28, 2014

അറിവും അഹങ്കാരവും




ഇരുളിന്‍ മറിയിലൂടെന്നെത്തിരഞ്ഞെത്തും
ഒരു കുഞ്ഞ മിന്നാമിനുങ്ങിന്‍റെ വെട്ടം
അറിവിന്‍റെ ആര്‍ദ്രമാം തഴുകലെന്നറിയാതെ
അതിലോലമെന്‍ നെഞ്ചിലൊട്ടും

ഇരുളില്‍ ഉറങ്ങുമെന്‍ ഹൃദയത്തിലെത്തിയോ-
രിത്തിരിതിരിയുള്ള വെട്ടം
അകിലായെരിച്ചുഞാനണയാതെരിച്ച-
തിന്‍മുന്നിലഭിമുഖം നിന്നു...
അറിവിന്‍റെ നെയ്ത്തിരി
 അണയാത്ത പൊന്‍തിരി
അതിവേഗമെന്നില്‍ പടര്‍ന്നു

പണ്ഡിതനിന്നുഞാന്‍ ആരാധ്യരൂപവും
കുണ്ഡിതമില്ലെന്നില്‍ ഞാനന്നഭാവവും
അര്‍ത്ഥവും അര്‍ത്ഥത്തിനപ്പുറം മിഥ്യയും
യുദ്ധവും യുദ്ധത്തിനപ്പുറം കുറ്റവും
ഒട്ടുമേ കാണാന്‍ കൊതിക്കാത്തകണ്ണുമായ്
കുറ്റമറ്റാത്തതാം വാക്കിന്‍റെ പിന്നുമായ്
അറിവിന്നൊരഗ്നിയായ് അലിവിന്‍റെ
രൂപമായ്
ജീവതം തുടരുമൊരുയാചകന്‍ ഞാന്‍...

ഇരുളിന്‍ മറയിലൂടെന്നെ തിരഞ്ഞെത്തും
നിഴലിട്ട വികൃതമാം രൂപം
അറിവിനെ മാറ്റിയെന്‍ ഉടലിനെ-
പുല്‍കിയിട്ടതിവേഗമെങ്ങോമറഞ്ഞു
കാലം കഴിഞ്ഞതില്‍ 
നാള്‍കള്‍ കൊഴിഞ്ഞുപോയ്
നിഴലെന്നില്‍ കണ്‍കെട്ടിയാടി...
അറിവതും മാച്ചെന്നില്‍ തിമിരം നിറച്ചിട്ട-
ലസതകൊണ്ടെന്നെമൂടി...

സംബത്തിനാര്‍ത്തിയെന്‍ 
സംസ്കാരബോധവും
നൈര്‍മ്മല്യ മനസും മറച്ചു...
സംസ്കാര ശൂന്യന്‍റെ 
സബത്തിനാര്‍ത്തിയാല്‍
അറിവിന്നഹന്തയായ് മിന്നി...
അറിവിന്നഹന്തയാല്‍ അലിവും മറഞ്ഞുപോയ്
അതിന്‍ പിന്നില്‍ ബുദ്ധിയും ചിന്തയും മാഞ്ഞുപോയ്...

നിഴല്‍വീണ ജീവിതചിന്തയില്‍ നിന്നുഞാന്‍
ഒരു പക്ഷിയായിപ്പറക്കേ
അറിവിന്‍റെ ബാക്കിയെന്‍ 
നെറുകില്‍ തഴുകിയിട്ട-
തിലോലമാര്‍ദ്രം മൊഴിഞ്ഞു...
ഇനിയെന്തു ബാക്കിയിന്നുലകില്‍
നിനക്കറിവിനാലന്ധനാം മര്‍ത്ത്യാ...
അതുകേട്ടനേരമെന്‍ ഹൃദയം തകര്‍ന്നിട്ട-
തിനുള്ളില്‍ ഞാന്‍ വീണടിഞ്ഞു...!
ഒരുകുഞ്ഞുമിന്നാമിനിങ്ങിന്‍റെ വെട്ടമായ് വന്നെത്തി 
അറിവെന്‍റെ കവിളില്‍ മയങ്ങി....
നിഴലുകള്‍ ദൂരേ മറഞ്ഞൂ....
ഇരുളിലെന്‍ ആത്മാവു തേങ്ങി....!

............അഭിലാഷ്............

ഭൂമിക്ക് വേണ്ടി




ഇനിയും വരാവര്‍ഷമണയാന്‍ കൊതിക്കുന്നു
തീതിന്ന ഭൂവിന്‍റെ ചൊടികള്‍
അരുവികള്‍ സ്വപ്നങ്ങള്‍
മണല്‍തിന്ന ചിത്രങ്ങള്‍
അതിനെയും ഓര്‍ത്തുപോകുന്നു...

ഇനിയില്ല മനുജന്‍റെ കറയുള്ള മനസ്സിന്നു-
മലിനമാക്കാനെന്നിലിടവും
കരിനിറക്കെകളും മാലിന്യ ഗന്ധവും
അതുമാത്രമാണിന്നു ഞാനും

ഇനിയെന്നിലെത്തില്ല ഇതളിട്ടു വാസന്ത
മലരുമതിനന്ത്യമായ് മഞ്ഞും...
കുളിര്‍മാരി പെയ്തിടാന്‍ ദര്‍ദുരം പാടില്ല
വയല്‍മണ്ണില്‍ ഗന്ധമുണരില്ല....

പുലരികള്‍ മങ്ങിയുമാകാശമിരുളിച്ചും
പിറവിയതു കൊള്ളുന്ന നാള്‍കള്‍
മനുജന്‍റെ മാത്സര്യ മനസ്സിന്‍റെ സൃഷ്ടികള്‍
അതുതന്ന രൂപമാണിന്ന്.....
എനിക്കതുതന്ന ഭാവമാണിന്ന്.

വളരെനാളില്ലയെന്‍ മണല്‍പ്പുണ്ണു പൊങ്ങിയോ-
രുടലില്‍ തുടിപ്പിന്നു ജീവന്‍
വേരുകള്‍ നോവിച്ച വേദനയില്ലെന്നില്‍
തണിലിന്നു തളിരിട്ടൊരിലകള്‍....

ഇനിനിനക്കില്ലെന്‍റെ ഉടലതില്‍ ചെമ്മണ്ണു-
മതുമെടുത്തകലേക്കു നീങ്ങാന്‍
കുഴിയെടുത്തെന്‍ നെഞ്ചിലെന്നെ ഉറക്കുബോള്‍
അറിയുന്നതില്ലയോ മനുജജന്മങ്ങളെ
നിന്‍ കുഴിതന്നെതോണ്ടുന്നു നീയും...

എങ്കിലുമെന്‍ ശാന്തിയോര്‍ക്കുമാ
മനസ്സിന്നുനല്‍കുന്നൊരതിരാത്രപുണ്യം
ഓര്‍ത്തുഞാന്‍ കാക്കുന്നു നിന്‍ജീവകണികകള്‍
ഒരോര്‍മ്മയായതുമെന്ന് മായും...
ഓര്‍മ്മയായതുമെന്ന് മായും....!

.........അഭിലാഷ്........

Monday, October 27, 2014

മരണമേ വരിക

മരണമേയൊരുമാത്ര പടിവാതില്‍ മുട്ടിനീ
പദതാളമില്ലാതെയെന്‍ അരികേയണയുക
ഇരുളിന്‍റെ മറവിലീയുലകം ശയിക്കുബോള്‍
ഒരു കുഞ്ഞു തഴുകലാല്‍ എന്നെയുറക്കനീ
അനുവാദമേകയെന്‍ സ്വപ്നങ്ങളൊക്കെയും
അതുമായി നിന്‍ കൂടെയാത്രതുടരുവാന്‍
അധികമില്ലധികമില്ലൊന്നുമേബാക്കിയീ
ഓര്‍മ്മകള്‍ മങ്ങുന്ന മനസ്സിലും ചോദ്യമായ്

ഉടല്‍ നിന്നു തേങ്ങുബോള്‍ യാത്രചോദിപ്പാനായ്
ഒരുമാത്രയേകണേ അവന്‍ നേര്‍ക്ക് നോക്കിടാന്‍
നെടുവീര്‍പ്പൊഴിച്ചിട്ടതിലൊരു ചുബനം
അതുമാത്രമതുമാത്രം അനുവിദിച്ചീടുക
ഒരു നോക്കു കാണുവാന്‍ ഒരുവറ്റുകൈയ്യേന്തി
കൂടപ്പിറപ്പുകള്‍ കൂട്ടമായ് എത്തുബോള്‍
തെക്കിനിക്കോണിലെ ഓടിന്‍ മുകളിലായ്
ചാത്തമുണ്ണാനൊരു കാക്കയായ് മാറ്റണേ
അതുമാത്രമതുമാത്രമനുവദിച്ചീടുക
അകലുന്നതിന്‍ മുന്‍പ് ദേഹത്തിനേകിടാന്‍
മരണമേയൊരുമാത്ര പടിവാതില്‍ മുട്ടിനീ
പദതാളമില്ലാതെയരികെയണയുക....

...........അഭിലാഷ്............

ഇനിയെത്രനാള്‍


ഇനിയെത്രനാളിനിയെത്രനാളെന്‍റ
ഇരുള്‍വീണ മനസ്സിലൊന്നണയ നീ പ്രണയമേ...
ഒരു നോക്കുകാണുവാന്‍ ഒരുവാക്കുമിണ്ടിടാന്‍
ഒരു കുഞ്ഞു കാഴ്ചയെന്‍ കണ്ണില്‍ പടര്‍ത്തുവാന്‍

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
ഹൃദയത്തിലെത്തി നീ ചിത്രം വരച്ചിടാന്‍
പകലെന്നതറിയില്ല പൂക്കളില്‍ നിറമില്ല
നീയില്ലാ കാറ്റിന്‍റെ മാറിലും മണമില്ല
കൊഴിയുന്നതിന്‍ മുന്‍പ് പൂവിന്‍റെ കാതിലാ-
മധുരമാം പാട്ടുമായ് വണ്ടിന്‍റെ കൂട്ടില്ല

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
കരളിലേ ശോകങ്ങള്‍ നീയൊന്നു നീക്കിടാന്‍
മോഹങ്ങള്‍ പങ്കിടാന്‍ ചേര്‍ത്തൊന്നു പുല്‍കിടാന്‍
രാവിന്‍റെ മാറിലെന്‍ മടിയില്‍ മയങ്ങിടാന്‍
എരിയുന്ന റാന്തല്‍ വിളക്കിന്നു കീഴിലായ്
കഥകള്‍ പറഞ്ഞൊരാ കവിളില്‍ കളമിടാന്‍

ഇനിയെത്രനാളിനിയെത്രനാളന്‍റെ
പ്രണയമേ നീയെന്‍റെ സിരയില്‍ പടരുവാന്‍
വാര്‍ദ്ധക്യമെത്തുന്ന നാളിന്നു മുന്‍പിലായ്
ഒരു നിമിഷമെങ്കിലും കൂട്ടൊന്നിരിക്കണേ
ഒരു മാത്രമതിയെന്‍റെ ഒരു മാത്ര പ്രണയമേ
അതിനുള്ളിലേകിടാമവിരാമ പ്രണയവും
അതിനായ് ഞാന്‍കൊണ്ടയുഗങ്ങളാം തപമതും.

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
മനസ്സിന്‍റെയാരാമ മൊട്ടായ്‌ വിരിഞ്ഞിടാന്‍
അതിനിതള്‍പൊഴിയാതെ അതിന്‍ മണം മായാതെ
കൂട്ടൊന്നിരിക്കാന്‍ കനവുകള്‍ കണ്ടിടാന്‍
പ്രണയമേ നീയെന്‍റെ ജീവനില്‍ ചേരുകില്‍
ജീവിതമെന്നതൊരു പൂമൊട്ടുപോലവേ

ഇനിയെത്രനാളിനിയെത്രനാളെന്‍റെ
അനുരാഗ സ്വപ്നമേ പൂത്തൊന്നുലഞ്ഞിടാന്‍
കനവുകള്‍ കൈയ്യെത്തി യാഥാര്‍ത്ഥ്യമാക്കുവാന്‍
കവിതകള്‍ മെട്ടിട്ട ഹൃദയം മയങ്ങിടാന്‍
ഇനിയു പിറക്കുന്ന പുലരിയില്‍ മൊട്ടിടും
പൂക്കളിന്‍ മാറിലുമാക്കാറ്റിന്‍റെ കൈയ്യിലും
മായികമണവുമായ് ഹൃദയം നിറക്കുവാന്‍.
ഇനിയെത്രനാളന്‍റ പ്രണയമേ വൈകിടും
ഈ ഇടവഴിപ്പാതയില്‍ എന്‍ കൈകളെ കോര്‍ത്തിടാന്‍...!

............അഭിലാഷ്..............